Connect with us

More

സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ വ്യാപക കുന്നിടിക്കല്‍

Published

on

 

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ വ്യാപകമായി കുന്നിടിച്ച് നിരത്തി. സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ സ്ഥലത്തടക്കമാണ് കുന്നിടിക്കല്‍ നടന്നതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുന്നിടിക്കലിനെതിരെ സി.പി.എമ്മിലെ ഒരുപറ്റം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പുളിമ്പറമ്പ്- കുപ്പം റോഡില്‍ കണികുന്നിന് എതിര്‍വശം പുളിയോടാണ് വ്യാപകമായി കുന്നിടിക്കല്‍ നടക്കുന്നത്. ഒരു മാസമായി ഇവിടെ ജെ.സി.ബി ഉപയോഗിച്ച് കുന്നിടിക്കലും മറ്റും നടക്കുകയാണ്.
പുളിയോട് റോഡില്‍ നിന്ന് വീടു നിര്‍മ്മാണത്തിനായി റോഡ് നിര്‍മ്മിക്കാനെന്ന പേരിലാണ് ഇവിടെ മലയിടിക്കാന്‍ തുടങ്ങിയത്. ഇവിടെയുള്ള കോഴിഫാം വിപുലീകരണത്തിനാണെന്ന ന്യായവും അന്ന് നിരത്തിയിരുന്നു. ചെറിയ റോഡ് നിര്‍മ്മാണം മാത്രമാവുമെന്ന് കരുതിയാണ് ആദ്യം വിഷയം ഗൗരവമായി എടുക്കാതിരുന്നതെന്ന് കുന്നിടിക്കലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ അത് സര്‍വ്വ സീമകളും ലംഘിച്ച് 20 അടി താഴ്ചയിലുള്ള മണ്ണെടുപ്പായെന്നാണ് കണികുന്ന് സഖാക്കള്‍ എന്ന പേരിലറിയപ്പെടുന്ന സി.പി.എം അണികള്‍ തന്നെ ആരോപിക്കുന്നത്. പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ള മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ പ്രകൃതി ധ്വംസനം നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവിടുത്തെ മലയ്ക്ക് താഴെയുള്ള ഇടുങ്ങിയ റോഡിലൂടെ ദിവസേന സ്‌കൂള്‍ ബസുകള്‍ കടന്നു പോവുന്നുണ്ട്. മഴയില്‍ ഇടിച്ച ഭാഗത്തെ കുന്നിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചാല്‍ വലിയ ദുരന്തത്തിനാവും നാട് കേള്‍ക്കേണ്ടി വരിക.
കൂടാതെ പുളിമ്പറമ്പിലെ 110 കെ.വി സബ് സ്റ്റേഷന്റെ പ്രധാന വൈദ്യുതി ലൈനിന്റെ സ്റ്റേ കമ്പി നിലനില്‍ക്കുന്നതും ഇടിച്ചു കൊണ്ടിരിക്കുന്ന കുന്നിന്റെ പാറക്ക് മുകളിലാണ്. ഈ പാറ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഇതേ സ്ഥലത്തെ 220 കെ.വി ടവറിനും കുന്നിടിക്കല്‍ ഭീഷണിയാണ്. കൂടാതെ ഇപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് വലിയ പാറകളും മണ്ണും ഖനനം ചെയ്യുമ്പോള്‍ കുന്നിന്റെ മറുവശത്തുള്ള വീടുകള്‍ക്ക് കുലുക്കവും അനുഭവപ്പെടുന്നുണ്ട്. അതേ സമയം ജിയോളജി വകുപ്പിന്റെ അനുമതി ഖനനത്തിനുണ്ടെന്ന് പുളിമ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ വി.വി കുഞ്ഞിരാമന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്രയധികം പാരിസ്ഥിതികാഘാതമുള്ള പ്രദേശത്ത് ഖനനത്തിന് ജിയോളജി വകുപ്പ് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. വിഷയം സി.പി.എമ്മിന്റെ കണിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി മുകളിലോട്ട് ഉന്നയിച്ച് പോരാട്ടത്തിനിറങ്ങാന്‍ തന്നെയാണ് അണികളുടെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending