Connect with us

More

സി.എച്ചിന്റെ വേദിയിലെ തീപിടിത്തവും ബെന്നിയുടെ സമ്മാനവും

Published

on

നൗഫല്‍ പനങ്ങാട്
തൃശൂര്‍

1979ല്‍ കോട്ടയത്തു സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയുടെ സമാപന സമ്മേളനം നടക്കുകയാണ്. ഉദ്ഘാടനം ചെയ്യുന്നത് വിദ്യഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ്. കൗമാര കലാകാരന്‍മാര്‍ ആടിത്തിമിര്‍ത്ത വേദിയില്‍ വാക്കുളുടെ അഴകുമായി സി.എച്ച് സദസ്സിനെ കയ്യിലെടുക്കുകയാണ്. പെട്ടെന്നാണ് സമീപത്ത് സമ്മാനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നിടത്ത് ചെറിയൊരു തീപിടിത്തമുണ്ടാകുന്നത്. സദസൊന്നു പരിഭ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ട് പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കി.

വീണ്ടുമൊരിക്കല്‍ക്കൂടി സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരിലെത്തുമ്പോള്‍ മലയാള സാഹിത്യത്തിന്റെ ആസ്ഥാനത്തിരുന്നുകൊണ്ട് ഈ ഒമ്പതാം ക്ലാസുകാരന്‍ ഓര്‍മകള്‍ അയവിറക്കുകയാണ്. 1979ല്‍ കോട്ടയത്തുവെച്ചുനടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ടി.പി ബെന്നി എന്ന അന്തിക്കാട്ടുകാരന്‍ ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയില്‍ പ്രോഗ്രാം കോഡിനേറ്ററാണ്. കാലവും കഥയെഴുത്തും ഒരുപാട് മാറിപ്പോയെന്ന് ബെന്നി പറയുന്നു.

ഇന്നത്തെ പോലെ എഴുത്തിനും വായനക്കും സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലത്താണ് അന്തിക്കാടെ സാധാരണ നാട്ടിന്‍പുറത്തുകാരനായ എനിക്ക് കഥയെഴുത്തിലൂടെ സമ്മാനം കിട്ടിയതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ആശ്ചര്യമാണ്. ഒരു വെളുപ്പാന്‍ കാലത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോട്ടയത്തേക്ക് ബസ് കയറി അവിടെ എത്തിയതും മത്സരത്തില്‍ പങ്കെടുത്തതും ചെറിയൊരോര്‍മ മാത്രാമാണ്. സി.എച്ച് പങ്കെടുത്ത സദസ്സില്‍ വെച്ചാണ് സമ്മാനം ഏറ്റുവാങ്ങിയത് ഏറെ സന്തോഷം തരുന്നതാണ്. സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍മകളേ എനിക്കുവിട എന്ന പേരിലാണ് കഥയെഴുതി സമ്മാനം നേടിയത്

സ്‌കൂള്‍ പഠനത്തിനു ശേഷം കഥയെഴുത്തിന്റെ മേഖലയില്‍ നിന്നും പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു. നാട്ടിക എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിന് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പനമ്പള്ളി ഗോവിന്ദമേനോന്‍ കോളജില്‍ നടന്ന ഇന്റലക്ച്ചല്‍ ജയന്റ് അവാര്‍ഡ് അടക്കമുള്ളവ കൂട്ടത്തില്‍പ്പെടും. ബിരുദ പഠനത്തിനു ശേഷം 1988 മുതല്‍ കേരള സാഹിത്യ അക്കാദമിയില്‍ ജോലിക്കാരനായി. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്ത മിന്നുകെട്ട് എന്ന സീരിയലടക്കം നിരവധി സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി ഇതിനിടയില്‍ നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നു ഇദ്ദേഹം പറയുന്നു. കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ പിന്നീടെങ്ങോട്ട് പോകുന്നു എന്നുള്ളതും അന്വേഷിക്കണം.

കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം. കലാകാരന്‍മാര്‍ പൊതു സ്വത്താണെന്ന ബോധം ഇനിയും അംഗീകരിച്ചുകിട്ടണം. കലോത്സവമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ വീറും വാഷിയും വെടിഞ്ഞ് യഥാര്‍ത്ഥകലകള്‍ ഉയര്‍ന്നുവരേണ്ട കാലമാണ് മുന്നിലുള്ളതെന്നും ഇദ്ദേഹം പറയുന്നു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending