Connect with us

More

കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം

Published

on

 

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ചാമ്പ്യന്മാരുടെ ലോകകപ്പ് എന്ന വിശേഷണമുള്ള ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായുള്ള ടൂര്‍ണമെന്റിന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്റും ആതിഥേയരായ റഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാവുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് കിക്കോഫ്. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്-2 ചാനലുകളില്‍ തല്‍സമയം. 2014 ലോകകപ്പ് ജേതാക്കളും ആതിഥേയരുമടക്കം എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകൡല്‍ നാലുവീതം ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കും. ഇരുഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
റഷ്യ, ന്യൂസിലാന്റ്, യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, 2015 കോണ്‍കകാഫ് കപ്പ് ജേതാക്കളായ മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പ് എയില്‍ അണിനിരക്കുന്നത്. ലോക ജേതാക്കളായ ജര്‍മനി, കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി, ഈ വര്‍ഷത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് നേടിയ കാമറൂണ്‍, 2015 എ.എഫ്.സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ജൂണ്‍ 28, 29 ദിവസങ്ങളില്‍ സെമിഫൈനലും ജൂലൈ രണ്ടിന് ഫൈനലും നടക്കും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയം, കസാനിലെ കസാന്‍ അറീന, മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം, സോചിയിലെ ഫിഷ്ത് ഒളിംപിക് സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍.
ഫിഫ ടൂര്‍ണമെന്റില്‍ 1982-നു ശേഷം ഇതാദ്യമായാണ് റഷ്യയും ന്യൂസിലാന്റും പരസ്പരം ഏറ്റുമുട്ടുന്നത്. 1982- ലോകകപ്പില്‍ സോവിയറ്റ് യൂണിയനും ന്യൂസിലാന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ മൂന്നു ഗോൡന് സോവിയറ്റിനായിരുന്നു ജയം. കോണ്‍ഫെഡറേഷന്‍ കപ്പില്‍ റഷ്യയുടെ അരങ്ങേറ്റമാണ് ഇന്നത്തെ മത്സരം. അതേസമയം, ന്യൂസിലാന്റ് നാലാം തവണയാണ് ഭൂഖണ്ഡങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റേ അവര്‍ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
കളി മികവിലും സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലും ഇത്തവണ റഷ്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആതിഥേയരെ തോല്‍പ്പിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നു. ‘വിജയിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇവിടെ വരുന്നതില്‍ കാര്യമില്ല. റഷ്യയെ തോല്‍പ്പിക്കാന്‍ തന്നെയാവും ഞങ്ങളുടെ ശ്രമം. അവര്‍ ശക്തരാണെന്നറിയാം; പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല’ – ഹഡ്‌സണ്‍ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ യൂറോകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത റഷ്യ, പരിചയ സമ്പന്നരെയും യുവാക്കളെയും അണിനിരത്തിയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. പ്രതിരോധത്തിലും ആക്രമണത്തിലും ഏറെക്കുറെ പുതുമുഖങ്ങളെയാണ് കോച്ച് സ്റ്റാനിസ്ലാവ് സലാമോവിച്ച് ചെര്‍ചെസോവ് അണിനിരത്തുന്നത്. 27-കാരന്‍ സ്‌ട്രൈക്കര്‍ ഫ്യോദോര്‍ സ്‌മൊലോവ് ആണ് ടീമിലെ സൂപ്പര്‍ താരം. മിഡ്ഫീല്‍ഡര്‍മാരായ അലക്‌സാണ്ടര്‍ സമദോവ്, ദെനിസ് ഗുല്‍ഷന്‍കോവ്, ദിമിത്രി തരാസോവ്, യുറി സിര്‍ക്കോവ് എന്നിവരാണ് ടീമിലെ വെറ്ററന്‍മാര്‍. ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്, റോമന്‍ ഷിഷ്‌കിന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖന്മാര്‍.
യുവതാരം റയാന്‍ തോമസും മാര്‍കോ റോജാസുമടങ്ങുന്ന ആക്രമണ നിരയാണ് ന്യൂസിലാന്റിന്റെ കരുത്ത്. ഡച്ച് ലീഗില്‍ കളിക്കുന്ന തോമസ് അപകടകാരിയാണ്. 35-കാരനായ ഷെയ്ന്‍ സ്‌മെല്‍റ്റ്‌സിനെയും 18-കാരന്‍ ഡെയ്ന്‍ ഇംഗാമിനെയും കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Trending