Connect with us

Culture

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു

Published

on

മാഡ്രിഡ്: സിദാന് പിറകെ കൃസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിടുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രകാരമുള്ള പ്രതിഫല വര്‍ധന വാഗ്ദാനം ചെയ്യുന്ന കരാറിന് താല്‍പ്പര്യമില്ലെന്ന് റയല്‍ മാനേജ്‌മെന്റ് അറിയിച്ചതോടെ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്നാണ് സൂചന. ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മന്‍ അദ്ദേഹത്തിന് ആവശ്യപ്പെടുന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ ആ വഴിയേ സഞ്ചരിക്കാനായിരിക്കും താരത്തിന് താല്‍പ്പര്യം. പി.എസ്.ജി വിട്ട് സ്‌പെയിനിലേക്ക് വരാന്‍ നെയ്മര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ സീസണില്‍ ഞെട്ടിക്കുന്ന താര കൈമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. റൊണാള്‍ഡോ ക്ലബ് വിടുന്ന സാഹചര്യം വന്നാല്‍ നെയ്മറെ ഉറപ്പിക്കാനാണ് റയല്‍ മനീങ്ങുന്നത്. സിദാന്‍ ക്ലബ് വിടാന്‍ തന്നെ കാരണം താരങ്ങളുടെ കാര്യത്തിലെ അനിശ്ചിതത്വമാണെന്നാണ് കരുതപ്പെടുന്നത്. സിദാനുമായി ഉറച്ച വ്യക്തിബന്ധമായിരുന്നു റൊണാള്‍ഡോക്ക്. ഫ്രഞ്ചുകാരന്‍ രാജിവെച്ചതോടെ മാനസികമായി താനും ഇല്ലെന്ന വ്യക്തമായ സൂചനകള്‍ റൊണാള്‍ഡോ നല്‍കുകയും ചെയ്തിരുന്നു. ഉക്രൈനലെ കീവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റയല്‍ വിടുന്ന സൂചന നല്‍കിയ റൊണാള്‍ഡോ പിന്നീട് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഏജന്റാണ് റയലുമായി സംസാരിച്ചത്. എന്നാല്‍ ബാര്‍സിലോണയില്‍ മെസിക്ക് ലഭിക്കുന്ന പ്രതിഫലം തനിക്ക് നല്‍കണമെന്ന വാദത്തോട് യോജിപ്പില്ലെന്ന് റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് വ്യക്തമാക്കിയതായാണ് അറിവ്. കഴിഞ്ഞ വര്‍ഷം തനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫല വര്‍ധനവ് നടപ്പിലാക്കാത്തതിലുളള നീരസവും റൊണാള്‍ഡോ പ്രകടിപ്പിച്ചിട്ടുണ്ട്.
റൊണാള്‍ഡോയും റയലും തമ്മിലുള്ള നിലവിലെ കരാര്‍ കാലാവധി 2021 വരെയാണ്. എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സൂപ്പര്‍ താരത്തിന് പ്രതീക്ഷിച്ച മികവില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റയല്‍ ഇപ്പോള്‍ വലിയ താല്‍പ്പര്യം അദ്ദേഹത്തിന്റെ കാര്യത്തില്‍ എടുക്കുന്നില്ലെന്നാണ് സൂചന. ഈ ചര്‍ച്ചകള്‍ക്കിടെയാണ് പാരിസ് സെന്റ് ജര്‍മന്‍ ഉടമ നാസര്‍ അല്‍ ഖിലാഫി റൊണാള്‍ഡോയുമായി ബന്ധപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് പോര്‍ച്ചുഗലുകാരനോട് അതിയായ താല്‍പ്പര്യമുണ്ട്. നെയ്മര്‍ പാരീസ് വിടുന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. അതിനാല്‍ പകരത്തിന് അദ്ദേഹത്തിന് മികച്ച താരം തന്നെ വേണം. റൊണാള്‍ഡോയാവുമ്പോള്‍ അത് ഗുണം ചെയ്യുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. റൊണാള്‍ഡോക്ക് വേണ്ടി ചൈനയും ജപ്പാനും ഖത്തറുമെല്ലാം രംഗത്തുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending