Connect with us

More

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി

Published

on

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.

ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണു വിജയം.

വോട്ടിങ്ങ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ  ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.

പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും  ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പിലെ ആശങ്ക കൂടികയാണ്. ഭൂരിഭാഗം സ്റ്റേറ്റുകളിലും വന്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധനയെന്ന് വിശേഷിപ്പിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകുന്നത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തലവേദനയാണ്. യു.എസ് കോണ്‍ഗ്രസിന്റെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിന്റെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 36 സ്റ്റേറ്റ ഗവര്‍ണര്‍മാരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.

യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ കീഴടിക്കിയെങ്കിലും യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്ലബിക്ക് പാര്‍ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഫലം ഇളക്കം വരുത്തില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ട്രംപിനെതിരെ ഇംപീച്ച്‌മെന്റെ കൊണ്ട് വരാന്‍ ഡെമോക്രാറ്റുകള്‍ക്ക് ആവും.

യു.എസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തുകയാണെങ്കില്‍ സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാനും ട്രംപിന്റെ ഭരണനടപടികള്‍ തുടരാനും സാധിക്കും. തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ട്രംപിന്റെ പദ്ധതികള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഡെമോക്രാറ്റുകള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ 23 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന.

ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും കിട്ടുമെന്ന് നിരീക്ഷകര്‍ പറയുന്നു. സെനറ്റില്‍ രണ്ട് സീറ്റുകള്‍ അധികം കിട്ടിയാല്‍ തന്നെ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമാകും. വിജയം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങളെല്ലാം. പ്രചാരണത്തിന്റെ അവസാന ദിവസം ട്രംപ് മൂന്ന് റാലികളിലാണ് പങ്കെടുത്തത്. നാം കൈവരിച്ച നേട്ടങ്ങള്‍ നാളെ അപകടത്തില്‍ പെടാന്‍ പോകുകയാണന്ന് റാലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അതിനിര്‍ണായക തെരഞ്ഞെടുപ്പെന്നാണ് ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സ്വഭാവം ബാലറ്റില്‍ തീരുമാനിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാസങ്ങള്‍ നീണ്ട പ്രചാരണത്തിനുവേണ്ടി കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവവഴിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളില്‍നിന്ന് 64.9 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസ് പിടിക്കാന്‍ സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കങ്ങള്‍.

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചത്: വി.ഡി സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു.

ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.

Continue Reading

crime

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

Continue Reading

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

Trending