Connect with us

Culture

മുഖ്യമന്ത്രി കവളപ്പാറ ക്യാമ്പിലെത്തി; പ്രഹസനമായി അവലോകനയോഗം പ്രതിഷേധവുമായി മുസ്‌ലിംലീഗ് എം.എല്‍.എമാര്‍

Published

on


നിലമ്പൂര്‍ : ദുരന്തഭൂമിയായ കവളപ്പാറ സന്ദര്‍ശിക്കാതെ ക്യാമ്പിലെത്തി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ പരക്കെ പ്രതിഷേധം. പോത്തുകല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗവും പ്രഹസനമായി. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഒരുമിനുട്ടുകൊണ്ട് സ്വാഗതം പറഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മിനിട്ട് സംസാരിച്ചു. അതിന് ശേഷം മറ്റു മ്ര്രന്തിമാരും എം.എല്‍.എ മാരും മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവര്‍ക്ക് അവസരം നല്‍കിയില്ല. ദുരിത മേഖലയിലെ ജന പ്രതിനിധികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് കടുത്ത പ്രതിഷേധമാണ് യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ പ്രകടിപ്പിച്ചത്. അഡ്വ.എം ഉമ്മര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചത്. ഉരുള്‍പൊട്ടല്‍ നടന്ന കവളപ്പാറയും ദുരന്തം വിതച്ച പാതാറും മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടിയിരുന്നു. മേഖലയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും അവലോകനയോഗവുമെല്ലാം ഏകപക്ഷീയമായി മാറി. സ്ഥലത്തെ ഭരണ കക്ഷി എം.എല്‍.എയെ അടക്കം വിശ്വാസത്തിലെടുക്കുന്നില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരും ഇക്കാര്യത്തില്‍ ഉത്തരവാദികളാണ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കവളപ്പാറയിലെ ദുരിത ബാധിതര്‍ കഴിയുന്ന ഭൂതാനം സെന്റ്‌മേരീസ് ചര്‍ച്ചിലെ ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മടങ്ങി അരമണിക്കൂറിനുള്ളിലാണ് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ഭാരവാഹികളോടൊത്ത് കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിച്ചത്. അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എ ഉള്‍പ്പെടെ ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരെ ഒന്നും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പ്രളയ സമയത്തു പോലും ധിക്കാരത്തിന്റെ രാഷ്ട്രീയമാണ് പിണറായി വിജയന്‍ അനുവര്‍ത്തിക്കുന്നത്. കലക്ടര്‍ മുഖ്യമന്ത്രിയുടെ താളത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ചാണ് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ലീഗ് എം.എല്‍.എമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വരെ കവളപ്പാറ സന്ദര്‍ശിച്ചിട്ടും കവളപ്പാറ സന്ദര്‍ശിക്കാതെ മടങ്ങിയത് മനുഷ്യത്വരഹിതമാണെന്നും എം.എല്‍.എമാര്‍ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി കുഞ്ഞാന്‍ എന്നിവരും എം.എല്‍.എമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending