Connect with us

More

കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണത്തിന് കൂടി

Published

on

കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 45,200 രൂപയില്‍ നിന്ന് 43,300 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 47,200 രൂപയില്‍ നിന്ന് 45,300 രൂപയായും കുറഞ്ഞു. കുരുമുളകിന്റെ പുതിയ വിളവെടുപ്പ് തുടങ്ങാറായതോടെ വരവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയും 500 രൂപ മിനിമം ഇംപോര്‍ട്ട് പ്രൈസ് നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിനെ അതിജീവിക്കാനുള്ള വേലകള്‍ ചില ഇറക്കുമതിക്കാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ചില അധികൃതര്‍ ഇതിനു ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7400-7500 ഡോളറാണ്. വിയറ്റ്‌നാം അവരുടെ ഗുണ മേന്മ കൂടിയ മുളക് 3500 ഡോളറിനും കുറഞ്ഞ ക്വാളിറ്റി 3000 ഡോളറിനുമാണ് വില്‍ക്കുന്നത്. ബ്രസീല്‍ 3200-3300 ഡോളറിനു ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4000 ഡോളറാണ് വില പറയുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

വെളിച്ചെണ്ണ വിലയിലെ കയറ്റത്തിന് ശമനമായി. അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ ഡിമാന്റ് കുറയാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. മില്ലിംഗ് വെളിച്ചെണ്ണ 20,400 രൂപയും റെഡി വെളിച്ചെണ്ണ 19,600 രൂപയായും മാറ്റമില്ലാതെ തുടര്‍ന്നു, കൊപ്ര വില 14,300 രൂപയാണ്.

റബര്‍ വില കൂടിയിട്ട് കുറഞ്ഞു. ആര്‍.എസ്സ്.എസ്സ്.നാല് 13,200 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 12850 രൂപയായി കുറയുകയും ചെയ്തു. ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,750 രൂപയില്‍ നിന്ന് 12,450 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാരാണ് വില പൊട്ടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 103 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. സംസ്ഥാനത്തെ ഉല്‍പ്പാദക മേഖലകളില്‍ ടാപ്പിംഗ് നടക്കുന്നുണ്ട്. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ വരവ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ 200 ടണ്‍ കച്ചവടമായപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. സ്വര്‍ണ്ണ വില പവന് 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി കൂടുകയായിരുന്നു. അന്താരാഷ്ടവിപണിയുടെ ചുവട് പിടിച്ചാണ് ഇവിടേയും വില ഉയര്‍ന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1294.40 ഡോളറില്‍ നിന്ന് 1321.70 ഡോളറായിട്ടാണ് കൂടിയത്.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 1,34,000 കിലോയാണെത്തിയത്. രണ്ടു രൂപ കിലോക്ക് കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 226 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 180-195, മീഡിയം ബ്രോക്കണ്‍ 92-98, മീഡിയം ഫാനിംഗ്‌സ് 83-88.
സി.ടി.സി.ഇലത്തേയില 59,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 109-119, ബെസ്റ്റ് ഫാനിംഗ്‌സ് 93-98, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാനിംഗ്‌സ് 74-79.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 14,000 കിലോ. വില സ്റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഫൈന്‍ 78-84, ഫൈബ്രഡ് ടൈപ്പ് 62
സി.ടി.സി.പൊടിത്തേയില 10,20,000 കിലോ. മൂന്നു മുതല്‍ ആറ് രൂപ വരെ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 130-147, ബെസ്റ്റ്് റെഡ് ഡസ്റ്റ് 124-132, കടുപ്പമുള്ള ഇടത്തരം 1110-115, കടുപ്പം കുറഞ്ഞ ഇടത്തരം 100-105, താണയിനം 78-84.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending