Connect with us

Culture

കോണ്‍ഗ്രസ് പ്രകടനപത്രിക: ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ രേഖ

Published

on


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കുന്ന കേവലമൊരു പ്രകടനപത്രിക എന്നതിലപ്പുറം നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ രേഖയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക. കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുക്കുന്ന പ്രകടനപത്രിക മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളെ കൂടി അഭിസംബോധന ചെയ്യുന്നതാണ്.
തൊഴില്‍

  1. നിലവിലെ തൊഴില്‍ സംരക്ഷിക്കുന്നതിനും പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുഖ്യ പരിഗണന
  2. വ്യവസായ മേഖലയുടെ വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലുള്ള ബന്ധവും കണക്കിലെടുത്ത് വ്യവസായ സേവന തൊഴില്‍ മന്ത്രാലയം രൂപീകരിക്കും.
  3. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം കേന്ദ്ര പൊതുമേഖലയില്‍ നിലവില്‍ ഒഴിവുള്ള നാല് ലക്ഷത്തിലധികം പോസ്റ്റുകളിലേക്ക് നിയമനം നടത്തും.
  4. സംസ്ഥാന തലങ്ങളില്‍ ഒഴിവുള്ള 20 ലക്ഷം തസ്തികകളിലേക്ക് നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും.
  5. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പുതുതായി 10 ലക്ഷം സേവാ മിത്രാ തസ്തികകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളോടപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.
  6. സര്‍ക്കാര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ക്കായി ഈടാക്കുന്ന അപേക്ഷാ ഫീസ് നിര്‍ത്തലാക്കും
  7. ആശാ പദ്ധതി വിപൂലീകരിക്കും. 2500 പേര്‍ അധിവസിക്കുന്ന ഗ്രാമങ്ങളില്‍ രണ്ടാമതൊരു ആശ വര്‍ക്കറെ കൂടി നിയമിക്കും.
  8. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയുറപ്പാക്കും
  9. സംരംഭകര്‍ക്ക് പിന്തുണ നല്‍കാന്‍ എന്റെര്‍പ്രൈസ് സപ്പോര്‍ട്ട് ഏജന്‍സി രൂപീകരിക്കും
  10. ചെറുകിട സംരംഭകരെ മൂന്ന് വര്‍ഷത്തേക്ക് എല്ലാ തരത്തിലുള്ള നിയമ, ചട്ടക്കൂടുകളില്‍ നിന്നും ഒഴിവാക്കും.
  11. പുതിയ തൊഴിലവരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നികുതിയിളവ്
  12. നിശ്ചിത ശതമാനം സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാവുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫിസ്‌ക്കല്‍ ഇന്‍സെന്റീവ് നല്‍കും
  13. കയറ്റുമതി കേന്ദ്രീകത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കും
  14. ടൂറിസം ബാങ്ക് രൂപീകരിക്കും; ടൂറിസം മേഖലയിലുള്ള പുതു സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കും.
  15. കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ഒരു കോടി തൊഴിലവസരങ്ങളുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് ഗ്രാമസഭ വഴി രണ്ട് പദ്ധതികള്‍ നടപ്പാക്കും; (ജലാശയ പുനരുദ്ധാരണ പദ്ധതി, തരിശ് ഭൂമി പുനരുജ്ജീവന പദ്ധതി)
  16. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സഹായ ശമ്പളത്തോട് കൂടി തൊഴിപരിശീലന പദ്ധതികള്‍ നിര്‍ബന്ധമാക്കും. ഇതിനായി നിയമം ഭേദഗതി ചെയ്യും.

കാര്‍ഷിക മേഖല

  1. ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന് സമാനമായി മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. ഇതോടൊപ്പം കര്‍ഷകര്‍ക്ക് കടമുക്തമായ സാഹചര്യം സൃഷ്ടിക്കും
  2. പ്രത്യേക കാര്‍ഷിക ബജറ്റ്
  3. കര്‍ഷകരെയും കാര്‍ഷിക ശാസ്ത്രഞ്ജരേയും സാമ്പത്തിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ദേശീയ കാര്‍ഷിക വികസന ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കും.
  4. കാര്‍ഷിക കടങ്ങള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കും. പകരം സിവില്‍ കേസുകളാക്കും.
  5. പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കും.
  6. ബിജെപി സര്‍ക്കാറിന്റെ ഫസല്‍ ഭീമായോജന പൂര്‍ണ്ണമായും പുന:രൂപകല്‍പ്പന ചെയ്ത് പുതിയ രീതിയില്‍ നടപ്പാക്കും.
  7. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി ആക്ട് പിന്‍വലിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മേല്‍ കയറ്റുമതിക്കും, അന്തര്‍സംസ്ഥാന കച്ചവടത്തിനും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയും.
  8. കാര്‍ഷിക വിപണികള്‍ സ്ഥാപിക്കും
  9. കര്‍ഷകര്‍ക്കനുകൂലമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി/ കയറ്റുമതി നയം രൂപീകരിക്കും.
  10. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും
  11. കാര്‍ഷിക മേഖലയിലെ ഗവേഷണത്തിനും അക്കാദമിക ഇടപെടലിനുമായി നിലവിലുള്ള ഫണ്ട് വിഹിതം ഇരട്ടിയായി ഉയര്‍ത്തും. ഓരോ ജില്ലകളിലും കാര്‍ഷിക കോളജുകളും വെറ്റിനറി കോളജുകളും സ്ഥാപിക്കും.
  12. ഭൂമി പുനരധിവാസ-വനാവകാശ നിയമങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കിയ ഭാഗങ്ങള്‍ ഒഴിവാക്കി നടപ്പാക്കും
  13. അവശ്യ വസ്തു നിയമത്തെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്ന തരത്തില്‍ മാറ്റം കൊണ്ട് വരും.
  14. കാര്‍ഷികോപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കും.
  15. പൂകൃഷി, മീന്‍കൃഷി, പട്ടുനൂല്‍ കൃഷി എന്നിവക്ക് പ്രോത്സാഹനം നല്‍കും. ക്ഷീര കര്‍ഷകരുടേയും പൗള്‍ട്രി കര്‍ഷകരുടേയും ഉല്‍പാദനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് രൂപം നല്‍കും.
    മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനരാവിഷ്‌കരിക്കും. ഇത് വഴി 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും.

ന്യൂനതം ആയ് യോജന (ന്യായ്)

  1. രാജ്യത്തെ അഞ്ച് കോടി (20% വരുന്ന) ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാവും.
  2. വാര്‍ഷികതലത്തില്‍ ഓരോ കുടുംബതതിനും 72,000 കോടി രൂപ ലഭിക്കും
  3. കുടുംബത്തിലെ വനിത അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കും
  4. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് ‘ന്യായ്’ നടപ്പാക്കുക.
  5. പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി പദ്ധതി മേല്‍ നോട്ടത്തിന് പാനല്‍ രൂപീകരിക്കും.

വ്യവസായം

  1. ഇന്ത്യയെ ഉല്‍പ്പാദന ഹമ്പാക്കി മാറ്റും.
  2. അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണ മേഖലയുടെ ഓഹരി വിഹിതം രാജ്യത്തെ ഉല്‍പ്പാദന വളര്‍ച്ചയുടെ നിലവിലുള്ള 16 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കും.
  3. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പുതിയ വ്യാവസായിക പട്ടണങ്ങള്‍ നിര്‍മ്മിക്കും
  4. ഉല്‍പാദന മേഖലയുടെ മുന്നേറ്റത്തിന് ആവശ്യമായ നയ രൂപീകരണം നടത്തും.
  5. മെയ്ക് ഫോര്‍ ദി വേള്‍ഡ് പദ്ധതി; കയറ്റുമതിക്ക് മാത്രമായി നികുതിയിളവോടെ പ്രത്യക സോണുകള്‍ സൃഷ്ടിക്കും
  6. രാജ്യത്തിന്റെ പരമ്പരാഗത കൈത്തറി-കരകൗശല ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കും.
  7. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക് വികസിത സാങ്കേതിക വിദ്യയുടെ ഉപയോഗം ലഭിക്കാന്‍ സര്‍ക്കാര്‍ നേതൃത്യത്തില്‍ ‘പേറ്റന്റ് പൂളുകള്‍’ സൃഷ്ടിക്കും
  8. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൊണ്ടുവന്ന നിയമങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കും. നിയന്ത്രണ രാജില്‍ നിന്നും വ്യവസായത്തെ പുറത്ത് കടത്തുന്നതിനായി ഇതില്‍ ആവശ്യമായവ ഒഴിവാക്കും.
  9. വ്യവസായങ്ങള്‍ക്കു മേലുള്ള നനികുതി ഭീകരത അവസാനിപ്പിക്കും.

പശ്ചാത്തല സൗകര്യ വികസനം

  1. ദേശീയപാതയുടെ നീളം വര്‍ദ്ധിപ്പിക്കും
  2. റെയില്‍വെയെ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കും
  3. ക്ലീന്‍ എനര്‍ജി പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സോളാര്‍, വിന്റ് എനര്‍ജി എന്നിവക്ക് വേണ്ട പ്രോത്സാഹനം നല്‍കും.
  4. നഗരങ്ങളിലെ ദരിദ്രര്‍ക്ക് പാര്‍പ്പിട അവകാശം ഉറപ്പാക്കും. അവരെ കുടിഒഴിപ്പിക്കുന്നത് തടയും. കുടിലില്ലാത്തവര്‍ക്ക് രാത്രി വീടുകള്‍ നിര്‍മിക്കും.
  5. ചേരി പുനരുദ്ധാരണ പദ്ധതികള്‍ നടപ്പാക്കും
  6. അസാധുവാവാത്ത രീതിയിലുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യ ഫണ്ട് രൂപീകരിക്കും.

അര്‍ബന്‍ പോളിസി

  1. ഉന്നത കൂടിയാലോചനയോടു കൂടി നഗര വല്‍ക്കരണ നയം.
  2. പുതിയ നഗരങ്ങളേയും പട്ടണങ്ങളേയും നിര്‍മിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് സഹായം.
  3. നഗര ഭരണത്തിനായി പുതിയ ഭരണ മാതൃക. ഇതു പ്രകാരം അഞ്ചു വര്‍ഷ കാലവധിയുള്ള മേയര്‍മാരെ നേരിട്ട് നിയമിക്കുന്ന മാതൃക. നഗര ഭരണത്തിന് പ്രത്യേക മാതൃക
  4. മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സ്വാതന്ത്രത്തിനായി 74-ാം ഭേദഗതി കൊണ്ടു വരും.
  5. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭവന അവകാശം ഉറപ്പാക്കും.
  6. ചേരികളില്‍ അധിവസിക്കുന്നവരുടെ ഉന്നമനത്തിനായി സ്ലം അപ്ഗ്രഡേഷന്‍ ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം.
  7. സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍, കുടിയേറ്റക്കാര്‍, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നഗരങ്ങളിലെയും പട്ടണങ്ങളിലേയും പൊതുയിടങ്ങളില്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയവയില്‍ സുരക്ഷ ഉറപ്പു വരുത്തും.
  8. മുനിസിപ്പല്‍, ടൗണ്‍ മേഖലകളിലെ ജോലികളില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് നിയമനം.
  9. അര്‍ബന്‍ ട്രാന്‍സ്‌പോര്ട്ട് നയം രൂപീകരിക്കും.

ഗ്രാമീണ വികസനം

  1. പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ ശാക്തീകരണത്തിനായി പശ്ചാതല വികസന പദ്ധതി. ലാപ്‌സാവാത്ത തരത്തില്‍ ഇതിനായി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. പ്ഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ നടത്തുന്ന പദ്ധതികള്‍ക്ക് വായ്പകളും ഗ്രാന്റുകളും ഇതുവഴി ലഭ്യമാക്കും.
  2. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കും. ജല സുരക്ഷ, മണ്ണിന്റെ ഗുണം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാന്‍ ശ്രമിക്കും.
  3. 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതി 150 ദിവസമായി വര്‍ധിപ്പിക്കും.
  4. 2021-ടെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പാക്കും.
  5. 250 ജനങ്ങള്‍ താമസിക്കുന്ന എല്ലാ പാഞ്ചായത്തുകളിലും പ്രധാനമന്ത്രി ഗ്രാമീണ സഠക് യോജന പദ്ധതിയുടെ ഗുണം ലഭ്യമാക്കും.
  6. പുരയിടാവകാശ നിയമം പാസ്സാക്കും. ഇത് പ്രകാരം ഉടമസ്ഥാവകാശമില്ലത്ത ഭൂമിയില്‍ പുരയിട നിര്‍മ്മാണത്തിന് സാധാരണക്കാര്‍ക്ക് അവസരം. ഇതിനായി റൈറ്റ് ഹോം സ്റ്റഡ് ആക്ട് പാസാക്കും.
  7. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആജീവിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കും.
  8. ദേശീയ കുടിവെള്ള മിഷന്‍

അസംഘടിത മേഖല

  1. സൂക്ഷ്മ, ചെറുകിട സംരഭങ്ങള്‍ക്ക് പ്രോത്സാഹനം.
  2. അസംഘടിത മേഖലയില്‍ മിനിമം വേതനം ഉറപ്പ് വരുത്തും.
  3. രാജ്യാന്തര ലേബര്‍ ഓര്‍ഗനൈസേഷന്റെ 87, 98 കണ്‍വന്‍ഷനുകള്‍ ഭേദഗതി വരുത്തും.
  4. തെരുവ് കച്ചവടക്കാര്‍ക്കായുള്ള സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പില്‍ വരുത്തും.
  5. തൊഴിലെടുക്കുന്ന എവിടെ നിന്നും റേഷന്‍ വാങ്ങുന്നതിനായി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പില്‍ ഉറപ്പാക്കും.
  6. പ്രധാന നഗരങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് അജീവിക കേന്ദ്രങ്ങള്‍. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇതുവഴി സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യ പരിരക്ഷ, കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, നിയമ സഹായം എന്നിവ ലഭ്യമാക്കും.

നികുതി

  1. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ വര്‍ഷം ഡയരക്ട് ടാക്‌സസ് കോഡ് നടപ്പിലാക്കും.
  2. പ്രത്യക്ഷ നികുതികള്‍ യുക്തിസഹവും പുരോഗമനപരവുമായ നിരക്കിലാക്കും.
  3. നിലവിലെ ജി.എസ്.ടി സംവിധാനം പൊളിച്ചെഴുതി ജി.എസ്.ടി രണ്ട് നടപ്പിലാക്കും.
  4. ജി.എസ്.ടി രണ്ട് ഒറ്റ സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറ്റും.
  5. ന്യൂനതയുള്ള വസ്തുക്കള്‍ക്ക് പ്രത്യേക നിരക്കില്‍ ജി.എസ്.ടി നടപ്പിലാക്കും.
  6. റിയല്‍ എസ്റ്റേറ്റ് (എല്ലാ മേഖലകളും), പെട്രോളിയം ഉല്‍പന്നങ്ങള്‍, പുകയില, മദ്യം എന്നിവ രണ്ടു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരും.
  7. ഭക്ഷ്യധാന്യങ്ങള്‍, ജീവനോപാധി മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങി അവശ്യ സാധനങ്ങളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കും.
  8. ഇ വേ ബില്ലുകള്‍ നിര്‍ത്തലാക്കും.
  9. ജി.എസ്.ടി വിഹിതം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പങ്കുവെക്കാനുള്ള ശ്രമം നടത്തും.
  10. നികുതി ദായകര്‍ക്ക് പാദ വര്‍ഷത്തില്‍ ലളിതമായ രീതിയില്‍ ഒറ്റ നികുതി റിട്ടേണ്‍ മാത്രം.
  11. ജി.എസ്.ടി കൗണ്‍സില്‍ ടാക്‌സ് എക്കണോമിസ്റ്റുകള്‍, നികുതി രംഗത്തെ വിദഗ്ധര്‍, ടാക്‌സ് പ്രൊഫഷണല്‍സ് എന്നിവരുടെ സ്ഥിരം സെക്രട്ടേറിയേറ്റായി നിലനിര്‍ത്തും. ജി.എസ്.ടി കൗണ്‍സില്‍ മിനുട്‌സുകള്‍ പൊതു ജനങ്ങള്‍ക്കു മുമ്പാകെ പരസ്യപ്പെടുത്തും.
  12. ഡി.ടി.സി, ജി.എസ്.ടി എന്നവ സിവില്‍ നിയമമായി നിലനിര്‍ത്തും.

ബാങ്കിങ്, ധനകാര്യ മേഖല

  1. പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം , ആശയം, പങ്ക് എന്നിവ പുനരവലോകനം ചെയ്യും.
  2. രണ്ടോ അതില്‍ കൂടുതലോ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കും.
  3. പൊതുമേഖല ബാങ്കുകളുടെ ഭരണസംവിധാനം പുനപരിശോധിക്കും.
  4. പുതിയ വികസന ബാങ്കുകളെ പ്രോത്സാഹിപ്പിക്കും.
  5. ആഗോള കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍ മത്സരിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഇന്ത്യാ ഗ്ലോബല്‍ കമ്പനീസ് ഫണ്ട് സ്ഥാപിക്കും.
  6. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നതിനായുള്ള സംസ്ഥാന, പ്രാദേശിക തലത്തിലുള്ള ചെറുകിട ബാങ്കുകള്‍ക്ക് പ്രോത്സാഹനം.
  7. ഗ്രാമീണ നഗര ബാങ്കുകളെ സാങ്കേതിക പരമായി ഉത്തേജിപ്പിക്കും.
  8. കെ.വൈ.സി പ്രക്രിയ ലളിത വല്‍്ക്കരിക്കുന്നതിനായി ആര്‍.ബി.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
  9. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാവുന്ന രീതിയില്‍ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടു വരൂുന്നതിനായുള്ള നയം സ്വീകരിക്കും.
  10. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് തടയുന്നതിനായി ശക്തമായ നടപടികള്‍.

ശാസ്ത്രം, സാങ്കേതിക വിദ്യ

  1. ജി.ഡി.പിയുടെ രണ്ട് ശതമാനമായി ശാസ്ത്ര സാങ്കേതിക വിദ്യ മേഖലക്കുള്ള ചെലവ് വര്‍ധിപ്പിക്കും.
  2. ശാസ്ത്രം, സാങ്കേതിക വിദ്യ, കണ്ടുപിടുത്തം എന്നവക്കായി ാവശ്യമായ ഫണ്ട് ലഭ്യമാക്കും.
  3. വിവിധ ഗവേഷണ സ്ഥാപനങ്ങളിലേക്ക് 12 മാസത്തിനകം കൂടുതല്‍ ശാസ്ത്രജ്ഞന്‍മാരെ റിക്രൂട്ട് ചെയ്യും.
  4. ശാസ്ത്ര വിഭാഗത്തെ ശക്തിപ്പെടുത്തും.
  5. ഇന്ത്യന്‍ വഗേഷകരേയും കണ്ടുപിടുത്തക്കാരേയും പ്രോത്സാഹിപ്പിക്കുന്നതിനായി പേറ്റന്റ് നിയമങ്ങള്‍ ശക്തിപ്പെടുത്തും.
  6. ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കും.
  7. ദേശീയ ജാറ്റ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്്ഥാപിക്കും.
  8. സണ്‍റൈസ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നാഷണല്‍ മിഷന്‍ സ്ഥാപിക്കും.

മത്സ്യബന്ധനം

  1. മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് മന്ത്രാലയം
  2. മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും, മത്സ്യ തൊഴിലാളി ക്ഷേമത്തിനുമായി ദേശീയ മത്സ്യത്തൊഴിലാളി കമ്മീഷന്‍ സ്ഥാപിക്കും.
  3. ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ എന്നിവ കൃഷിയായി അംഗീകരിച്ച് കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ മത്സ്യ തൊഴിലാളികള്‍ക്കും ലഭ്യമാക്കും.
  4. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരം സംവിധാനം.

വിദേശനയം

  1. മറ്റ് രാജ്യങ്ങളുമായുള്ള ഉഭയ കക്ഷി ബന്ധം വര്‍ധിപ്പിക്കും.
  2. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി, പണ്ഡിതര്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദേശ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ദേശീയ കൗണ്‍സില്‍ ഓഫ് ഫോറിന്‍ പോളിസി രൂപീകരിക്കും.
  3. അയല്‍ രാജ്യങ്ങള്‍, ജി20 രാജ്യങ്ങള്‍ തുടങ്ങി എല്ലാ രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
  4. വിദേശ വ്യാപാരം വര്‍ധിപ്പിക്കും
  5. മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കും.
  6. ഭീകരവാദത്തിനെതിരെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
  7. ഭീകരവാദികള്‍ക്ക് താവളം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടും.
  8. രാജ്യാന്തര നിയമങ്ങളും, ഉടമ്പടികളും അനുസരിച്ചുള്ള അഭയ നിയമം കൊണ്ടുവരും.
  9. യു.എന്‍ സുരക്ഷാ കൗണ്‍സില്‍, ആണവ വിതരണ ഗ്രൂപ്പ് എന്നിവയില്‍ അംഗത്വം നേടാനുള്ള ശ്രമം ഇരട്ടിയാക്കും.
  10. വ്യാപാര, നിക്ഷേപ, ടൂറിസം, സാംസ്‌കാരിക കൈമാറ്റം എ്ന്നിവക്കായി സാര്‍ക്, ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും.
  11. വിദേശ സേവനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കും.

ദേശീയ സുരക്ഷ

  1. ആധുനികവല്‍ക്കരണം ഉള്‍പ്പെടെ സായുധ സേനക്കാവശ്യമായ രീതിയില്‍ പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കും.
  2. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷാ തയാറെടുപ്പുകളും നടത്തും.
  3. ദേശീയ സുരക്ഷ എന്നത് 21-ാം നൂറ്റാണ്ടിനനുസൃതമായി പ്രതിരോധത്തിനപ്പുറം ഡാറ്റ സുരക്ഷ, സൈബര്‍ സുരക്ഷ, ധനകാര്യ സുരക്ഷ, ആശയ വിനിമയ സുരക്ഷ, വ്യാപര റൂട്ടുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തും.
  4. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ഓഫീ സിനെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട മുഖ്യ ഉപദേഷ്ടാവിന്റെതാക്കി മാറ്റും.
  5. ദേശീയ സുരക്ഷ കൗണ്‍സില്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരുടെ അധികാരവും, പ്രവര്‍ത്തനവും പാര്‍ലമെന്റിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാക്കി മാറ്റും.
  6. ദേശീയ സുരക്ഷ ബോര്‍ഡിനെ പുനരാവിഷ്‌കരിക്കും.
  7. പ്രതിരോധ, സുരക്ഷാ ഉപകരണങ്ങള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതിന് ദ്രുതഗതിയിലുള്ള പ്രോത്സാഹനം.

കേന്ദ്ര സായുധ സേന

  1. സി.എ.പി.എഫിന്റെ ശക്തി വര്‍ധിപ്പിക്കും.
  2. സി.ഐ.എസ.്എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നീ വിഭാഗങ്ഹളില്‍ സ്തീകളുടെ പ്രാതിനിധ്യം 33 ശതമാനമായി വര്‍ധിപ്പിക്കും.
  3. കേന്ദ്ര സായുധ സേന പൊലീസ് അംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് സൈനികരുടെ അതേ സ്റ്റാറ്റസും ആനുകൂല്യങ്ങളും നല്‍കും.
    കേന്ദ്ര സായുധ പൊലീസ് സേനയുടെ ചട്ടം നവീകരിക്കുന്നതിനായി പുതിയ സര്‍വീസ് നയം രൂപീകരിക്കാനായി കമ്മിറ്റിയെ നിയോഗിക്കും.

കല, സംസ്‌കാരം,
പൈതൃകം

കല, സംസ്‌കാരം എന്നിവയക്കു മേലുള്ള സെന്‍സര്‍ഷിപ്പ് അനുവദിക്കില്ല.

കല, സംസ്‌കാരം, പൈതൃകം എന്നി സംരക്ഷിക്കുന്നതിനായി ആവശ്യമായ ഫണ്ട് ലഭ്യമാക്കും.

കലാകാരന്‍മാര്‍ക്ക് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തും.

കലാസ്വാതന്ത്രം ഉറപ്പാക്കും.

സംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്രം ഉള്‍പ്പെടെയുള്ള സ്വാതന്ത്രം അനുവദിക്കും.

സ്‌കൂളുകളില്‍ കലാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും

മ്യൂസിയം, ആര്‍ട് ഗ്യാലറികള്‍, ലൈബ്രറി തുടങ്ങിയവ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കും.

ഇന്ത്യയുടെ കലയും സ്‌കാരവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആര്‍ക്കെവ് സ്ഥാപിക്കും.

കോപിറൈറ്റ് ആക്ട് ശക്തിപ്പെടുത്തും.

ചരിത്രപരമായ സ്മാരകങ്ങള്‍ കൂടുതല്‍ സ്ഥാപിക്കും.

സ്ഥാപനങ്ങള്‍

  1. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മാന്യത, അധികാരം എന്നിവ വീണ്ടെടുക്കും.
  2. വിപ്പ് ലംഘിക്കുന്നവര്‍ക്ക് തല്‍സമയം അയോഗ്യത കല്‍പിക്കുന്ന രീതിയില്‍ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യും.
  3. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തും.
  4. എല്ലാ സര്‍ക്കാര്‍ പദ്ധതികളും, പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും. ഇതിനായി സോഷ്യല്‍ അക്കൗണ്ടബിലിറ്റി ആക്ട് നടപ്പിലാക്കും.
  5. ആധാര്‍ നിയമം ഭേദഗതി ചെയ്യും.
  6. ലോക്പാല്‍ നിയമനം ലോക്പാല്‍, ലോകായുക്ത നിയമം 2013ന് അനുസൃതമായി നടപ്പിലാക്കും.

അഴിമതി നിരോധനം

  1. വിവേചനമില്ലാത്ത അഴിമതി നിരോധന നിയമം
  2. റഫാല്‍ ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പല കരാറുകളും അന്വേഷിക്കും.
  3. അഴിമതിക്കാരെ രാജ്യം വിടാന്‍ അനുവദിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷിക്കും. ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ശ്രമം നടത്തും.

ഭരണം, സുതാര്യത

  1. ഭരണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി പ്രകടന പത്രികയിലെ നടപ്പിലാക്കിയ പദ്ധതി സംബന്ധിച്ച വാര്‍ഷിക പ്രസ്താവന നടത്തും.
  2. നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും.
  3. വിവരാവകാശ നിയമം അവലോകനം നടത്തും.
  4. വൈവിധ്യ ഇന്‍ഡക്‌സ് കൊണ്ടുവരും.
  5. മതം, ജാതി, ലിംഗ, ഭാഷ വ്യത്യാസം അവസാനിപ്പിക്കുന്നതിനായി വിവേചന രഹിത നിയമം കൊണ്ടു വരും.
  6. ഗ്രീവന്‍സ് റെഡ്രസല്‍ ബില്‍ കൊണ്ടു വരും.
  7. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം പ്രാവര്‍ത്തികമാക്കും.
    നിയമ പുനപരിശോധന
  8. സെക്ഷന്‍ 499 ഒഴിവാക്കും. ഇതോടെ രാജ്യദ്രോഹം സിവില്‍ കുറ്റമാകും.
  9. 124 എ വകുപ്പ് ഒഴിവാക്കും.
  10. വിചാരണ കൂടാതെ തടവില്‍ വെക്കുന്ന നിയമം ഭേദഗതി ചെയ്യും.
  11. കസ്റ്റഡി മര്‍ദ്ദനം തടയല്‍ നിയം കൊണ്ടു വരും.
  12. അഫ്‌സ്പ ഭേദഗതി ചെയ്യും.
  13. ജാമ്യം ഉറപ്പു വരുത്തുന്ന രീതിയില്‍ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ ഭേദഗതി ചെയ്യും.
  14. മൂന്നു വര്‍ഷമോ അതില്‍ കുറവോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ച റിമാന്റ്, വിചാരണ തടവുകാരെ വിട്ടയക്കും.
    ആറുമാസം ജയിലില്‍ കഴിഞ്ഞ മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണ, റിമാന്റ് തടവുകാരെ വിട്ടയക്കും.

തെരഞ്ഞെടുപ്പ്
പരിഷ്‌കരണം

  1. ഇലക്ഷന്‍ ബോണ്ട് സംവിധാനം നിര്‍ത്തലാക്കും
  2. ദേശീയ തെരഞ്ഞെടുപ്പ് ഫണ്ട് സ്ഥാപിക്കും.
  3. ഇല്കട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എ്ന്നിവ കൃത്രിമം കാണിക്കാന്‍ കഴിയാത്തവിധം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. 50 ശതമാനം വിവിപാറ്റ് യന്ത്രങ്ങള്‍ വോട്ടെണ്ണലിനൊപ്പം എണ്ണും.
  4. ദൂരദര്‍ശന്‍, റേഡിയോ എന്നിവ ഭരിക്കുന്ന പാര്‍ട്ടിയുടെ മാനദണ്ഡത്തിനനുസൃതമായി തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കും.

മാധ്യമ സ്വാതന്ത്രം

  1. സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുന്നതിനും എഡിറ്റോറിയല്‍ സ്വാതന്ത്രം ഉറപ്പാക്കുന്നതിനുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് ഭേദഗതി ചെയ്യും.
  2. കുത്തകവല്‍ക്കരണ പ്രവണത അവസാനിപ്പിക്കും.
  3. സിനിമോട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യും

പ്ലാനിങ് കമ്മീഷന്‍

  1. നിലവിലെ നിതി ആയോഗ് പിരിച്ചു വിടും.
  2. അംഗ ബലം കുറഞ്ഞ പുതിയ പ്ലാനിങ് കമ്മീഷനെ നിയമിക്കും.

സ്ത്രീ ശാക്തീകരണം

  1. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പു വരുത്തുന്നതിനായുള്ള നിയമം ലോക്‌സഭയിലും രാജ്യസഭയിലും ആദ്യ സെഷനില്‍ തന്നെ കൊണ്ടു വരും.
  2. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം കൊണ്ടുവരുന്നതിനായി നിയമ ഭേദഗതി
  3. തുല്യ വേതന നിയമം
  4. സെസുകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍
  5. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് തടയുന്ന നിയമം റദ്ദാക്കും.
  6. നൈറ്റ് ഷെല്‍ട്ടറുകള്‍, പൊതു ടോയ്‌ലറ്റുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ സ്ഥാപിക്കും.
  7. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്രംമം തടയുന്നതിനുള്‌ള നിയമം പുനരവലോകനം ചെയ്യും.
  8. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതര കുറ്റകൃത്യങ്ങള്‍ അ്‌ന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം.
  9. വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും, ശൈശവ വിവാഹം നിരോധിക്കും.
  10. ഐ.സി.ഡി.എസ് വികസനം

ന്യൂനപക്ഷങ്ങള്‍,
ഭാഷ ന്യൂനപക്ഷങ്ങള്‍

  1. മതന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പാക്കും.
  2. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തും.
  3. എല്ലാ ഭാഷകളേയും പ്രോത്സാഹിപ്പിക്കും.
  4. ആംഗ്യഭാഷക്ക് പിന്തുണ നല്‍കും
  5. വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം
  6. വഖഫ് പ്രോപ്പര്‍ട്ടീസ് നിയമം പുനരവതരിപ്പിക്കും
  7. അലീഗഡ്, ജാമിയ മില്ലിയ പോലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളെ അതേ രീതിയില്‍ സംരക്ഷിക്കും.
  8. ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവക്ക് ഭരണഘടനാ പദവി.

ആരോഗ്യം

  1. ആരോഗ്യ രംഗത്തിനായുള്ള ഫണ്ട് ഇരട്ടിപ്പിക്കും.
  2. ആരോഗ്യ പരിരക്ഷാ അവകാശ നിയമം കൊണ്ടു വരും
  3. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സൗജന്യ പൊതു ആശുപത്രി മാതൃക
  4. ദേശീയ, സംസ്ഥാന പാതകളില്‍ ട്രോമ എമര്‍ജന്‍സി സെന്ററുകള്‍
  5. ശിശുആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ വികസിപ്പിക്കും.
  6. മരുന്നു പരീക്ഷണം നിയന്ത്രിക്കുന്നതിനായുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കും.
  7. രോഗി-ഡോക്ടര്‍ അനുപാതം കുറക്കും.
  8. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ ഒരുവര്‍ഷത്തിനകം നികത്തും.
  9. ആശ പരിപാടി വികസിപ്പിക്കും.
  10. ദേശീയ മാനസികാരോഗ്യ നയം നടപ്പിലാക്കും.

വിദ്യാഭ്യാസം

  1. സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റും.
  2. പൊതു വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 12-ാം ക്ലാസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം.
  3. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. ജി.ഡി.പിയുടെ ആറു ശതമാനമായി വര്‍ധിപ്പിക്കും.
  4. എല്ലാ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കം.
  5. സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം വൊക്കേഷണല്‍ ട്രെയ്‌നിങ്.
  6. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ നടപ്പിലാക്കും.
  7. കോളജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സ്വയം ഭരണം.
  8. കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍.
  9. കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
  10. നീറ്റ് സംവിധാനം ഉടച്ചു വാര്‍ക്കും.

സാമ്പത്തിക നയങ്ങള്‍
2030ഓടെ ഇന്ത്യയെ ഇടത്തരം വരുമാനക്കാരുടെ രാജ്യമാക്കി മാറ്റുക ലക്ഷ്യം.

  1. ധനസ്ഥിരത. ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ച അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
  2. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ ബഹുമാനിക്കും.
  3. ഉയര്‍ന്ന അതിജീവന സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തും. ഇതിനായി നാലു മേഖലകളില്‍ തുല്യ പരിഗണനയോടെ ശ്രദ്ധയര്‍പ്പിക്കും.
  4. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് ഇടത്തരം കുടുംബങ്ങള്‍ക്കായി ആകര്‍ഷകമായ സമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിക്കും.
  5. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. അമിത നികുതി ബാധ്യത, നടപടി ക്രമങ്ങളിലെ സങ്കീര്‍ണത എന്നിവ ഒഴിവാക്കും.
  6. നിക്ഷേപം. കാര്‍ഷികം, വ്യവസായം, സേവനം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം വര്‍ധിപ്പിക്കും.
  7. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും അധികാരത്തിലെത്തി മൂന്നു മാസത്തിനകം പുനഃപരിശോധിക്കും. ചുവപ്പുനാടയൊരുക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കും.
  8. വിദേശ വ്യാപാരം. വിദേശ വാണിജ്യ, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മൂന്നു മാസത്തിനകം പുനഃപരിശോധിക്കും.
  9. വായ്പ. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഗുണം ചെയ്യുന്ന തരത്തില്‍ സുതാര്യമായ വായ്പകളെ പ്രോത്സാഹിപ്പിക്കും.
  10. ജി.ഡി.പിയില്‍ ഉത്പാദന മേഖലയുടെ പങ്ക് അഞ്ചു വര്‍ഷം കൊണ്ട് 16 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലെത്തിക്കും. അതിനുള്ള നയ രൂപീകരണങ്ങളുണ്ടാകും.
  11. പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. നവസംരംഭകര്‍ക്കുമേലുള്ള എയ്ഞ്ചല്‍ ടാക്‌സ് എടുത്തുകളയും. ഇന്ത്യയെ ഇന്നവേഷന്‍ ഹബ്ബാക്കി മാറ്റും.
  12. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10 കോടി ജനങ്ങളെക്കൂടി പട്ടിണിയില്‍നിന്ന് പുറത്തെത്തിക്കും. 2030ഓടെ രാജ്യത്തുനിന്ന് പട്ടിണി തുടച്ചുനീക്കും.

ആഭ്യന്തര സുരക്ഷ

  1. വര്‍ഗീയ, ജാതി സംഘര്‍ഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കും.
  2. സ്വയം പ്രഖ്യാപിത രക്ഷാ സംഘങ്ങളേയും സദാചാര പൊലീസ് സംഘങ്ങളേയും അടിച്ചമര്‍ത്തും.
  3. സംസ്ഥാനങ്ങളില്‍ പൊലീസ് സേനയുടെ അംഗബലവും സാങ്കേതിക ശേഷിയും വര്‍ധിപ്പിക്കും. സേനകളെ ആധുനിക വല്‍ക്കരിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കുന്നത് സംസ്ഥാന പൊലീസിന്റെ മുഖ്യ ചുമതലയാക്കി മാറ്റും.
  4. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി ചെറുക്കും. ഇതിനായി നിയമങ്ങള്‍ കാര്യക്ഷമമാക്കും. ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കും.
  5. വര്‍ഗീയ കലാപങ്ങള്‍, ജാതി സംഘര്‍ഷങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വ്യാപക അതിക്രമങ്ങള്‍, ക്രമസമാധാന തകര്‍ച്ച എന്നിവക്ക് ജില്ലാ ഭരണകൂടങ്ങളെ പ്രാഥമിക ഉത്തരവാദികളാക്കും.

അതിര്‍ത്തി സുരക്ഷ

  1. രാജ്യാതിര്‍ത്തിയില്‍ സേനകളുടെ അംഗബലം വര്‍ധിപ്പിക്കും. ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, അസം റൈഫിള്‍സ് എന്നിവയെ ശക്തിപ്പെടുത്തും. നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ആയുധങ്ങളും സൈന്യത്തിന് നല്‍കും. നുഴഞ്ഞുകയറ്റം, അനധികൃത കുടിയേറ്റം, ലഹരിക്കടത്ത്, കള്ളക്കടത്ത് എന്നിവ തടയുന്നതിന് അതിര്‍ത്തി രക്ഷാ സേനകളെ പര്യാപ്തമാക്കും.
  2. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ബോര്‍ഡര്‍ പോസ്റ്റുകള്‍ സജ്ജമാക്കും. സൈനികര്‍ക്ക് നല്ല ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കും. ബോര്‍ഡര്‍ പോസ്റ്റുകള്‍ക്ക് ഇടയിലുള്ള അകലം കുറയ്ക്കും. ദുര്‍ഘട അതിര്‍ത്തി മേഖലകളില്‍ സൈനികരെ മൂന്നു മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി വിന്യസിക്കില്ല.
  3. അതിര്‍ത്തിയില്‍, പ്രത്യേകിച്ച് ഇന്ത്യാ – ചൈനാ അതിര്‍ത്തിയില്‍ റോഡ്. പാലം തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

എക്‌സ് സര്‍വീസ്‌മെന്‍

  1. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കും.
  2. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി സൗജന്യമാക്കും. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതിനു പുറമെ അനുയോജ്യമായ തരത്തിലുള്ള സാമ്പത്തിക സഹായവും അനുവദിക്കും.

ടൂറിസം
2018ല്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഒരു കോടി വിദേശ സഞ്ചാരികളാണെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

  1. ടൂറിസം, അനുബന്ധ വ്യവസായ വാണിജ്യ മേഖലകള്‍ക്കായി പ്രത്യേക നികുതി നയം ആവിഷ്‌കരിക്കും.
  2. ദീര്‍ഘകാലത്തേക്ക് ചുരുങ്ങിയ ചെലവില്‍ വായ്പ ലഭ്യമാക്കുന്നതിനായി ടൂറിസം ഡവലപ്‌മെന്റ് ബാങ്കിന് രൂപം നല്‍കും.
  3. ടൂറിസം മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.
  4. സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനും സേവനം ചെയ്യുന്നതിനും യുവ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപടികള്‍ ആവിഷ്‌കരിക്കും.
  5. വിദേശ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ കൂടുതല്‍് പരിചയപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കും
  6. വിസ ഓണ്‍ അറൈവല്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും.

പ്രവാസി ഇന്ത്യക്കാര്‍

  1. ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനരാരംഭിക്കും.
  2. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ തൊഴില്‍ സാഹചര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് മിഷന്‍ ഇന്ത്യ എബ്രോഡ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും.
  3. പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലകളിലും പ്രവേശനത്തിന് പ്രത്യേക സൗകര്യവും ഫീസ് ഇളവും പരിഗണിക്കും.
  4. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും.

ഫെഡറലിസം, കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍

  1. സംസ്ഥാനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മികച്ച പരിഗണന നല്‍കും. കൂടുതല്‍ അധികാരങ്ങളും വിവഭങ്ങളും ലഭ്യമാക്കും.
  2. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന കേന്ദ്രമന്ത്രാലയങ്ങളുടെ വലിപ്പവും ആള്‍ബലവും വെട്ടിച്ചുരുക്കും. ഈ രംഗത്ത് സംസ്ഥാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കും.

ജുഡീഷ്യറി

  1. സുപ്രീംകോടതിയെ പൂര്‍ണമായി ഭരണഘടനാ കോടതിയായി പ്രഖ്യാപിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഭരണഘടനാ വ്യാഖ്യാനം, ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയില്‍ കോടതിക്ക് നേരിട്ട് ഇടെപടാന്‍ അവസരമൊരുക്കും.
  2. ഹൈക്കോടതികള്‍ക്കും സുപ്രീംകോടതികള്‍ക്കും ഇടയില്‍ അപ്പീല്‍ കോടതികള്‍ സ്ഥാപിക്കും. ആറ് കേന്ദ്രങ്ങളില്‍ മൂന്നു ജഡ്ജിമാര്‍ വീതമുള്ള ഒന്നിലധികം ബെഞ്ചുകളുള്ള അപ്പീല്‍ കോടതികള്‍. സുപ്രീംകോടതിയുടെ ജോലിഭാരം ലഘൂകരിക്കും.

പട്ടികജാതി, പട്ടിക
വര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍

  1. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യവും അവസരവും ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി തുല്യാവസര കമ്മീഷന് രൂപം നല്‍കും.
  2. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞികിടക്കുന്ന സംവരണ തൊഴില്‍ അവസരങ്ങള്‍ 12 മാസത്തിനകം നികത്തും.
  3. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണം ഉറപ്പാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും.
  4. എസ്.സി, എസ്.ടി മേഖലകള്‍ക്കായി പ്രത്യേക വികസന പദ്ധതികള്‍. പ്രത്യേക ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍.
  5. നിലവില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് ഒ.ബി.സി വിഭാഗക്കാര്‍ക്ക് കൂടി ലഭ്യമാക്കും.
  6. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാരെ കൂടുതല്‍ മത്സരക്ഷമരാക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഇവര്‍ക്ക് പ്രത്യേക ഇംഗ്ലീഷ് ക്ലാസുകള്‍ ഏര്‍പ്പെടുത്തും.
  7. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ടുവരുന്നതിന് നിയമ നിര്‍മാണം നടത്തും.
  8. ആദിവാസികളുടെ വരുമാനവും ജീവിതോപാധികളും മെച്ചപ്പെടുത്തുന്നതിന് നോണ്‍ ടിമ്പര്‍ ഉത്പാദന ദേശീയ കമ്മീഷന് രൂപം നല്‍കുകയും വന വിഭവങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുകയും ചെയ്യും.

തദ്ദേശ സഭകള്‍

  1. തദ്ദേശ സഭകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥ എടുത്തുകളയും.
  2. ജി.എസ്.പി നികുതി വരുമാനത്തിന്റെ പങ്ക് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും.
  3. ഗ്രാമ സഭകളുടെ പങ്കും അധികാരവും വിപുലപ്പെടുത്തും. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഗ്രാമസഭ ചേരുന്നത് നിര്‍ബന്ധമാക്കും.

ജമ്മുകശ്മീര്‍

  1. കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ജമ്മുവും കശ്മീരും ഉള്‍പ്പെടുന്ന മേഖലകളുടെ പ്രശ്‌നങ്ങളെ പ്രത്യേകം അഡ്രസ് ചെയ്യും.
  2. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കും. നുഴഞ്ഞുകയറ്റം തടയും. ബി.എസ്.എഫിനെ ശക്തിപ്പെടുത്തും. സൈന്യത്തിന് പുതിയ ആയുധങ്ങളും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാക്കും.
  3. സായുധ സേനാ വിന്യാസം പുനഃപരിശോധിക്കും. നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending