Connect with us

Culture

പേരാമ്പ്രയിലെ സി.പി.എമ്മിന്റെ പള്ളി ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടെന്ന് പൊലീസ്

Published

on

കോഴിക്കോട്: ശബരിമലയില്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന സി.പി.എം പേരാമ്പ്രയില്‍ പള്ളി ആക്രമിച്ചത് ആസൂത്രിതമെന്ന് വ്യക്തമാകുന്നു. പേരാമ്പ്രയില്‍ മുസ്‌ലിം പള്ളിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് മന:പൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതോടെയാണ് മതവിരുദ്ധരുടെ പൂച്ച് പുറത്തായത്.
സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇരുപതോളം പേരാണ് അക്രമണത്തില്‍ പങ്കെടുത്തെന്ന് എഫ്.ഐ.ആര്‍ പറയുന്നു. കഴിഞ്ഞ മൂന്നിന് ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് ആറരക്കാണ് സംഭവം. പേരാമ്പ്ര വടകര റോഡ് കവലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ അക്രമണം അഴിച്ചുവിട്ട ശേഷമാണ് ജുമാ മസ്ജിദിന് നേരെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ കല്ലെറിഞ്ഞത്

.

എന്നാല്‍, പള്ളിക്ക് കല്ലെറിഞ്ഞത് തങ്ങളല്ലെന്ന വ്യാജ പ്രചാരണമാണ് സി.പി.എം നടത്തിയത്. ഇതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ നേതാവുമായ അതുല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ന്യൂനപക്ഷ സംരക്ഷണവും മതമൈത്രിയും പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ ഒളിച്ചുകളി പുറത്തായി. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ദാസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചെന്നാണ് സി.പി.എം പിന്നീട് ന്യായീകരിച്ചത്. എന്നാല്‍, ഈനുണ പൊളിക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി പള്ളിക്ക് കല്ലെറിയുന്നതായി പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഉന്നത സി.പി.എം നേതാക്കള്‍ ഇടപെട്ട് കേസ്സ് അട്ടിമറിക്കാനുള്ള ശ്രമം വിഫലമായിത്. വ്യക്തമായ തെളിവുകള്‍ സ്ഥിരീകരിച്ചതോടെ അറസ്റ്റ് അനിവാര്യമായി. പ്രദേശത്ത് വര്‍ഗീയ ലഹള ലക്ഷ്യമാക്കിയാണ് സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് കല്ലെറിഞ്ഞതെന്ന പൊലീസ് കണ്ടെത്തല്‍ ഏറെ ഗൗരവമുള്ളതാണ്.

ശബരിമല വിഷയത്തില്‍ ഹര്‍ത്താലുമായി ബന്ധമില്ലാത്ത യൂത്ത് കോണ്‍ഗ്രസുകാരെയാണ് ഇവര്‍ ആദ്യം അക്രമിച്ചത്. വ്യാജ പ്രചാരണങ്ങളുമായ് സി.പി.എം പിന്നീട് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസാണ് ചെയ്തതെന്ന ആരോപണം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതോടെ പാളി. തുടര്‍ന്ന് സംഘര്‍ഷത്തിനിടയില്‍ സംഘപരിവാറാണ് പള്ളിക്ക് കല്ലെറിഞ്ഞതെന്നായി സി.പി.എം നുണ പ്രചാരണം. ഇത് മറുവിഭാഗം ഏറ്റുപിടിച്ചിരുന്നെങ്കില്‍ പലഭാഗത്തും വര്‍ഗീയ കലാപം ഉണ്ടാകുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending