Connect with us

More

ഒടുവില്‍ കുട്ടീഞ്ഞോ ബാര്‍സയിലേക്ക് വണ്ടി കയറി

Published

on

 

ലണ്ടന്‍: ലിവര്‍പൂള്‍ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോ സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണയിലേക്ക് ചേക്കേറിയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്പാനിഷ് മാധ്യമമാണ് ബ്രസീലിയന്‍ താരത്തെ സംബന്ധിച്ച കൈമാറ്റകാര്യത്തില്‍ ഇരു ക്ലബുകളും തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കുട്ടീഞ്ഞോയുടെ നിലവിലെ ക്ലബായ ലിവര്‍പൂള്‍ വാര്‍ത്ത ഇതുവരെ നിഷേധിക്കാത്തതും ശ്രദ്ധേയമാണ്.

160 ദശലക്ഷം പൗണ്ടിനാണ് ലിറ്റില്‍ മജീഷ്യന്‍ എന്നറിയപ്പെടുന്ന കുട്ടീഞ്ഞോയെ ബാര്‍സ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സത്യമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമാകും കുടിഞ്ഞോ.

കഴിഞ്ഞ സമ്മര്‍ താരമാറ്റ ജാലകത്തില്‍ ബാര്‍സയെ ഉപേക്ഷിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്യ്മര്‍ ജൂനിയര്‍ 222 ദശലക്ഷം പൗണ്ടിന് പി.എസ്.ജിയിലേക്ക് ചേക്കേറിയതാണ് നിലവിലെ ഏറ്റവും വിലകൂടിയ താരകൈമാറ്റം. അടുത്തവാരം ലാലീല്‍ സ്വന്തം തട്ടകത്തില്‍ ലെവന്റയെ നേരിടുന്ന അന്ന് താരത്തെ ബാര്‍സ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യനിര താരം ആന്ദ്ര ഇനിയേസ്റ്റയുടെ പകരകാരനായാണ് കുട്ടീഞ്ഞോയെ ബാര്‍സ കാണുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോയും പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്ന് ലോങ് റേഞ്ചിലൂടെ ഗോള്‍ നേടാനുള്ള കഴിവും താരത്തിന്റെ പ്രതേകതയാണ്.

നെയ്മറിനു പകരമായി ഡെംബലയേയും പൗളീഞ്ഞോയും ടീമിലെത്തിച്ചെങ്കിലും കഴിഞ്ഞ ട്രാന്‍സ്ഫറില്‍ തന്നെ കുട്ടീഞ്ഞോയേയും ക്ലബിലെത്തിക്കാന്‍ ബാര്‍സ കിണഞ്ഞു ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ താരത്തെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ എവര്‍ട്ടണെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ലിവര്‍പൂള്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ് സിറ്റിക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ കുടിഞ്ഞോയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. അതേസമയം കുട്ടീഞ്ഞോക്കു പകരമായി ലെസിസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹാറാസിനായി ലിവര്‍പൂള്‍ രംഗത്തുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending