Connect with us

Culture

വീണ്ടും എ.കെ.ജി മോഡല്‍; ഏരുവേശി ബാങ്ക് സി.പി.എം പിടിച്ചെടുത്തു

Published

on

ശ്രീകണ്ഠപുരം: വ്യാപക അക്രമവും ബോംബേറും നടത്തി യു.ഡി.എഫുകാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ചമ്പേരിയിലേക്ക്‌വരാന്‍ അനുവദിക്കാതെ ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം സി.പി.എം പിടിച്ചെടുത്തു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം ഉണ്ടായിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് ഇവരെ നോക്ക് കുത്തിയാക്കിയാണ് ഭരണം പിടിച്ചെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.രണ്ട് ജീപ്പുകള്‍ തകര്‍ക്കുകയും പഞ്ചായത്തംഗമടക്കം രണ്ട് പേരെ മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. രാത്രിയോടെ വന്‍ ആയുധങ്ങളുമായെത്തിയ പരിശീലനം ലഭിച്ച ഗുണ്ടകള്‍ അക്രമം വ്യാപിപ്പിക്കുകയായിരുന്നു. ചെമ്പേരിയിലെ മണിമല ബാബുവിന്റെ വീട് ക്രിമിനല്‍ സംഘം അക്രമിച്ചു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും തകര്‍ത്തു. രാവിലെ ക്രഷറിലേക്ക് ജോലിക്ക് പോവുന്ന പെരുമാറ്റിക്കുന്നേല്‍ ബൈജു എന്ന സുനിലി(41)നെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഒരു കാല്‍ തല്ലിയൊടിച്ചു. ഗുരുതര നിലയില്‍ ഇയാള്‍ മംഗലാപുരത്തെ ആസ്പത്രിയിലാണ്.

വെളളിയാഴ്ച രാത്രിയോടെ ചെമ്പേരിയിലേക്കുള്ള എല്ലാ റോഡുകളും സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വാഹന ഗതാഗതത്തിന് അനുമതി നല്‍കിയില്ല. അടിയന്തര ആവശ്യത്തിന് പോകുന്നവരെപ്പോലും ഭീഷണിപ്പെടുത്തി. പലരോടും ഐഡന്റിറ്റി കാര്‍ഡിന് ആവശ്യപ്പെട്ടു. പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകുന്നവരെപ്പോലും വോട്ടര്‍മാരാണെന്ന് കരുതി സി.പി.എം ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചെമ്പേരിയിലെ വിവിധ ഭാഗങ്ങളില്‍ രാത്രി സമയത്ത് തന്നെ ബോംബ് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാത്രി തന്നെ മുന്നൂറോളം സി.പി.എം വോട്ടര്‍മാര്‍ ക്യൂ നിന്ന ശേഷം ചെമ്പേരി യിലേക്ക് സി.പി.എം പ്രവര്‍ത്തകരെയല്ലാതെ മറ്റാരെയും കടത്തിവിട്ടില്ല. നിലവിലെ ബാങ്ക് പ്രസിഡന്റ് ജോസഫ് കൊട്ടുകാപള്ളി വോട്ട് ചെയ്‌തെങ്കിലും ഇറങ്ങിയ ഉടനെ ഏരുവേശി ലോക്കല്‍ സെക്രട്ടറി ദിലീപിന്റെ നേതൃത്വത്തില്‍ തെറിയഭിഷേകം നടത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോര്‍ജ് പാലകുഴിവേലി(58) യെയും സംഘം മാരകമായി മര്‍ദ്ദിച്ചു. പോളിംഗ് സമാധാനപരമാണെന്ന് വരുത്തിത്തീര്‍ത്ത് യു.ഡി.എഫുകാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ചെമ്പേരിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഏരുവേശി ബാങ്ക് സി.പി.എം പിടിച്ചത്.

ഏഴായിരം ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തതില്‍ ആറായിരത്തി ഇരുന്നൂറും യു.ഡി.എഫ് വോട്ടര്‍മാരാണെന്നിരിക്കെ മറ്റൊരു എ.കെ.ജി ആസ്പത്രി മോഡല്‍ ഏരുവേശിയില്‍ സി.പി.എം നടപ്പാക്കുകയായിരുന്നു. ഏരിയ സെക്രട്ടറിയടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു രണ്ട് ദിവസവും ചെമ്പേരിയില്‍ സി.പി.എം അഴിഞ്ഞാട്ടം നടത്തിയത്. വോട്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദ്ദേശ പ്രകാരം നടക്കേണ്ട ബാങ്ക് തെരഞ്ഞെടുപ്പ് പൊലീസിനെ നോക്കുകുത്തിയാക്കി അട്ടിമറിച്ചു. അക്രമം നടത്തി വോട്ട് ചെയ്യാന്‍ അവസരം നിഷധിച്ചതിനെതിരെ യു.ഡി.എഫ് നിയമ നടപടിക്കൊരുങ്ങുകയാണ്. ശ്രീകണ്ഠപുരം, ആലക്കോട്, തളിപ്പറമ്പ് സി.ഐമാരുടെയും പയ്യാവൂര്‍, പഴയങ്ങാടി എസ്.ഐമാരുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സേന നിലയുറപ്പിച്ചിട്ടും തലേ ദിവസം ആരംഭിച്ച അക്രമം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending