Connect with us

More

ധനുഷ് മകനാണെന്നുള്ള വാദം; വൃദ്ധ ദമ്പതിമാരുടെ വാദം പൊളിയുന്നു

Published

on

തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങള്‍ കോടതിക്കുമുമ്പില്‍ അറിയിച്ചിരുന്നു. ഈ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഇപ്പോള്‍ ഓരോന്നായി പൊളിയുകയാണ്. ധനുഷിന്റെ ശരീരത്തില്‍ യാതൊരു തരത്തിലുള്ള മറുകോ തഴമ്പോ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് മായ്ക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. അത്തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

dhanush-main1

ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡോക്ടര്‍മാരുടെ അടുത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തില്‍ ധനുഷിന്റെ ശരീരത്തില്‍ പാടുകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമോ എന്നും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യുക സാധ്യമാണോയെന്നും കോടതി മെഡിക്കല്‍ സംഘത്തിനോട് ചോദിച്ചു. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന വിധത്തില്‍ മറുകോ തഴമ്പോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള മറുകുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധ്യമാണ്. എന്നാല്‍ തഴമ്പുകള്‍ ശസ്ത്രക്രിയ വഴി അത്തരത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അതിന്റെ അളവ് കുറയ്ക്കാന്‍ ഒരു പക്ഷേ കഴിയും. ലേസര്‍ ചികിത്സയിലൂടെ ചെറിയ മറുകുകള്‍ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ തഴമ്പുകള്‍ ചികിത്സയ്ക്ക് വിധേയമാക്കിയാലും പാടുകള്‍ അവശേഷിപ്പിക്കുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. ഇതോടെ ദമ്പതികളുടെ വാദം പൊളിയുകയായിരുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിടുകയായിരുന്നു ധനുഷെന്നാണ് ദമ്പതികളുടെ വാദം. ധനുഷ് മകനാണെന്ന് അവര്‍ അവകാശപ്പെടുന്നു. കൂടാതെ 65,000രൂപ മാസംതോറും ചിലവിനായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കൊണ്ട് കോടതിയിലെത്തിയ ഇവര്‍ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും പറഞ്ഞു. ഈ മാസം 27ലേക്ക് കേസിന്റെ വാദം മാറ്റി. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending