Connect with us

More

മണലില്‍ കുടുങ്ങുന്ന കാറുകള്‍ക്ക് സംരക്ഷണം തീര്‍ത്ത് ഖത്തരി യുവാക്കള്‍

Published

on

ദോഹ: രാജ്യത്ത് ശൈത്യകാലം വന്നെത്തിയതോടെ ക്യാമ്പിങ് സീസണിന് തുടക്കമാവുകയാണ്. ദൈനം ദിന ജോലിത്തിരക്കുകളില്‍ നിന്ന് ആശ്വാസം തേടി രാജ്യത്തിന്റെ വിവിധ ബീച്ചുകളിലും മറ്റ് മരുപ്രദേശങ്ങളിലും ശൈത്യകാലം ആസ്വദിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഒരു കൂട്ടം ഖത്തരി യുവാക്കള്‍. മരുഭൂമിയിലും തീരങ്ങളിലുമെത്തുന്നവരുടെ വാഹനങ്ങള്‍ മണലില്‍ കുടങ്ങുകയാണെങ്കില്‍ സൗജന്യമായി ഈ സംഘം വാഹനം ഉയര്‍ത്തി നല്‍കുകയും തുടര്‍ യാത്രയ്ക്ക് സഹായിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ സംഘം 1000ത്തിലധികം വാഹനങ്ങളാണ് മണലിലില്‍ നിന്നും കുഴികളില്‍ നിന്നും കയറ്റി നല്‍കിയത്. തങ്ങളുട സേവനം എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നും ദേശവും ഭാഷയും തരവും ഒന്നും നോക്കാതെയുളള മാനുഷിക സഹായമാണ് നല്‍കുന്നതെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന സഊദ് ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു.

രാജ്യത്തെ പ്രധാന ക്യാമ്പ് ഓപറേറ്റര്‍മാര്‍ക്കെല്ലാം തങ്ങള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഇവരുടെ നമ്പര്‍ ലഭ്യമാണ്. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് കുടുങ്ങി ആരാലും സഹായിക്കാനില്ലാത്ത അവസരത്തിലാണെങ്കിലും വെറുമൊരു ഫോണ്‍ കോളിലൂടെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. ഈ സംഘം സ്ഥലത്ത് എത്തി വേണ്ടതെല്ലാം ചെയ്ത് നല്‍കിയ ശേഷമേ മടങ്ങുകയുള്ളൂ. ഖത്തരി സംഘത്തിന്റെ കൈയ്യില്‍ വണ്ടി ഉയര്‍ത്താനാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. തങ്ങളുടെ ജോലിയുടെയും കുടുംബകാര്യങ്ങളുടെയും ഉത്തരവാദിത്തത്തിന് പുറമെയാണ് ഈ സംഘം സമൂഹത്തിനായി പ്രവര്‍ത്തന നിരതരാവുന്നത്. സംഘത്തില്‍ പത്ത് പേരാണ് അംഗങ്ങളായുള്ളത്.
ചിലപ്പോള്‍ കുട്ടികളും കുടുംബവുമായി ഷോപ്പിങ് നടത്തുന്നതിനിടെയാണ് സഹായത്തിനായി വിളി വരുന്നതെന്നു ആ നിമിഷം മുരൂഭൂമിയിലെവിടെയായായും ഓടിയെത്താറുണ്ടെന്ന് സംഘത്തിലെ രണ്ടാമന്‍ സാലിഹ് പറഞ്ഞു. വാഹനത്തിനും അതില്‍ അകപ്പെട്ടവര്‍ക്കും എല്ലാ സഹായങ്ങളും തങ്ങള്‍ നല്‍കാറുണ്ട്. ക്യാമ്പ് സംഘാടകരും മറ്റും വളരെ ആദരവോടെയാണ് ഈ സംഘത്തെ കാണുന്നത്. സംഘത്തിന് ഇതുവരെ അവാര്‍ഡുകളൊന്നും കിട്ടിയില്ലെങ്കിലും അത്തരമൊരു അംഗീകാരത്തിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മരുഭൂമിയുടെ എല്ലാ ഭാഗങ്ങളും വ്യക്തമായി പരിചയമുളള ഈ സംഘം 1989 മുതല്‍ ഈ പ്രവൃര്‍ത്തി ചെയ്തുവരുന്നുണ്ട്. മണലില്‍ കുടുങ്ങുന്നവര്‍ വലിയ തോതില്‍ ചൂഷണത്തിന് ഇരയാവുന്നതായി അറിയാന്‍ കഴിഞ്ഞതോടെയാണ് പദ്ധതി തങ്ങള്‍ ആലോചിച്ചതെന്ന് സംഘാംഗമായ അബ്ദുല്ല പറഞ്ഞു.
വണ്ടി ഉയര്‍ത്താന്‍ എത്തുന്നവര്‍ 1000 റിയാല്‍ വരെ ഈടാക്കുന്നതായി പരാതിയുണ്ടായിരുന്നു. തങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് കേട്ടറിഞ്ഞ ചില പ്രവാസികള്‍ സംഘത്തില്‍ ചേരാന്‍ തയാറാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നതായും സംഘത്തില്‍ ആരെ ഉള്‍പ്പെടുത്തുന്നതിലും സന്തോഷം മാത്രമേ ഉള്ളുവെന്നും സഊദ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്‌സ നല്‍കുന്നതിന് ഈ സംഘത്തിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതിനുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending