Connect with us

More

“സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രം”; ഐ.എഫ്.എഫ്.കെയില്‍ നടന്‍ പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പൂര്‍ണ രൂപം

Published

on

തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്നും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാന്‍ ഈ ഫെസ്റ്റിവല്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ധകലയോടുള്ളപ അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ ധഫെസ്റ്റിവല്‍പ മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു.

ഞാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ സംഭാഷണത്തിനായി സ്‌ക്രിപ്റ്റുകള്‍ ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യില്ല.

ഭയമില്ലാതെ ശ്വസിക്കാന്‍ പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ ഞാന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു.

ലേഡീസ് ആന്റ് ജെന്റില്‍മെന്‍,
തീര്‍ച്ചയായും നമ്മള്‍ ഇന്ന് ഒരു ദുര്‍ഘടസന്ധിയിലാണ്. ചുറ്റുപാടും നിരീക്ഷിക്കുമ്പോള്‍, ഇവിടെ ഒരു പ്രത്യേക അജണ്ടയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നതായാണ്  നമുക്ക് കാണാനാവുന്നത്. കലാകാരന്മാരുടേയോ ജേര്‍ണലിസ്റ്റുകളുടേതോ മാത്രമല്ല മേല്‍ അജണ്ടയെ ചോദ്യം ചെയ്യുന്ന ഏതുതരത്തിലുള്ള ശബ്ദങ്ങളേയും അടിച്ചമര്‍ത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഒരു ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിലൂടെ അതിനേക്കാള്‍ വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമായതിനാലല്ല ഞാന്‍ ഈ അജണ്ടയ്‌ക്കെതിരേ  സംസാരിക്കുന്നത്; മറിച്ച് ഒരു കലാകാരന്‍ ധസമൂഹത്തോട് ഉത്തരവാദിത്തമുള്ളവനാണ് എന്നു കരുതുന്നതുകൊണ്ടുമാത്രമാണ്.

കലാകാരന്‍ അവനായിരിക്കുന്നത് സമൂഹം അവനു നല്‍കുന്ന സ്‌നേഹാദരവുകള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെ കലാകാരന്‍ സമൂഹത്തോടും കടപ്പെട്ടിരിക്കേണ്ടതുണ്ട്. ഒരു കലാകാരന്‍ ഭീരുവായാല്‍ അവന്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഭീരുക്കളുടെ ഒരു സമൂഹത്തെയാണ് എന്ന ബോധ്യമുണ്ടാവണം. ശബ്ദങ്ങളില്ലാത്തവന്റെ ശബ്ദമാകുവാന്‍ കലാകാരന് കഴിയേണ്ടതുണ്ട്.

അവര്‍ എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പാട്ടുപാടാന്‍ തുടങ്ങുന്നു. നിങ്ങള്‍ എന്നെ എന്തുചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്? ഞാന്‍ ജനങ്ങള്‍ക്കിടയിലാണുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പിന്തുണ ആവശ്യമില്ല. നിങ്ങള്‍ എന്നെ എന്തുചെയ്താലും അത് ജനം കാണുന്നുണ്ട് എന്ന ബോധ്യമുണ്ട്.

അവര്‍ “sദുര്‍ഗ” എന്ന ചലച്ചിത്രത്തിനു നേരേ പ്രശ്‌നമുണ്ടാക്കി.അതേ ആളുകള്‍ക്ക് ദുര്‍ഗ വൈന്‍ & ബാര്‍ എന്ന പേര് പ്രശ്‌നമല്ല. ഒരു മാലിന്യം നിറഞ്ഞ തെരുവിന് ദുര്‍ഗാ സ്ട്രീറ്റ് എന്ന് പേരിടുന്നതിലും ആ സ്ട്രീറ്റ് അങ്ങനെ മലിനമായിക്കിടക്കുന്നതിലും അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല.

ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്ന് നമുക്കറിയാം. പക്ഷേ ഇവര്‍ പറയുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്നാണ്. ഇവര്‍ ഈ ആശയങ്ങളെ മലിനമാക്കാനാണ് ശ്രമിക്കുന്നത്. നമ്മള്‍ മലയാളി/ തെലുങ്ക് / കന്നട/ ബംഗാളി / തമിഴ് തുടങ്ങിയവര്‍ക്ക് വ്യതിരിക്തമായൊരു ഭാഷാസംസ്‌കാരമുണ്ട്. എന്നാല്‍ നമ്മള്‍ ഹിന്ദി പഠിക്കണമെന്ന് ഇവര്‍ വാശിപിടിക്കുന്നു. നിങ്ങള്‍ ഏത് അജണ്ടയുടെ പുറത്താണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?

ഇന്ന് ധരാജ്യംപ എത്ര ഭീകരമായ അവസ്ഥയിലൂടേയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുക. സിനിമകളെ നിരോധിക്കുന്നു. സര്‍ഗാത്മകതയേയും ചിന്തകളേയും സ്വതന്ത്രാവിഷ്‌കാരങ്ങളേയും നിയന്ത്രിക്കുക എന്നാല്‍ ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും അപകടകരമായ രോഗമാണ്.

ഈ രോഗത്തിന് എല്ലാ കാലങ്ങളിലും ഉദാഹരണങ്ങളുണ്ട്. എങ്കിലും നിങ്ങളാണ് ഇന്ന് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കാലത്തിലേക്ക് കൈ ചൂണ്ടി ‘അന്ന് എന്തുകൊണ്ട് എതിര്‍ത്തില്ല’ എന്നു ചോദിക്കുന്നതില്‍ അര്‍ഥമില്ല.

മറ്റൊരു കാര്യം, നിങ്ങള്‍ ഞങ്ങളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ഉള്ളില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ കാരണം കൊണ്ടുതന്നെ പുതിയ തലമുറയോ അടുത്ത തലമുറയോ ചിന്തിക്കാന്‍ തന്നെ ഭയപ്പെട്ടെന്നുവരാം. അങ്ങനെ സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കരുത്.

ഇന്ന് രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നിരിക്കുന്നു. അവയവം ഛേദിക്കുന്നതിനും തലയെടുക്കുന്നതിനും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണിതിന്റെയൊക്കെ അര്‍ഥമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു തങ്ങള്‍ക്ക് ‘ഇക്കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെ’ന്ന്. അയാളോടൊക്കെ അധികാരം വിട്ടൊഴിഞ്ഞ് പോകാനാണ് നമ്മള്‍ ആവശ്യപ്പെടേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ജനങ്ങളെ കയ്യൊഴിയാനല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നിങ്ങളുടെ കടമയാണ്…അതുകൊണ്ട്, ചിന്തിക്കുക…….

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending