Connect with us

Culture

വയനാട്ടിലെ പ്രളയം: മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ ‘ദേശാഭിമാനി’ വാര്‍ത്തകള്‍ക്ക് കടകവിരുദ്ധം

Published

on

കെ.എസ് മുസ്തഫ

കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ അപ്പാടെ തള്ളി ദേശാഭിമാനി. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ന്യായങ്ങളില്‍ പിഴവുണ്ടെന്നാണ്, സി.പി.എം മുഖപത്രമായ ദേശാഭിമാനി ഇതുസംബന്ധിച്ച് നല്‍കിയ വാര്‍ത്തകളില്‍ നിന്നു തെളിയുന്നത്.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് മഴക്കെടുതിയുടെ നാളുകളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍. ആഗസ്റ്റ് 15-ലെ ദേശാഭിമാനി വാര്‍ത്തയില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പുയരുകയും പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തതായി വ്യക്തമായി പറയുന്നുണ്ട്. ആഗസ്റ്റ് 14ല്‍, കനത്തമഴക്കും ഉരുള്‍പൊട്ടലിനുമൊപ്പം ഡാം തുറന്നത് വലിയ വെള്ളപ്പൊക്കത്തിനും, കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നുവെന്നും വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഖണ്ഡിച്ചിരിക്കുന്നത്.

ബാണാസുര സാഗര്‍ അണക്കെട്ട് എല്ലാ വര്‍ഷവും നിറയുന്നതും, മുന്നറിയിപ്പില്ലാതെ തന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത്തവണയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡാം നിറയുകയും തുറക്കുകയും ചെയ്തിട്ടുണ്ട്. ഈ അണക്കെട്ട് ഇങ്ങനെ ഘട്ടംഘട്ടമായി തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നും, അതുകൊണ്ട് തന്നെ ഈ ഘട്ടങ്ങളില്‍ അപായങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ആഗസ്റ്റ് എഴിന് രാവിലെ ആറ് മണിക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കി വിട്ടതായി മുഖ്യമന്ത്രി പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് പോലെ രാത്രിയില്‍ ആരും അറിയാതെയല്ല, മറിച്ച് രാവിലെ ആറരക്കാണ് ഇത് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് ദേശാഭിമാനി വായിച്ചാല്‍ മനസിലാകും. സി പി എം മുഖപത്രത്തിലെ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്. ”തിങ്കളാഴ്ച (ആഗസ്റ്റ് 13ന്) രാത്രി ഒമ്പതരയോടെ ഘട്ടം ഘട്ടമായി ഷട്ടര്‍ 170 സെന്റിമീറ്ററിലെത്തിച്ചു. എന്നിട്ടും ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വന്നതോടെ രാത്രി ഒന്നരയോടെ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി” ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രാവിലെ ആറരക്കാണ് ഷട്ടര്‍ തുറന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാണ്.

കൂടാതെ വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന് ദേശാഭിമാനി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കാണാം. വയനാട് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന വാദം വീണ്ടും വീണ്ടും മുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് 15ലെ വെള്ളപൊക്കം രൂക്ഷം എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുകിയതോടെ പുഴകളില്‍ വെള്ളമുയര്‍ന്നുവെന്നും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായെന്നും പറയുന്നു. മാനന്തവാടി – തലശ്ശേരി, മാനന്തവാടി – കൊയിലേരി റോഡുകളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങിയതായും വാര്‍ത്ത നല്‍കിയിരുന്നു. ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്ത ബാണാസുര സാഗറിന്റെ ഷട്ടര്‍ തുറന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ അവകാശവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും എതിരാണ്.

ദേശാഭിമാനിയുടെ വാര്‍ത്തയെ ചൊല്ലിയും മുഖ്യമന്ത്രിയുടെ വാക്കുകളെ ചൊല്ലിയും വയനാട്ടില്‍ ചര്‍ച്ച സജീവമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയുകയാണ് പാര്‍ട്ടിപത്രവും, മുഖ്യമന്ത്രിയും ചെയ്യുന്നതെന്നാണ് കൂടുതലായും ഉയരുന്ന അഭിപ്രായം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്നായിരുന്നു വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, പനമരം, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കം രൂക്ഷമായും. ഇത് സത്യമായിരുന്നുവെന്ന് നേരത്തെ അംഗീകരിക്കുന്ന ദേശാഭിമാനി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞതോടെ നേരത്തെ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സമ്മതിക്കുക കൂടിയാണ്.

മുന്നറിയിപ്പില്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടിരുന്നു. ജില്ലാ പേജില്‍ വരുന്ന വാര്‍ത്തകളും ഇതിനെ സാധൂകരിച്ച് ഭരണകക്ഷി എം.എല്‍.എ പ്രതികരിച്ചിട്ടും അറിയാതിരുന്ന മുഖ്യമന്ത്രിക്ക് വയനാടിന്റെ കാര്യത്തില്‍ എത്രമാത്രം താല്‍പര്യമുണ്ടെന്ന് തെളിയിക്കാന്‍ വിവാദം കാരണമായെന്ന് വേണം കരുതാന്‍.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending