Connect with us

Culture

ശക്തനിര; ചുണക്കുട്ടികള്‍

Published

on

രാജ് മോഹന്‍ ഉണ്ണിത്താന്‍
(കാസര്‍കക്കോട്)
1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍ തലശ്ശേരിയില്‍ നിന്നും 20016 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഇടതു കോട്ടകളില്‍ യഥാക്രമം കോടിയേരി ബാലകൃഷ്ണനെതിരെയും മേഴ്‌സിക്കുട്ടി അമ്മക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെച്ചു. 2015 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാസംഗികനായ അദ്ദേഹം പാര്‍ട്ടി വക്താവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഭാര്യയും ഒരു മകനുമുണ്ട്.

വി.കെ ശ്രീകണ്ഠന്‍
(പാലക്കാട്)
ഷൊര്‍ണൂര്‍ ഗവ. ഹൈസ്‌കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവേശം. കെ. എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരുന്നു. 2011ല്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചു. 2012ല്‍ കെ.പി.സി.സി സെക്രട്ടറി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടേയും കാര്‍ത്ത്യായനിയുടേയും മകന്‍. മുന്‍ വനിതാ കമ്മീഷന്‍ അംഗവും എ.ഐ.സി.സി മെമ്പറുമായ പ്രൊഫ. കെ.എ തുളസിയാണ് ഭാര്യ.

ബെന്നി ബെഹനാന്‍
(ചാലക്കുടി)
1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗം. 17 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറി. വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ്. ഭാര്യ ഷേര്‍ളി ബെന്നി. മക്കള്‍: വേണു തോമസ്, വീണ തോമസ്

ഹൈബി ഈഡന്‍
(എറണാകുളം)
മുന്‍ എറണാകുളം എം എല്‍ എയും എം പിയുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകന്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റിയിലൂടെ പൊതുരംഗത്തേക്ക്. കോളജ് യൂണിയന്‍ സെക്രട്ടറിയായി. കെ എസ് യു എറണാകുളം ജില്ലാ പ്രസിഡണ്ട്, തുടര്‍ന്ന് 2009 വരെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍. എന്‍ എസ് യു ദേശീയ അധ്യക്ഷനുമായി. 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016 ല്‍ തിരഞ്ഞെടുപ്പിലും എറണാകുളം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍കൊണ്ടും വന്‍ ജനപിന്തുണയുള്ള നേതാവായി മാറിയിരിക്കുകയാണ്. ഭാര്യ അന്ന. മകള്‍: ക്‌ളാര

ഡോ.ശശി തരൂര്‍
(തിരുവനന്തപുരം)
മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008ല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെത്തി. ഐക്യരാഷ്ട്രസഭയില്‍ സമാധാന ദൂതന്‍, അഭയാര്‍ത്ഥി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തി. 2009 ലും 2014ലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം യു പി എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവശേഷി മന്ത്രാലയത്തിന്‍ സഹമന്ത്രിയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ്
(മാവേലിക്കര)
മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് കൊടിക്കുന്നില്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് പരേതരായ കുഞ്ഞന്‍തങ്കമ്മ ദമ്പതികളുടെ മകനായി ജനനം. കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി നിലകളില്‍ പ്രവര്‍ത്തിച്ചു. 1989 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി. അടൂരില്‍ നിന്ന് നാലുതവണയും മാവേലിക്കരയില്‍ നിന്ന് രണ്ട് തവണയും ലോക്‌സഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, എ ഐ സി സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാണ്. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.

എം.കെ രാഘവന്‍
(കോഴിക്കോട്)
വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ് സി ഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതിയില്‍ അംഗം. കെ.പി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്നു. കന്നി അങ്കത്തിലാണ് 2009 ല്‍ കോഴിക്കോടു നിന്ന് അട്ടിമറി വിജയം നേടി. പയ്യന്നൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: എം കെ ഉഷ , മക്കള്‍: അശ്വതി രാഘവന്‍ , അര്‍ജുന്‍ രാഘവന്‍.

രമ്യ ഹരിദാസ്
(ആലത്തൂര്‍)
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കെ സുധാകരന്‍
(കണ്ണൂര്‍)
1948ല്‍ കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്ത് നടാലില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. എല്‍എല്‍ബി. സംഘടനാ കോണ്‍ഗ്രസില്‍നിന്ന് ജനതാപാര്‍ട്ടിയിലെത്തി. 1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. 80ലും 82ലും എടക്കാടും 87ല്‍ തലശേരിയിലും മല്‍സരിച്ചു. 90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് നിയമപോരാട്ടത്തിലൂടെ വിജയം. 1996 ലും 2001ലും 2006ലും കണ്ണൂരില്‍ നിന്ന് എംഎല്‍എ. എകെ ആന്റണി മന്ത്രിസഭയില്‍ വനം – കായിക വകുപ്പ് മന്ത്രി . 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നു വിജയിച്ചു. 2014 ല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലും 2017ല്‍ ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു. സ്മിതയാണ് ഭാര്യ. സന്‍ജ്യോത്, സൗരഭ് എന്നിവര്‍ മക്കള്‍.

ടി.എന്‍ പ്രതാപന്‍
(തൃശൂര്‍)
തളിക്കുളം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, നാട്ടിക ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, എ.ഐ. സി.സി മെമ്പര്‍, ഡി. സി.സി പ്രസിഡന്റ്, ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലെത്തി. 1987ല്‍ തളിക്കുളം പഞ്ചായത്തംഗമായ പ്രതാപന്‍ 2001ലും 2011ലും നാട്ടികയില്‍ നിന്നും 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭ അംഗമായി. 2006-11ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. ആദ്യമായാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ആന്റോ ആന്റണി
(പത്തനംതിട്ട)
1957 ല്‍ കോട്ടയം പൂഞ്ഞാറില്‍ ജനനം. പാലാ സെന്റ് തോമസ് കോളജ്, കേരളാ ലോ അക്കാദമി തിരുവനന്തപുരം, എറണാകുളം ലോകോളജ് എന്നിവിടങ്ങളില്‍ പഠനം. കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി പൊതു രംഗത്തെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃ നിരയില്‍. 2004ല്‍ കോട്ടയത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2009 സി.പി.എം നേതാവ് കെ. അനന്തഗോപനേയും 20014ല്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഫിലിപ്പോസ് തോമസിനേയുമാണ് അടിയറവ് പറയിപ്പിച്ചത്. ഭാര്യ ഗ്രേസി ആന്റോ. രണ്ട് മക്കളുണ്ട്.

ഡീന്‍ കുര്യാക്കോസ്
(ഇടുക്കി)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. കെ.എസ്.യൂവിലുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുിടക്കം. കഴിഞ്ഞ തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഉജ്ജ്വല വാഗ്മി. ഇടുക്കി പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണ്. കഴിഞ്ഞ് തവണ വീറുറ്റ പോരാട്ടമാണ് ഇവിടെ ഡീന്‍ കാഴ്ച്ചവെച്ചത്. ചെറിയ മാര്‍ജിനിലായിരുന്നു പരാജയം. യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇടത്പക്ഷ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക്് നേതൃത്വം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും മല്‍സരിക്കുന്ന ഡീനിനെ മണ്ഡലത്തില്‍ എതിര്‍ക്കുന്നത് സിറ്റിംഗ് എം.പിയായ ജോയ്‌സ് ജോര്‍ജ്ജാണ്

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending