Connect with us

More

ക്ലീന്‍ കോഴിക്കോട് സൗത്ത്; ശുദ്ധി സമ്പൂര്‍ണ മാലിന്യ മുക്തം പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യത്തില്‍ നിന്നും വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മിഷന്‍ കോഴിക്കോട് പദ്ധതി ആരംഭിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയാകുമ്പോഴും ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളും മറികടക്കാനായി നാളെയുടെ നല്ല ഭാവിക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ‘ശുദ്ധി’ സമ്പൂര്‍ണ മാലിന്യമുക്തം പദ്ധതി പ്രഖ്യാപനവും ചാലപ്പുറം മാതൃകാ ശുദ്ധി വാര്‍ഡ് പ്രഖ്യാപനവും നാളെ നടക്കും. വൈകുന്നേരം 4.30 ന് ചലച്ചിത്ര താരം പത്മപ്രിയ ശുദ്ധി പ്രഖ്യാപനം നടത്തും. കല്ലായി റോഡ് പുഷ്പ തിയേറ്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, വിനോദ് കോവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിക്കും. പിന്നണി ഗായിക അപര്‍ണ നയിക്കുന്ന ഗസല്‍ സന്ധ്യയും പരിപാടിയോടനുബന്ധിച്ച് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതല്‍ ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണ മാതൃകകളുടെ എക്‌സിബിഷന്‍ നടക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരും മൈത്ര ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സര്‍വ്വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍, ജി.എം.ഐ, എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി വിഭാഗം, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഉപകരണങ്ങള്‍ നല്‍കിയും അജൈവ മിലന്യങ്ങള്‍ കൃത്യമായി വീടുകളില്‍ നിന്ന് ശേഖരിച്ചും സമ്പൂര്‍ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് ശുദ്ധി. ഓരോ വാര്‍ഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാര്‍ഡുകളില്‍ ഏരിയാതല സമിതി രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് പ്രത്യേക പരിഗണന നല്‍കി പദ്ധതിയുടെ ഭാഗമായി നവീകരിക്കും. കല്ലായി പുഴയുടെ നവീകരണത്തിനും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കണ്‍വീനര്‍ സി.ടി സക്കീര്‍ ഹുസൈന്‍, കെ മൊയ്തീന്‍കോയ, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending