Connect with us

More

ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകൂടാതെ

Published

on

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും ചര്‍ച്ചകൂടാതെ ബില്ല് പാസാക്കുകയായിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ച കൂടാതെ ഒരു ധനബില്‍ പാസാക്കുന്നത്. സര്‍ക്കാരിന്റേത് മര്യാദയില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷവും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയില്‍ വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിന്റെ വന്‍ പ്രഖ്യാപനമാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.

എന്നാല്‍ നോട്ട് അസാധുവാക്കലും ധനബില്ലും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാല്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ബില്‍ പഠിക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തലും സര്‍്ക്കാര്‍ ചെവികൊണ്ടില്ല. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ക്രമപ്രശ്നവും ഭേദഗതി നിര്‍ദേശങ്ങളും സ്പീക്കര്‍ തള്ളി. ബില്ല് പാസാക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭയില്‍ ധനബില്ലായി അവതരിപ്പിച്ചതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കൂടാതെ ബില്‍ പാസായി 14 ദിസങ്ങള്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇത് നിയമമായി വിജ്ഞാപനം ചെയ്യാനും സര്‍ക്കാരിന് സാധിക്കും.

നോട്ട് പിന്‍വലിക്കലിന് ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി ബാക്കി പണം സ്വന്തമാക്കാം എന്നതാണ് പുതിയ ബില്ലിലെ നിര്‍ദേശം. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്.

നോട്ട് പിന്‍വലിക്കലിന് ശേഷം നിക്ഷേപിക്കുന്ന തുകക്ക് 30 ശതമാനമാണ് നികുതി. ഈ നികുതിയുടെ 33 ശതമാനം (30% നികുതിയുടെ 33% = ആകെ തുകയുടെ 10%) പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലേക്ക് അടയ്ക്കണം. ഇതിനൊപ്പം പത്തു ശതമാനം പിഴ കൂടി കൂട്ടിയാണ് 50 ശതമാനം എന്ന ഇളവു തുകയിലേക്ക് എത്തുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായനികുതി നിയമ ഭേദഗതി ബില്ലിലാണ് പുതിയ നിര്‍ദേശങ്ങള്‍ വന്നത്്.

അതേസമയം പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടിവരും. നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെ ഇതിലൂടെ നഷ്ടമാകും. കൂടാതെ പുതിയ വ്യവസ്ഥ പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമിലേക്ക് പലിശയില്ലാതെ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും ബില്ലുലുണ്ട്.

റെയ്ഡുകളിലും മറ്റും പിടിച്ചെടുക്കുന്ന തുകക്കാണ് 85 ശതമാനം വരെ ഈടാക്കാന്‍ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്്. ഇതില്‍ 60 ശതമാനം നികുതിയായും നികുതിയുടെ 25 ശതമാനം (ആകെ തുകയുടെ 15 ശതമാനം) സര്‍ചാര്‍ജായും ആകെ 75 ശതമാനമാണ് നഷ്ടമാവും. ഇതുകൂടാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും പത്തു ശതമാനം അധികം ഈടാക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം ഡിസംബര്‍ 30ന് ശേഷവും കള്ളപ്പണം സൂക്ഷിക്കകയാണെങ്കില്‍ നാലു വര്‍ഷം തടവും, പിഴയും ലഭിച്ചക്കും. പിഴയായി ലഭിക്കുന്ന പണം രാജ്യ പുരോഗതിക്കായി ഉപയോഗിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിമുറി തുടങ്ങിയ മേഖലയ്ക്കായി ഉപയോഗിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending