Connect with us

More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോളര്‍

Published

on

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മറ്റാരുമല്ല-റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ ഇതിഹാസം തന്നെ. ഫിഫ പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ പ്രഖ്യാപിച്ചപ്പോള്‍ അത് എല്ലാവരും പ്രതീക്ഷിച്ച താരത്തിന് തന്നെയായി. 2016 ലെ മികവിന് റൊണാള്‍ഡോ സ്വന്തമാക്കുന്ന മൂന്നാമത് പുരസ്‌ക്കാരം. പോയ മാസം ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ റൊണാള്‍ഡോ അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസി, ഫ്രാന്‍സിന്റെ അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ഒന്നാമനായത്. മികച്ച വനിതാ പരിശീലകയായി ജര്‍മനിയുടെ സില്‍വിയ നിഡ് തെരഞ്ഞെടുക്കപ്പെട്ടു.

റിയോ ഒളിംപിക്‌സില്‍ വനിതാ ഫുട്‌ബോള്‍ കിരീടം ജര്‍മനിക്ക് സമ്മാനിച്ച പരിശീലകയാണ് സില്‍വിയ. താരമായും കോച്ചായുമെല്ലാം ജര്‍മന്‍ വനിതാ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളും പരിഗണിച്ചു. ഫിഫ ഫാന്‍ അവാര്‍ഡ് ബൊറൂഷ്യ ഡോര്‍ട്ട്മണ്ടിനും ലിവര്‍പൂള്‍ ഫാന്‍സിനുമാണ്. ഫിഫ ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍ മാനുവന്‍ നൂയര്‍, ഡിഫന്‍ഡര്‍മാര്‍-ഡാനി ആല്‍വസ്, ജെറാര്‍ഡ് പികെ, സെര്‍ജിയോ റാമോസ്, മാര്‍സിലോ. മധ്യനിര- ലുകാ മോദ്രിച്ച്, ടോണി ക്രൂസ്, ഇനിയസ്റ്റ. മുന്‍നിര- ലിയോ മെസി, ലൂയി സുവാരസ്, കൃസ്റ്റിയാനോ റൊണാള്‍ഡോ.

ഫെയര്‍ പ്ലേ അവാര്‍ഡിന് കൊളംബിയയിലെ അത്‌ലറ്റികോ നാഷണല്‍ ക്ലബ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീല്‍ ക്ലബായ ഷെപ്പനാജുമായി കോപ്പാ സുദാഅമേരിക്ക ഫൈനല്‍ കളിക്കാന്‍ തയ്യാറായ ടീമാണ് അത്‌ലറ്റികോ നാഷണല്‍. ബ്രസീല്‍ ക്ലബിലെ താരങ്ങള്‍ വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ആ ഫൈനല്‍ ഉപേക്ഷിച്ചവരാണ് കൊളംബിയന്‍ ക്ലബ്. മികച്ച പരിശീലകനായി റയല്‍ മാഡ്രിഡിന്റെ സൈനുദ്ദീന്‍ സിദാനെ പിന്തള്ളി ലെസസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ച ക്ലോഡിയോ റെനേരിക്കാണ്.

അദ്ദേഹത്തിനുള്ള പുരസ്‌ക്കാരം മറഡോണ സമ്മാനിച്ചു. മികച്ച ഗോളിനുള്ള പുഷ്‌ക്കാസ് പുരസ്‌ക്കാരം മലേഷ്യയുടെ മുഹമ്മദ് ഫായിസ് സുബ്രി സ്വന്തമാക്കി. മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ നേടിയ തകര്‍പ്പന്‍ ഗോളിനാണ് പുരസ്‌ക്കാരം. കാര്‍ലി ലോയിഡാണ് മികച്ച വനിതാ താരം

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending