Connect with us

Culture

ബ്രെക്‌സിറ്റ്: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വാക്‌പോരില്‍

Published

on

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവും ഏറ്റുമുട്ടലിന്റെ വക്കില്‍. ഡൗണിങ് സ്ട്രീറ്റില്‍ വിരുന്നിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് ഒരു ജര്‍മന്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

ബ്രെക്‌സിറ്റ് വിജയകരമാക്കാന്‍ മേയ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ബ്രെക്‌സിറ്റ് വിജയകരമാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജങ്കറുടെ മറുപടി. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനുമായി സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന മേയുടെ അഭിപ്രായപ്രകടനത്തിന്, ഗോള്‍ഫ് ക്ലബ്ബ് ഉപേക്ഷിച്ചല്ല ബ്രിട്ടന്‍ പോകുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിസയില്ലാതെ കുടിയേറ്റക്കാരായി കഴിയുന്ന ദശലക്ഷണക്കിന് ആളുകളുടെ ഭാവി ഉടന്‍ തീരുമാനിക്കണമെന്ന മേയുടെ നിര്‍ദേശം ജങ്കറെ ഞെട്ടിച്ചുവെന്നാണ് പത്രം പറയുന്നത്. യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിച്ചുപോകുന്നതിന് നഷ്ടപരിഹാരമായി തങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടനുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ഇരുവര്‍ക്കും ചര്‍ച്ച നിര്‍ത്തേണ്ടിവന്നു. ‘ഞാന്‍ പോകുന്നു… മുമ്പത്തേതിനെക്കാള്‍ പത്തിരട്ടിയിലേറെ സംശയാലുവാണ് ഞാനിപ്പോള്‍’ എന്ന് പറഞ്ഞാണ് ജങ്കര്‍ ഡൗണിങ് സ്ട്രീറ്റ് വിട്ടതെന്ന് പത്രം പറയുന്നു. ഡൗണിങ് സ്ട്രീറ്റ് ചര്‍ച്ചക്കുശേഷം പുറത്തവുന്ന ജങ്കര്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലെ ഫോണില്‍ വിളിച്ച് വിഷയം ധരിപ്പിച്ചു. വ്യത്യസ്തമായ മറ്റൊരു ഗാലക്‌സിലാണ് മേയ് എന്നാണ് അദ്ദേഹം മെര്‍ക്കലിനോട് പറഞ്ഞത്. ബ്രസല്‍സ് ഗോസിപ്പുകളെന്ന് വിശേഷിപ്പിച്ച് ജര്‍മന്‍ പത്ര വാര്‍ത്തയെ തള്ളിയെങ്കിലും ചര്‍ച്ചകള്‍ എളുപ്പമാകില്ലെന്ന് സമീപ ദിവസങ്ങള്‍ ബോധ്യപ്പെടുത്തുന്നതായി മേയ് സമ്മതിച്ചു. ‘വരാനിരിക്കുന്ന ചര്‍ച്ചകള്‍ ദുഷ്‌കരമായിരിക്കും. ബ്രെക്‌സിറ്റ് കരാര്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളും സംഘടിച്ചിരിക്കുകയാണ്’-അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളെ ചൊല്ലി യൂറോപ്യന്‍ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന് ബ്രിട്ടീഷ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കി. ഡൗണിങ് സ്ട്രീറ്റില്‍ മേയും ജങ്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടിനോട് വ്യക്തമായി പ്രതികരിക്കാതെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റൂഡ് ഒഴിഞ്ഞുമാറി. ആ ഗോസിപ്പില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ലെന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിന് ബ്രിട്ടീഷ് ഭരണകൂടത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ബ്രെക്‌സിറ്റ് കൂടിയാലോചനകള്‍ നടത്താന്‍ കഴിവുള്ള മികച്ച വ്യക്തിയാണ് മേയ് എന്നും റൂഡ് പറഞ്ഞു.
വാര്‍ത്തയുടെ അവതരണ രീതിയെ അംഗീകരിക്കുന്നില്ലന്ന് വ്യക്തമാക്കിയ അവര്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി വരാനിരിക്കുന്നത് സങ്കീര്‍ണവും പ്രയാസകരുമായ കുടിയാലോചനകളാണെന്ന് കൂട്ടിച്ചേര്‍ത്തു. ഹിതപരിശോധന നടത്തി അംഗീകരിച്ച ബ്രെക്‌സിറ്റ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തില്‍ ബ്രിട്ടീഷ് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇടക്കാല പൊതുതെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയ സ്ഥിതിയിലുമാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഇരുഭാഗത്തും ഉണ്ടാകാന്‍ പോകുന്ന ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുകയെന്നത് എളുപ്പമാവില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending