Connect with us

Culture

എഴുപത് പിന്നിട്ട് ഡീസല്‍ കുതിക്കുന്നു; ജനജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്

Published

on

പി.വി.നജീബ്

കോഴിക്കോട്: ഡീസല്‍ വില ചരിത്രത്തില്‍ ആദ്യമായി എഴുപത് കടന്നതോടെ ജനജീവിതവും കൂടുതല്‍ ദുരിതമാകുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലയും കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെയും താളം തെറ്റിക്കുകയാണ്. വില നിയന്ത്രണം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം റെക്കോര്‍ഡ് വിലയാണ് ഇന്നലെ സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 19 പൈസ വര്‍ധിച്ച് 70.08 രൂപയാണ് ഡീസല്‍ വില. എണ്ണക്കമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണ വിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകുന്ന എണ്ണ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനും താല്‍പര്യമില്ല. ബഹുരാഷ്ട്ര കുത്തക കമ്പനികളെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഇന്ധന വില്‍പനയിലൂടെ ലഭിക്കുന്ന നികുതിയിലൂടെ കോടികളുടെ അധിക വരുമാനമാണ് സംസ്ഥാനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. വില ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിഷേധങ്ങളും എങ്ങുമെത്താതെ പോകുന്നു. മികച്ച വരുമാനം തരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വില വര്‍ധന സാധാരണക്കാരുടെ നടുവൊടിക്കുമ്പോഴും സംസ്ഥാനത്തിന് മികച്ച വരുമാനം നല്‍കുന്നുവെന്നാണ് ധനമന്ത്രിയുടെ കണ്ടെത്തല്‍. ഇന്ധന വിലയില്‍ ദിവസേന മാറ്റം വരുന്നതിലൂടെ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന് 57 കോടിയോളം രൂപയാണ് അധികമായി ലഭിച്ചത്.
വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവാണ്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്. എരി തീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപമുണ്ട്. ഇന്ധന വില റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാന വാരം മുതല്‍ ദിവസേന ശരാശരി 19 പൈസ വീതം ഡീസല്‍ വില വര്‍ധിച്ചുവെന്നാണ് കണക്ക്. ഇന്ധന വില കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പിയുടെയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. കോഴിക്കോട് ഇന്നലെ 23 പൈസ കൂടി 69.23 രൂപയായി. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍-ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.
മാര്‍ച്ച് മാസത്തിലുടനീളം ദിവസവും 20-25 പൈസ വച്ച് ഇന്ധനവില വര്‍ധിച്ചിട്ടുണ്ടെന്ന് പമ്പുടമകള്‍ പറയുന്നത്. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍ 74.8 രൂപയുമാണ് പെട്രോളിന്റെ പുതുക്കിയ വില. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമാണ്.
ഡീസല്‍ വില കൂടുന്നതോടെ ഗതാഗത മേഖലയെയും തളര്‍ത്തുകയാണ്. ബസ്-ലോറി വ്യവാസയങ്ങള്‍ ഓടിത്തളരുകയാണെന്നും ദിനം പ്രതി ചിലവ് കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നും ആളുകള്‍ പിന്‍മാറുകയുമാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന മേഖലയെ സര്‍ക്കാരുകള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അടിക്കടി എണ്ണ വില വര്‍ധിക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. നിത്യോപയോഗ സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് കൂടുതലും ഡീസല്‍ വാഹനങ്ങളിലാണ്. ഡീസല്‍ വിലയുടെ നിരന്തര വര്‍ധനവിനെ തുടര്‍ന്നുണ്ടാകുന്ന അമിത ചിലവ് കണക്കിലെടുത്ത് ചരക്ക് കൂലിയും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലാണ് വാഹനമുടമകളും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending