Connect with us

More

പാലം പണി 36 മണിക്കൂറില്‍ തീര്‍ന്നു; തീവണ്ടി പിടിച്ചിട്ടത് 58 മിനുട്ട് മാത്രം…

Published

on

പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക് കുറുകെ പാലം സ്ഥാപിക്കാന്‍ ഒന്നര ദിവസമേ
എടുത്തുള്ളൂ എന്നു കേട്ടാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലുമില്ലെങ്കിലും സംഗതി സത്യമാണ്. കൃത്യമായ പ്ലാനിങും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ചൈനയിലെ എഞ്ചിനീയര്‍മാര്‍ ആണ് വികസിത രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചത്.

പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌

പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌

തലസ്ഥാനമായ ബീജിങിലെ തിരക്കേറിയ സാന്‍ യുവാന്‍ പാലം കാലപ്പഴക്കം കാരണം പുനര്‍നിര്‍മിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത് ഈയിടെയാണ്. പ്രതിദിനം രണ്ടു ലക്ഷത്തിലധികം വാഹനങ്ങള്‍ ആശ്രയിക്കുന്ന പാലം നിര്‍മാണത്തിനു വേണ്ടി അടച്ചിടുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതായിരുന്നു അധികൃതരുടെ പേടി. എന്നാല്‍, സമര്‍ത്ഥരായ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായ പ്ലാനിങ്ങോടെ ഒരുമിച്ചപ്പോള്‍ തൂണുകള്‍ പൊളിച്ചുമാറ്റി ഉയരം കൂട്ടുന്നതും പാത ഇരട്ടിപ്പിക്കുന്നതുമടക്കമുള്ള പുനര്‍നിര്‍മാണ ജോലി വെറും 36 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. ഇതില്‍, റെയില്‍ പാളത്തിന്റെ ഇരുവശങ്ങളെയും യോജിപ്പിക്കുന്ന ‘സ്വിങ് സ്പാന്‍’ എന്ന പ്രധാന ഭാഗം ഫിറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ പോലുമെടുത്തില്ല. ഇതുവഴി സ്ഥിരമായി ഓടുന്ന ട്രെയിന്‍ 58 മിനുട്ട് മാത്രമേ പിടിച്ചിടേണ്ടി വന്നുള്ളൂ.

പുനര്‍നിര്‍മിച്ച ശേഷം

പുനര്‍നിര്‍മിച്ച ശേഷം

24 മണിക്കൂര്‍ കൊണ്ട് പാലം പൊളിച്ചുപണിയാമെന്നായിരുന്നു എഞ്ചിനീയര്‍മാരുടെ ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍, പൊളിച്ചു തുടങ്ങിയപ്പോഴാണ് തൂണുകളുടെ അവസ്ഥ പ്രതീക്ഷിച്ചതിലും മോശമാണെന്ന് കണ്ടെത്തിയത്. എല്ലാ തൂണുകളും പൊളിച്ചുമാറ്റി പകരം, നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന 180 അടി നീളവും 147 അടി വീതിയുമുള്ള ബീമുകള്‍ കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് സ്ഥാപിക്കുകയായിരുന്നു. വിവിധ ഷിഫ്റ്റുകളിലായി എഞ്ചിനീയര്‍മാരും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്തു. നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന സ്വിങ് സ്പാന്‍ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു മണിക്കൂറില്‍ത്താഴെ സമയം കൊണ്ട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending