Connect with us

More

കേന്ദ്ര ഭരണ നീക്കം കാറ്റലോനിയ നിസഹകരണത്തിന്

Published

on

മാഡ്രിഡ്: കാറ്റലോനിയന്‍ മേഖലയെ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള നീക്കം ചെറുക്കുമെന്ന് കാറ്റലോനിയ. മാഡ്രിഡില്‍ നിന്നുള്ള നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും നിസഹകരിക്കുമെന്ന് കാറ്റലോനിയന്‍ നേതാക്കള്‍ അറിയിച്ചു.

കാറ്റലോനിയയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക ഭരണഘടനാ അധികാരം വിനിയോഗിച്ച് മേഖലാ സര്‍ക്കാറിനെ പിരിച്ചു വിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് ഭരണ കൂടം തയാറെടുക്കുന്നതിനിടയിലാണ് നിസഹകരണമെന്ന ഭീഷണിമുഴക്കി കാറ്റലോനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് കാറ്റലോനിയയില്‍ നേരിട്ടുള്ള ഭരണത്തിനായി സ്പാനിഷ് സെനറ്റില്‍ വോട്ടെടുപ്പ്.

സ്‌പെയിനിന്റെ സാമ്പത്തിക ജീവനാഡിയായ കാറ്റലോനിയ സ്വാതന്ത്ര്യം പ്രാപിച്ചാല്‍ സ്‌പെയിന്‍ സാമ്പത്തികമായി തകരുമെന്നതിനാല്‍ എന്ത് വിലകൊടുത്തും സ്വാതന്ത്ര്യ ആവശ്യം അടിച്ചമര്‍ത്താനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ ശ്രമം. അതേ സമയം ഈ മാസം ഒന്നിന് നടത്തിയ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടായതായാണ് കാറ്റലോനിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. സ്പാനിഷ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ലംഘിക്കാനുള്ള തീരുമാനം തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും ഇത് 70 ലക്ഷം കാറ്റലോനിയന്‍ ജനങ്ങളുടേതാണെന്നും കാറ്റലോനിയന്‍ വിദേശകാര്യ തലവന്‍ റൗള്‍ റൊമേവ അറിയിച്ചു. കാറ്റലോനിയന്‍ സ്വാതന്ത്ര്യ ഹിത പരിശോധനയില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കാറ്റലോനിയന്‍ സ്വാതന്ത്ര്യ പോരാട്ടം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സമാന നീക്കത്തിന് സഹായകരമാവുമെന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് നീക്കത്തെ നോക്കിക്കാണുന്നത്. സ്‌പെയിനില്‍ തന്നെ കാറ്റലോനിയക്കു പിന്നാലെ ഗാലിസിയ, ബാസ്‌ക് എന്നീ മേഖലകളിലും സമാന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാറ്റലോനിയന്‍ പ്രക്ഷോഭം ശക്തിപകരുമെന്നാണ് കരുതുന്നത്. കിഴക്കന്‍ ഇറ്റലിയില്‍ രണ്ട് സമ്പന്ന മേഖലകള്‍ ഇതിനോടകം തന്നെ കൂടുതല്‍ ഭരണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending