Connect with us

Culture

റയലിന് വലന്‍സിയ ഷോക്ക്

Published

on

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെതിരെ വലന്‍സിയക്ക് അട്ടിമറി ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വലന്‍സിയ റയലിനെ അട്ടിമറിച്ചത്. റയലിനു വേണ്ടി ക്രിസ്റ്റ്യാനേ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും മത്സരം ജയിക്കാന്‍ ഇതു മതിയായിരുന്നില്ല. മത്സരത്തില്‍ റയലിനു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റ്യാനോ എഴുന്നൂറ് ഗോളുകള്‍ തികച്ചു. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള റയലും ബാഴ്‌സയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമായി ചുരുങ്ങി. 23 കളികളില്‍ 51 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ 22 മത്സരങ്ങളില്‍ നിന്നും 52 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 49 പോയിന്റുമായി സെവില്ല ഇരു ടീമുകള്‍ക്കും വെല്ലുവിളിയുമായി മൂന്നാമതാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ മികച്ച ഫോമിലായിരുന്ന റയലിനെതിരെ അപ്രതീക്ഷിതമായി വലന്‍സിയ മുന്നേറുകയായിരുന്നു. നാലാം മിനിറ്റില്‍ സിമോണി സാസയിലൂടെയാണ് വലന്‍സിയ മുന്നിലെത്തിയത്. ബാഴ്‌സലോണയില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ വലന്‍സിയയില്‍ എത്തിയ മുനീറിന്റെ ഒരു ക്രോസ് ഹാഫ് വോളിയിലൂടെ സാസ അനായാസം വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഗോളും റയല്‍ വലയില്‍ വീണു. ഒമ്പതാം മിനിറ്റില്‍ നാനിയുടെ പാസില്‍ നിന്നും ഫാബിയന്‍ ഏരിയല്‍ ഒരലാനയാണ് ഗോള്‍ നേടിയത്. റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നവാസിന്റെ അബദ്ധം ഗോളില്‍ കലാശിക്കുകയായിരുന്നു. ആദ്യ പത്തു മിനിറ്റിനകം രണ്ട് ഗോള്‍ വഴങ്ങിയതോടെ ശരിക്കും വെട്ടിലായ റയല്‍ സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു. 41ാം മിനിറ്റില്‍ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ലെഫ്റ്റ് വിങ്ങില്‍ നിന്നും മാഴ്‌സലോ നല്‍കിയ ക്രോസ് മനോഹരമായ ഒരു ഹെഡറിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലക്കുള്ളിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നിരന്തരം വലന്‍സിയയുടെ ഗോള്‍ മുഖത്തേക്ക് റയല്‍ ആക്രമണം അഴിച്ചു വിട്ടെങ്കിലും എല്ലാം വലന്‍സിയയുടെ പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ എന്നുറച്ച ഒരു ഹെഡര്‍ വലയില്‍ എത്താതെ പോയതോടെ റയല്‍ മാഡ്രിഡ് പരാജയം ഉറപ്പിച്ചു. സീസണില്‍ ലാ ലിഗയില്‍ റയലിന്റെ രണ്ടാം പരാജയമാണിത്. ആദ്യ പത്തു മിനിറ്റിലാണ് ടീം തോറ്റതെന്നും രണ്ടു ഗോള്‍ പത്തു മിനിറ്റിനകം വഴങ്ങിയതാണ് തോല്‍വിയുടെ കാരണമെന്നും മത്സര ശേഷം സിദാന്‍ പറഞ്ഞു. തോറ്റെന്നു കരുതി വലിയ പ്രശ്‌നമായി കരുതുന്നില്ല, തോല്‍വിക്ക് സ്വയം പഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending