Connect with us

Culture

ചന്ദ്രിക നവീകരണ പദ്ധതി പ്രഖ്യാപിച്ചു

Published

on

കോഴിക്കോട്: അച്ചടി മാധ്യമ രംഗത്തെ പാരമ്പര്യത്തിന്റെ കരുത്തും അതിനൂതന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചന്ദ്രിക’ നവീകരണ പദ്ധതി മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മുസ്്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

83 വര്‍ഷം മുമ്പ് സ്ഥാപിച്ച ‘ചന്ദ്രിക’ നിലനിന്നത് ആശയ ഭദ്രതയും ലക്ഷ്യബോധവും കൊണ്ടാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോയത് സാധാരണക്കാരായ ബഹുജനങ്ങളുടെ പിന്തുണയോടെയാണ്. എക്കാലവും അവര്‍ ‘ചന്ദ്രിക’യെ നെഞ്ചേറ്റി. മുസ്്‌ലിം മാനേജ്‌മെന്റിന് കീഴില്‍ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട രാജ്യത്തെ ഒരേയൊരു ദിനപത്രമാണ് ‘ചന്ദ്രിക’. ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കാതലായ മാറ്റങ്ങളുമായി കോഴിക്കോട്ടും കണ്ണൂരിലും പുതിയ പ്രസ്സും പ്രിന്റിംഗ് കോംപ്ലക്‌സും മലപ്പുറം പ്രസ്സ് നവീകരണവും ഉള്‍പ്പെടെ ബൃഹത്തായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ആശയാടിത്തറയില്‍ നിന്ന് വ്യതിചലിക്കാതെ അച്ചടിയിലും ഓണ്‍ലൈനിലും പുതിയ പ്രസരിപ്പോടെ ചന്ദ്രികയെ മുന്നോട്ടു നയിക്കും- അധ്യക്ഷ പ്രസംഗത്തില്‍ തങ്ങള്‍ വ്യക്തമാക്കി.

 

കാലഘട്ടത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് സമൂഹത്തെ പ്രാപ്തമാക്കാനും സമുദായത്തിനു ദിശാബോധം നല്‍കാനും ചന്ദ്രികക്കു കഴിഞ്ഞുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ട്രഷററും ചന്ദ്രിയ ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചന്ദ്രികയാണ് തങ്ങളെ വളര്‍ത്തിയതെന്ന് പല പ്രമുഖ സാഹിത്യകാരന്മാരും പലപ്പോഴായി വ്യക്തമാക്കിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും പുരോഗതിയുണ്ടാക്കാനും ചന്ദ്രിക എക്കാലവും ശ്രമിച്ചിട്ടുണ്ട്. പിന്നോക്ക അവശ വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരാനും വിദ്യാഭ്യാസമുള്ളവരാക്കാനും ചെയ്ത സേവനങ്ങളും ചരിത്രമാണ്. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ച കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ നവീകരണം കൂടുതല്‍ കരുത്ത് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ എം.പി അബ്ദുസമദ് സമദാനി, ചന്ദ്രിക ഡയറക്ടര്‍മാരായ പി.വി അബ്ദുല്‍വഹാബ് എം.പി, പി.കെ.കെ ബാവ, ഡോ.എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.എം.എ സമീര്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ് കുട്ടി, പി.എച്ച് അബ്ദുസലാം ഹാജി,

സി മോയിന്‍കുട്ടി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.യു.എ ലത്തീഫ്, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, കെ.എം.സി.സി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, എസ്.എ.എം ബഷീര്‍, സി.കെ.വി യൂസുഫ്, അഷ്‌റഫ് വേങ്ങാട്ട്, ഇബ്രാഹീം മുറിച്ചാണ്ടി സംസാരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദി പറഞ്ഞു.

 

കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ ചേര്‍ന്ന പ്രത്യേക കണ്‍വന്‍ഷനില്‍ മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, എം.എല്‍. എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചന്ദ്രിക നവീകരണ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും നടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending