Connect with us

Culture

ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍

Published

on

ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി.

എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാഗര്‍ എന്ന മിമിക്രി ട്രൂപ്പില്‍ സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്‍ ട്രുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്‍ ചായയും ഉണ്ടംപൊരിയും കഴിക്കാന്‍ പോലും കാശില്ലാതിരുന്നപ്പോള്‍ സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ കെ എം നാസറാണ്.

അതിനിടെയാണ്
നാദിര്‍ഷയുടെ നേതൃത്വത്തില്‍ പാരഡി രംഗത്തേക്ക് തിരിയുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്‍ നടന്‍ ജയറാമിനെ കൊണ്ട് സംവിധായകന്‍ കമലിനോട് ശുപാര്‍ശ ചെയ്യിച്ചു. എന്നാല്‍ ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്‍. ഇടക്ക് ചെറിയ വേഷങ്ങളില്‍ തലകാണിക്കാനായി.

Image result for de maveli kombathu

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്‍രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്‍. ലോഹിതദാസിന്റെ മനസില്‍ കയറിക്കുടാന്‍ കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്‍രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇതിനിടെ സിനിമയില്‍ താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.

Image result for manathe kottaram

മീശമാധവന്‍, പറക്കും തളിക, മിസ്റ്റര്‍ ബട്‌ലര്‍, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, കുബരന്‍, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്‍, കര്യസ്ഥന്‍, പാപ്പി അപ്പച്ചന്‍, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്‍ന്നു. തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്കൊപ്പം സിഐഡി മൂസയുടെ നിര്‍മാണത്തലൂടെ സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു.

Image result for cid moosa
താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്റെ റോളില്‍ എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്‍ മേല്‍കൈനേടാന്‍ ദിലീപിനായി. ദിലീപ് സിനിമകള്‍ക്ക് ഫോര്‍മുല സിനിമകള്‍ എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്‍ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.

മലയാളികളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്‍ ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്‍ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്‍ നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending