Connect with us

More

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

Published

on

കോഴിക്കോട്: കോഴിക്കോടിന് ഇനി സാഹിതീയ-സാസ്‌കാരിക വിനിമയങ്ങളുടെ ഉത്സവനാളുകള്‍. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് നാളെ കടപ്പുറത്ത് തുടക്കം കുറിക്കും. 5വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ മുന്നൂറില്‍പരം എഴുത്തുകാര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന് എം ടി വാസുദേവന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശേഷം പത്മവിഭൂഷണ്‍ സദ്ഗുരുവുമായി ശശികുമാര്‍, മഞ്ജുവാര്യര്‍ എന്നിവര്‍ മുഖാമുഖം നടത്തും. വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ്‌സ് കെഎല്‍എഫ് രാവിലെ 9ന് ആരംഭിക്കും. നാല്് വ്യത്യസ്ത വേദികളില്‍ രാവിലെ 9.30മുതല്‍ രാത്രി 9.30വരെ തുടര്‍ച്ചയായി നടക്കുന്ന സാഹിത്യോല്‍സവത്തില്‍ 120ഓളം വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ആരി സിതാസ്, പാകിസ്താന്‍ എഴുത്തുകാരി ഖൈ്വസ്ര ഷഹറാസ്, നോര്‍വീജിയന്‍ എഴുത്തുകാരന്‍ റൂനോ ഇസാക് സെന്‍ തുടങ്ങി പത്തിലേറെ വിദേശ എഴുത്തുകാരും റോമിലാ ഥാപ്പര്‍, രാമചന്ദ്ര ഗുഹ, സുധീര്‍ കക്കര്‍, ശശി തരൂര്‍, ഗോപാല്‍ ഗുരു, ശരണ്‍കുമാര്‍ ലിംബാളെ, ഉര്‍വശി ഭൂട്ടാലിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. എം ടി, ടി പത്മനാഭന്‍, എന്‍ എസ് മാധവന്‍, എം മുകുന്ദന്‍, സേതു, സക്കറിയ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ മലയാളി എഴുത്തുകാരും സംവാദങ്ങളില്‍ പങ്കെടുക്കും.
ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എം മുകുന്ദനും പിണറായി വിജയനും തമ്മിലും എന്റെ രാഷ്ട്രീയം വിഷയത്തില്‍ ടി പത്മനാഭനും എം എ ബേബിയും തമ്മിലും സംവാദം നടക്കും. കാനം രാജേന്ദ്രന്‍, പ്രഫ. സി രവീന്ദ്ര നാഥ്, പ്രഭാത് പട്‌നായിക്, ഡോ. എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, എ പ്രദീപ്കുമാര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭാവി, ഇസ്്‌ലാമും ഇസ്്‌ലാമിക സ്‌റ്റേറ്റും, ഏകീകൃത സിവില്‍ കോഡ് അകവും പുറവും,മനുഷ്യാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. 2ന് ഞരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഹരിഗോവിന്ദ ഗീതവും 3ന് കിര്‍ത്താഡ്‌സ് അവതരിപ്പിക്കുന്ന മലപ്പുലയ നൃത്തവും ഭാനുപ്രകാശും നിഹാര ഹര്‍ഷും അവതരിപ്പിക്കുന്ന മെഹ്ഫിലും 4ന് ഉസ്താദ് ബിസ്മില്ലാഖാന്റെ കൊച്ചുമകന്‍ നാസിര്‍ അബ്ബാസ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഷെഹനായ് സന്ധ്യ. അന്ന് തന്നെ കോടതികളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 5ന് ആദി കലാ കേന്ദ്രത്തിന്റെ ആട്ടവും കാട്ടുനായ്ക്കര്‍ നൃത്തവും അരങ്ങേറും. ഒ വി വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശവനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending