Connect with us

Culture

കീഴാറ്റൂര്‍: ചെങ്ങന്നൂര്‍ മുന്നില്‍ കണ്ട് നിലപാട് മയപ്പെടുത്തി സി.പി.എം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്‍ ഒതുക്കിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങാതെ സി.പി.എം മാറി നിന്നത് ചെങ്ങന്നൂരില്‍ തിരിച്ചടി നേരിടാതിരിക്കാനുള്ള കരുതലായാണ് വിലയിരുത്തപെടുന്നത്. പ്രതിഷേധം കരുത്താര്‍ജിക്കുന്നതിനിടെ ആകാശ പാതയെന്ന ആശയം മുന്നോട്ട് വെച്ചതിന് പിന്നിലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്‍ ആകാശ പാതയെന്ന ആശയം വ്യക്തമാക്കി കേന്ദ സര്‍ക്കാറിന് കത്തയച്ചത്. നേരത്തെ വയല്‍കിളികളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി സുധാകരന്‍ അധിക്ഷേപിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച് കൊണ്ട് ബൈപ്പാസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കേന്ദ്രത്തില്‍ പഴിചാരിയാണ് സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവും സംസാരിച്ചത്.

സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ സമര പന്തല്‍ കത്തിച്ചും കര്‍ഷകരുള്‍പ്പെടെയുള്ള കീഴാറ്റൂര്‍ വാസികളെ ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കുവാനുള്ള തന്ത്രങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്ന വയല്‍കിളി കൂട്ടായ്മ. രണ്ടാംഘട്ട സമരത്തിന് ഒരുങ്ങവെയാണ് കീഴാറ്റൂര്‍ വയല്‍ സംരക്ഷകരെന്ന പേരില്‍ സി.പി.എം ചെറുത്ത് നില്‍പ്പിനൊരുങ്ങിയത്. പാര്‍ട്ടി അനുഭാവികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാനുള്ള അടവായിരുന്നു സംരക്ഷണ സമിതിയെന്ന പേരില്‍ രംഗത്തെത്തിയത്. ശനിയാഴ്ച തളിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും പ്രതിരോധം തല്‍ക്കാലം പേരില്‍ ഒതുക്കാനുള്ളനയമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വയല്‍കിളി സമര സ്ഥലത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറപ്പെടുവിച്ചത്.

വയല്‍കിളി കൂട്ടായ്മ നടത്തുന്ന സമരം ആക്രമിക്കപെടുന്ന അവസ്ഥ വന്നാല്‍ പാര്‍ട്ടിക്ക് ബാധിക്കുമെന്നും ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. നെല്‍വയല്‍ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കുന്ന സാഹചര്യമുണ്ടായാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ കൂടി ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രതിരോധ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി ഭാഗമായ വയല്‍കിളി സമരത്തെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ അണികളും പാര്‍ട്ടി അനുഭാവികളും എതിരാകുമെന്നതിനാലാണ് ചെറുത്ത് നില്‍പ്പ് പേരില്‍ ഒതുക്കിയത്.

സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്ന ശാസ്ത്ര സാഹിത്യ പരിഷത് നയങ്ങളും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പരിഷത് മുന്നോട്ട് വെച്ച ആകാശ പാതയെന്ന ആശയത്തിന് പുറത്ത് നിലപാടില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാറും പാര്‍ട്ടിയും രംഗത്ത് വന്നത്. സമരക്കാര്‍ക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ പരത്തി പാര്‍ട്ടി പ്രവര്‍ത്തകരായ സമരാനൂകൂലികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിന് പിന്നിലെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമം കൂടി സി.പി.എം സര്‍ക്കാര്‍ തന്ത്രത്തിന് പിന്നിലുണ്ട്. സമരത്തെ ബി.ജെ.പി വല്ലാതെ ഹൈജാക് ചെയ്യപെടുമ്പോള്‍ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അടവ് നയങ്ങളാണ് സി.പി.എം പയറ്റുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending