Connect with us

More

ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി സമ്മതിച്ച് ചെല്‍സി

Published

on

സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായി മത്സരത്തിലേക്കു തിരിച്ചു വന്ന ചെല്‍സിക്കു പക്ഷേ തോല്‍വി ഒഴിവാക്കാനായില്ല. ശനിയാഴ്ച ആഴ്‌സണലിനെ 3-0ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിയന്‍ താരം മാര്‍സിയോ റഫീഞ്ഞോയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോങ് റേഞ്ച് ഷോട്ടിലൂടെ ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ മത്സരത്തില്‍ മുന്നില്‍ കയറി. മത്സരത്തില്‍ താളം കണ്ടെത്തും മുമ്പേ പിന്നാക്കം പോയ ചെല്‍സിക്ക് പക്ഷേ കൂടുതല്‍ പ്രഹരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റ് കൂടി പിന്നിട്ടതോടെ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഫ്രാങ്ക് റിബറിയുടെ പാസില്‍ നിന്നും തോമസ് മുള്ളറായിരുന്നു ഗോള്‍സ്‌കോറര്‍. 27-ാം മിനിറ്റില്‍ മുള്ളര്‍ തന്റെ രണ്ടാം ഗോളും ഒപ്പം ടീമിന്റെ ലീഡ് 3-0 ആക്കിയും ഉയര്‍ത്തി. മുള്ളറുടെ മികവിന് മുന്നില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് മറുപടിയുണ്ടായിരുന്നില്ല.

42ab88ab00000578-0-marco_friedl-a-52_1500986101550

42ab920900000578-0-image-m-76_1500986789241

42abc9e700000578-4728500-image-a-102_1500989270335മൂന്ന് ദിവസം മുമ്പ് ആഴ്‌സണലിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത ചെല്‍സി പ്രതിരോധം ബയേണിന്റെ വേഗതയാര്‍ന്ന നീക്കത്തിനു മുന്നില്‍ ആടിയുലഞ്ഞു. മൂന്നു ഗോളിന് പിന്നില്‍ നിന്നതോടെ ആര്‍ത്തു വിളിച്ച സിംഗപ്പൂര്‍ കാണികള്‍ക്കു മുന്നില്‍ ഉണര്‍ന്ന ചെല്‍സി ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍കോ അലന്‍സോയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ അല്‍വരോ മൊറാറ്റയെ കളത്തിലിറക്കി. ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മൊറാറ്റ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 85-ാം മിനിറ്റില്‍ മികി ബാഷുവായിയിലൂടെയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍ പിറന്നത്. സീസണു മുന്നോടിയായുള്ള മൂന്നു മത്സരങ്ങളില്‍ ബല്‍ജിയം താരം നേടുന്ന അഞ്ചാം ഗോളാണിത്. അവസാന മിനിറ്റില്‍ ആഞ്ഞടിച്ച ചെല്‍സിയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബയേണ്‍ നന്നേ പാടുപെട്ടെങ്കിലും വിജയം കൈവിടാതെ കാക്കാന്‍ ബയേണിനു സാധിച്ചു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending