Connect with us

More

സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പെടുത്താനുള്ള നീക്കം പാളി

Published

on

തേഞ്ഞിപ്പലം: ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒപ്പിട്ട കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാന സമയവും പാളി. പൂര്‍ണമായും ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ ഗവര്‍ണറെ സ്വാധീനിച്ച് ബി.ജെ.പി ഒരു പ്രതിനിധിയെ തന്നെയെങ്കിലും സിന്‍ഡിക്കേറ്റ് അംഗമായി ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഗവര്‍ണറില്‍ ഇതിനായി സമ്മര്‍ദവും നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട് .എന്നാല്‍ നീക്കം അവസാന നിമിഷം പാളുകയായിരുന്നു. അനുകൂല സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ ഒരു പ്രതിനിധിയുണ്ടാവുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ബി.ജെ.പി പ്രതിനിധി സിന്‍ഡിക്കേറ്റിലെത്തുകയെന്നത് ഇടത് കേന്ദ്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ കൈകൊള്ളുന്ന സമീപനത്തിലായിരുന്നു ഇതിന് ആശങ്ക. ഇത് മറികടക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് രാഷ്ട്രീയത്തിലുപരി വിദ്യാഭ്യാസ വിചക്ഷണരെ സിന്‍ഡിക്കേറ്റില്‍ മുഖ്യ പരിഗണന നല്‍കിയത്.പൂര്‍ണമായും വിദ്യാഭ്യാസ വിചക്ഷണന്മാരെ ഉള്‍പ്പെടുത്തിയത് ഗവര്‍ണറുടെ എതിര്‍പ്പ് മറികടക്കലായിരുന്നു ലക്ഷ്യം. ഗവര്‍ണറുടെ അനിഷ്ടം കാരണം കടുത്ത രാഷ്ട്രീയ ഇടപെടല്‍ സര്‍ക്കാറിന് നടത്താന്‍ സാധിച്ചിട്ടില്ലെന്നത് ലിസ്റ്റില്‍ വ്യക്തമാവുന്നുണ്ട്.എന്നാലും നോമിനേറ്റ് ചെയ്തവര്‍ പൂര്‍ണമായും ഇടത് അനുകൂലികളാണെന്നതില്‍ സര്‍ക്കാരിന് ആശ്വസിക്കാം. വിദ്യാഭ്യാസ രംഗത്ത് നിന്ന് ആറ് പേരാണുള്ളത്.മൂന്ന് എയ്ഡഡ് കോളജ് അധ്യാപകര്‍, സര്‍ക്കാര്‍ കോളജ് അധ്യാപകന്‍, സര്‍വകലാശാലാ അധ്യാപകന്‍ എന്നീ പ്രതിനിധികള്‍ ഒന്ന് വീതം ഉണ്ട്.

സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ രണ്ട് പേരും എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ ഒന്നും പ്രതിനിധിയുണ്ട്. ഒരു വിദ്യാര്‍ഥി പ്രതിനിധിയും സിന്‍ഡിക്കേറ്റിലുണ്ട്. ഇലക്ടറല്‍ സെനറ്റും സിന്‍ഡിക്കേറ്റും രൂപീകരിക്കുന്നത് വരെ സെനറ്റിന്റെ അധികാരമുള്ള 13 അംഗ സിന്‍ഡിക്കേറ്റായിരിക്കുമിത്.അതേസമയം യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പഴയ സിന്‍ഡിക്കേറ്റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ 6 ല്‍ നിന്ന് 4 പേര്‍ മാത്രമാണ് പുതിയ സിന്‍ഡിക്കേറ്റില്‍ ഇടം കിട്ടിയത്. കെ.കെ ഹനീഫ, ഡോ. വിജയരാഘവന്‍, ഡോ. സി.സി ബാബു, ഡോസി. അബ്ദുല്‍ മജീദ് എന്നിവരാണവര്‍. സി. എല്‍ ജോഷി ഇതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റില്‍ അംഗമായിട്ടുണ്ട്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്റെ ഭാര്യ പ്രഫ. ആര്‍.ബിന്ദു സിന്‍ഡിക്കേറ്റിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയമിക്കാവുന്ന 6 പേര്‍ കൂടി സിന്‍ഡിക്കേറ്റില്‍ വന്നേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending