Connect with us

More

കണക്റ്റഡ് വെഹിക്കിള്‍ ടെക്‌നോളജി ദോഹയില്‍ ഉടന്‍ നടപ്പാക്കും

Published

on

ദോഹ: രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ കണക്ടഡ് വെഹിക്കിള്‍ ടെക്‌നോളജി(വി2എക്‌സ്) ഉടന്‍ ദോഹയില്‍ നടപ്പാക്കും. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അവയ്ക്കിടയില്‍ അപകടകരമായി എന്ത് സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് നല്‍കി അതില്‍ നിന്ന് ഒഴിവാകാന്‍ ഈ സംവിധാനം സഹായിക്കും. അപകടം നടക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനത്തിന് കഴിയും. ഡ്രൈവര്‍ അത് അനുസരിച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം കുറക്കാനും ആവശ്യമെങ്കില്‍ പെട്ടെന്ന് നിര്‍ത്താനും വി2എക്‌സിന് കഴിയും. ദോഹയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പൂര്‍ണസജ്ജമായതായി ക്യു.എം.ഐ.സി സി.ഇ.ഒ ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു. മേഖലയില്‍ തന്നെ ഖത്തറിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു ഒരുവര്‍ഷം. ആവശ്യമായ ഒരുവിധം തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വേഗ പരിധി, റോഡിലെ വളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് വി2എക്‌സ് ഡ്രൈവര്‍ക്ക് വിവരം കൈമാറിക്കൊണ്ടിരിക്കും. അതിനായി വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും വഴിയരികില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയക്കാന്‍ വി2എക്‌സിന് കഴിയും. ഏത് ഭാഷയിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്ത തലമുറയുടെ ഗതാഗത സുരക്ഷാ സംവിധാനമാണ് വി2എക്‌സ്. ഈ വര്‍ഷം മാര്‍ച്ചില്‍ ദോഹയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ വി2എക്‌സ് ആദ്യം നടപ്പാക്കുക. അതിനായി 30 മുതല്‍ 50 വരെ വാഹനങ്ങള്‍ നിരത്തിലിറക്കും. വഴിയരികില്‍ 20 മുതല്‍ 30 വരെ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. വളരെ അധികം വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഖത്തര്‍ യൂണിവാഴ്‌സിറ്റി കാമ്പസിലും പരീക്ഷാടിസ്ഥാനത്തില്‍ വി2എക്‌സ് നടപ്പാക്കും. ദോഹയിലെ തിരക്കേറിയ മറ്റൊരു സ്ട്രീറ്റും ഇതിനായി സജ്ജമാക്കും. ഡ്രൈവര്‍മാരില്‍ നിന്നും പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും രാജ്യത്തിന് അനുയോജ്യമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഇതര വയര്‍ലെസ് സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി അപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കും.
പരീക്ഷണം വിജയം കാണുകയാണെങ്കില്‍ 2019ല്‍ വ്യവസായികാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. വി2എക്‌സ് പൂര്‍ണമായും സ്ഥാപിക്കുന്നതിലൂടെ വാഹനാപകടം 80 ശതമാനം കുറക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈകാതെ പുതിയ കാര്‍ നിര്‍മാതാക്കളില്‍ പലരും പുതിയ സാങ്കേതിക വിദ്യയുടെ വിവിധ മോഡലുകള്‍ വിപണിയിലിറക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ ‘കണക്റ്റഡ് വെഹിക്കിള്‍ ടെക്‌നോളജി'(വി2എക്‌സ്) സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ പദ്ധതി സാമ്പത്തികരംഗത്തും ചലനങ്ങളുണ്ടാക്കുമെന്ന് ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ (ക്യു.എം.ഐ.സി) തലവന്‍ പറഞ്ഞു. അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ പാതയൊരുക്കുക എന്നതിനാണ് രാജ്യം പ്രധാന്യം നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്കും കണക്റ്റഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നത് ഇടയാക്കും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഈ സാങ്കേതിക വിദ്യയിലൂടെ ഖത്തറിന് വര്‍ധിച്ച വരുമാന സാധ്യതകളുണ്ടെന്ന് അബു ദയ്യ പറഞ്ഞു. കൂടാതെ 2022ലെ ഫിഫ ലോകകപ്പ് വേളയിലും ഈ വിദ്യ ഗുണകരമാകും.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending