Connect with us

More

അഹന്തക്കേറ്റ അനിവാര്യ തിരിച്ചടികള്‍-എഡിറ്റോറിയല്‍

അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്.

Published

on

പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ അത് നാടിന്റെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞത് കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളായിരുന്നു. അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്. അത് അക്ഷരംപ്രതി ശരിയായിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെയൊക്കെ ഫലം അനുഭവിച്ചുവരികയാണിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും മുന്നണിയും സി.പി.എമ്മും. ഇന്നലെ മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് കഷ്ടിച്ച് ഭരണം ലഭിച്ചെങ്കിലും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തിരിച്ചടികളുടെ ആഴവും ആഘാതവും എത്രയെന്ന് തിരിച്ചറിയാനായിരിക്കുന്നത്. നഗരസഭയില്‍ പലയിടത്തും എതിര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍പോലും കഴിയാത്ത തരത്തില്‍ ഭീഷണിയും കൊലവിളികളുമാണ് കഴിഞ്ഞ കാലത്ത് മാര്‍ക്‌സിസ്റ്റുകാര്‍ ഇവിടെ കാഴ്ചവെച്ചിരുന്നത്. ഇത്തവണ അത് വിലപ്പോയില്ലെന്ന് മാത്രമല്ല, യു. ഡി.എഫിന് മിക്ക എല്‍.ഡി.എഫ് കുത്തക വാര്‍ഡുകളിലും വന്‍വിജയം നേടാനുമായിരിക്കുന്നു.

കഴിഞ്ഞ തവണ വിജയിച്ച ഏഴ് സീറ്റുകളില്‍നിന്ന് ഇരട്ടിയിലേക്ക് ഇത്തവണ യു.ഡി.എഫിന് അംഗസംഖ്യ വര്‍ധിപ്പിക്കാനായതില്‍ വളരെയേറെ അഭിമാനിക്കാന്‍ വകയും കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയുമുണ്ട്. കോണ്‍ഗ്രസും മുസ്‌ലിംലീഗും മുമ്പത്തേതിലും ഏറെ വോട്ടുകളും സീറ്റുകളും വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന നാല് സീറ്റ് ഇത്തവണ 9 ആയി വര്‍ധിപ്പിക്കാനായെങ്കില്‍ മുസ്്‌ലിംലീഗിനും മൂന്നില്‍നിന്ന് അഞ്ചു സീറ്റായി ജനസ്വാധീനം ഇരട്ടിയിലുമധികമാക്കാന്‍ കഴിഞ്ഞിരിക്കുന്നു. വെറും 165 വോട്ടിന്റെ കുറവിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും മുന്‍മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും നഗരസഭ യു.ഡി.എഫിന് നഷ്ടമായിരിക്കുന്നത്. ഇത് മുന്നണിക്കകത്തും പാര്‍ട്ടികളിലും വലിയ ആത്മവിശ്വാസത്തിന് സഹായിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും നില പരുങ്ങലിലാണെന്നതിന്റെ സൂചനകള്‍ കഴിഞ്ഞ തൃക്കാക്കര നിയമസഭാഉപതിരഞ്ഞെടുപ്പില്‍തന്നെ വ്യക്തമായിരുന്നതാണ്.

അന്ന് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ധന-അധികാര സ്വാധീനംകൊണ്ട് നടത്തിയ കാടടച്ച പ്രചാരണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം യു.ഡി.എഫിനെ മുന്‍ തവണത്തേക്കാള്‍ ഇരട്ടി ഗംഭീര ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. ഇന്നിതാ മട്ടന്നൂരിലെ ഫലവും ആ ആത്മവിശ്വാസത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും നടമാടുന്ന പിണറായി ഭരണത്തെ തള്ളിപ്പറയാന്‍ സി.പി.ഐപോലും തയ്യാറായിരിക്കവെ ജനം അത്തരത്തില്‍ ചിന്തിച്ചതില്‍ അത്ഭുതം കാണാന്‍ കഴിയില്ല.
ഇന്നലെ തന്നെയാണ് സംസ്ഥാന നിയമസഭയില്‍ ലോകായുക്തയുടെ ചിറകരിയുന്നതും വൈസ്ചാന്‍സലറുടെ അധികാരം കുറയ്ക്കുന്നതുമായ ഭേദഗതി ബില്ലുകള്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സഭാസമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിന് ‘കാപ്പ’കരിനിയമം ചുമത്തിക്കൊണ്ടുള്ള തീരുമാനം കനത്ത പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധത്തിന്റെ അപ്പോസ്തലന്മാരാണ് ഇത് ചെയ്യുന്നതെന്നത് ജനങ്ങളില്‍ പ്രത്യേകിച്ചും ഇടതുപക്ഷക്കാരില്‍, ഉളവാക്കുന്ന ലജ്ജയും പശ്ചാത്താപവും തീര്‍ത്താല്‍ തീരുന്നതല്ല.

ഗവര്‍ണറോടുള്ള പ്രതിഷേധം ആ ഭരണഘടനാപദവിയുടെ മഹനീയതയെ കുറക്കാനായി ഉപയോഗിക്കുന്നതിനെ തികച്ചും താന്തോന്നിത്തം എന്നേ പറയേണ്ടതുള്ളൂ. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാനായാണ് ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നതെന്ന ആരോപണത്തെ നേരിടാന്‍ സര്‍ക്കാരിനാവുന്നില്ല. ഇതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി സി.പി.എം മുന്‍ എം.പിയുടെ ഭാര്യയെ നിയമിക്കാനുള്ള റാങ്ക് പട്ടികയിലെ തിരിമറിക്കെതിരായി രണ്ടാം റാങ്കുകാരന്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുന്നത്. ഗവര്‍ണറും ഇക്കാര്യത്തില്‍ സ്റ്റേ നല്‍കുക മാത്രമല്ല കഴിഞ്ഞകാലങ്ങളിലെ സര്‍വകലാശാലാ അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഏതായാലും ഇരു വിഭാഗവും അതിശക്തമായ നിലപാട് സ്വീകരിക്കുന്നതോടെ കേരളത്തിന്റെ മഹനീയമായ ഉന്നത വിദ്യാഭ്യാസരംഗമാണ് അവഹേളിക്കപ്പെടുന്നതെന്നത് ഓര്‍ക്കണം. ഭരണഘടനയോടും അതിനുകീഴിലെ സ്ഥാപനങ്ങളോടും പ്രതിപത്തിയോ ഉത്തരവാദിത്തമോ ഇല്ലാത്തവര്‍ക്ക് ഇതെല്ലാം വെറും കുട്ടിക്കളി മാത്രമാകുന്നതില്‍ വിസ്മയിക്കാനുമാവില്ല.

തിരിച്ചടികളുടെ വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ കൊണ്ടാടേണ്ടതെന്നതിന് തെളിവാണ് വഖഫ്‌ബോര്‍ഡില്‍ പി.എസ്.സിയെ നിയോഗിച്ചതും പിന്നീട് പിന്‍വലിക്കാന്‍ ഇടവന്നതും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനുത്തരവാദിയയാളെ പുനര്‍നിയമനം നല്‍കി ജില്ലാകലക്ടറായി നിയമിച്ചതും പിന്‍വലിച്ചോടേണ്ടി വന്നതും ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിലെ പിന്നാക്കംപോക്കും ഈ സര്‍ക്കാരിനെ യു ടേണ്‍ സര്‍ക്കാരെന്ന വിശേഷണത്തിന് അര്‍ഹമാക്കിയിരിക്കുകയാണ്. ഈ മാസം ഒടുവില്‍ ലാവലിന്‍ കോഴക്കേസിന്റെ വിചാരണക്കുള്ള അനുമതികൂടി ലഭിക്കുന്നതോടെ പിണറായി വിജയനും സര്‍ക്കാരിനും നാണം മറയക്കാന്‍ യാതൊന്നുമില്ലാത്ത അവസ്ഥയാണ് വരാന്‍പോകുന്നതെന്നര്‍ഥം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending