Connect with us

Sports

ഡൂ ഓര്‍ ഡൈ

Published

on

 

കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍ പ്ലേ ഓഫ് റൗണ്ടില്‍ എറ്റുമുട്ടുന്ന നാല് ടീമുകളെ നിശ്ചയിക്കാനുള്ള നിര്‍ണായക പോരാട്ടങ്ങളിലേക്ക് അടുത്തു.
ഇതിനകം സെമിഫൈനല്‍ ഉറപ്പിച്ച ഏക ടീം സുനില്‍ ഛെത്രിയുടെ ബംഗളുരു എഫ്.സിയാണ്. ഐ.എസ്.എല്ലില്‍ ആദ്യമായി മത്സരിക്കുന്ന ബംഗളുരു നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്ത, റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ്. സെമിഫൈനലിസ്റ്റുകളായ ഡല്‍ഹി ഡൈനാമോസ്, മുംബൈ എന്നീ ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് അസൂയാര്‍ഹമായ വിധത്തില്‍ പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമതെത്തിയിരിക്കുന്നത്. 15 മത്സരങ്ങള്‍ കളിച്ചതില്‍ 11 മത്സരങ്ങളിലും ജയിച്ച ബംഗളുരു 33 പോയിന്റ് നേടിക്കഴിഞ്ഞു. എന്നാല്‍ അടുത്ത മൂന്നു സ്ഥാനക്കാര്‍ ആരെല്ലാമായിരിക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പ്രാഥമിക റൗണ്ടിലെ മൊത്തം 90 മത്സരങ്ങളില്‍ 71 മത്സരങ്ങളാണ് ഇതിനകം പൂര്‍്ത്തിയായത.് ഇനി ശേഷിക്കുന്ന മൂന്നു ആഴ്ചകളില്‍ കടുത്ത പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത് .
പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് 28 പോയിന്റ് നേടിയ പൂനെ എഫ്.സിയാണ്. സെമിഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടാന്‍ ബംഗളുരുവിനു തൊട്ടുപിന്നിലുള്ളത്. പൂനെ സിറ്റിക്ക് ഇനി ഒരു ചുവട് മാത്രം മുന്നോട്ട് നീങ്ങിയാല്‍ മതി.
ബംഗളുരു എഫ്.സിയേയും എഫ്.സി പൂനെ സിറ്റിയേയും മാറ്റി നിര്‍ത്തിയാല്‍ അവസാന രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകളാകും യോഗ്യത നേടുകയെന്നത് ഇനിയും പ്രവചിക്കുക അസാധ്യമാണ്. ആറ് ടീമുകളാണ് ഈ രണ്ട് സ്ഥാനങ്ങളിലേക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവസാന റൗണ്ട് മത്സരം വരെ ഈ ടീമുകള്‍ എതൊക്കെ ആയിരിക്കുമെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. എഴാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി എഫ്.സി പോലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ ശേഷിക്കുന്ന 12 പോയിന്റിനുവേണ്ടി രംഗത്തുണ്ട്് . അടുത്ത നാല് മത്സരങ്ങള്‍ ജയിച്ചാല്‍ 12 പോയിന്റ് ഞങ്ങള്‍ക്കു ലഭിക്കും. അതിനുള്ള സാധ്യതയും ഉണ്ട്. നാല് മികച്ച മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു സമനിലയെക്കുറിച്ചു പോലും ഇതിനിടെ ആലോചിക്കാനാവില്ല- മുംബൈയുടെപരിശീലകന്‍ അലക്‌സാന്ദ്രെ ഗ്വിമാറെസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റിയോട് മുംബൈ തോറ്റുവെങ്കിലും ഗ്വിമാറെസ് പ്രതീക്ഷ കൈവിടുന്നില്ല. മുംബൈയ്ക്ക് എതിരായ ജയം വഴി പൂനെ സിറ്റിയുടെ മൊത്തം പോയിന്റ് 28 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സെമിഫൈനലിന്റെ കട്ട് ഓഫ് ആയി കണക്കാക്കിയിരിക്കുന്നത് 30 പോയിന്റാണ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു മത്സരം ജയിച്ചാല്‍ ഈ ലക്ഷ്യം മറികടക്കാനാകും. പൂനെയുടെ തൊട്ടു പിന്നില്‍ ജാംഷെഡ്പൂര്‍ എഫ്.സി ( 25 പോയിന്റ്) , ചെന്നൈയിന്‍ എഫ്.സി (24 പോയിന്റ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (21പോയിന്റ്), എഫ്.സി.ഗോവ (20 പോയിന്റ്) എന്നീ ടീമുകളാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഒരു അട്ടിമറിയ്ക്ക് അടുത്ത മത്സരങ്ങളില്‍ സാധ്യത ഇതോടെ വ്യക്തമാണ്.
പൂനെക്ക് ഇനി നേരിടേണ്ടത് ബംഗളൂരു എഫ്.സി, എഫ്.സി.ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളെയാണ്. ഇതില്‍ ഡല്‍ഹി മാത്രമെ സെമിഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ ടീം. അതായത് മറ്റു രണ്ടു മത്സരങ്ങളും പൂനെക്ക് എളുപ്പമാകില്ല. അതേപോലെ ചെന്നൈയിന്‍ എഫ.്‌സിക്കും അടുത്ത മൂന്നു മത്സരവും കടുപ്പമാണ്. എഫ്.സി.ഗോവ, ജാംഷെഡ്പൂര്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ എന്നീ ടീമുകളെയാണ് ചെന്നൈയിനു എതിരിടേണ്ടത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസുമായി ഓരോ ഗോള്‍ വീതം അടിച്ചു സമനിലയുമായി പിരിയേണ്ടി വന്നതാണ് ചെന്നൈയിനെ വിഷമഘട്ടത്തിലേക്ക്് നീക്കിയിരിക്കുന്നത്. ഞങ്ങളുടെ അടുത്ത രണ്ടു മത്സരങ്ങള്‍ (ഗോവയ്ക്കും ജാംഷെഡ്പൂരിനും എതിരെ) നേരിട്ടുള്ള എതിരാളികളുമായിട്ടാണ്. എന്നാല്‍ മറ്റു ടീമുകളേക്കാള്‍ ഒരു മത്സരം ഞങ്ങള്‍ക്കു ഇനി കളിക്കാനുണ്ട് എന്നത് അവരേക്കാള്‍ ഞങ്ങളെ മുന്നില്‍ എത്തിക്കുന്നു. ഇനി എല്ലാം ഞങ്ങളുടെ കയ്യിലാണ്. ഈ സീസണില്‍ ഇനി എന്തു സംഭവിക്കുമെന്ന കാര്യം നിശ്ചയിക്കുന്നത് ഞങ്ങളാണ്. അതോടൊപ്പം ഞങ്ങള്‍ക്കു പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യവും. ഈ സ്ഥിതി വിശേഷത്തില്‍ സന്തുഷ്ടനാണ്- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സാധ്യതകളുണ്ട്. പക്ഷേ അവസാന മൂന്ന് മല്‍സരങ്ങളും ജയിക്കണം. ജയിച്ചാല്‍ പിന്നെ പ്രതീക്ഷയോടെ മറ്റ് മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.
ഈ സീസണില്‍ സന്തോഷിക്കുന്ന മറ്റൊരു പരിശീലകന്‍ ജാംഷെഡ്പൂര്‍ എഫ്.സിയുടെ സ്റ്റീവ് കോപ്പലാണ്. തന്റെ ടീമിനെ പ്ലേ ഓഫിന്റെ ഒരു വിളിപ്പാട് അരികെ കൊണ്ടു ചെന്നെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസിണില്‍ മാത്രം ഐ.എസ്എല്ലില്‍ എത്തിയ ഒരു ടീമിനു കൈവരിക്കാന്‍ കഴിയുന്ന വലിയ നേട്ടം തന്നെയാണ് കോപ്പല്‍ ജാംഷെഡ്പൂരിനു സ്വന്തമാക്കിക്കൊടുത്തിരിക്കുന്നത്. തുടരെ സമനിലകളുമായി വളരെ മെല്ല തുടങ്ങിയ ജാംഷെഡ്പൂര്‍ എഫ്.സി ലീഗിന്റെ പാതി വഴിയിലാണ് ഫോമിലേക്കുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളില്‍ കോപ്പലിന്റെ കുട്ടികള്‍ ജയിച്ചു. എന്നാല്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജാംഷെഡ്പൂരിനു ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചെന്നൈയിന്‍, ബെംഗഌരു, ഗോവ എന്നീ വമ്പന്മാരെയാണ് എതിരിടേണ്ടേത്. ഇതില്‍ രണ്ടു മത്സരങ്ങളെങ്കിലും ജയിക്കണം. എന്നാല്‍ ഇതില്‍ അനുകൂല ഘടകം ജാംഷെഡ്പൂരിനു അവസാന രണ്ട് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമെന്നതാണ്.
ഇനി മത്സരങ്ങള്‍ അധികം ബാക്കിയുള്ള ടീം ഗോവയാണ.് അഞ്ച് മത്സരങ്ങളാണ് ഇനി അവര്‍ക്കു കളിക്കാന്‍ ബാക്കിയുള്ളത്. ഗോളുകള്‍ അടിക്കുകയും അതിനോടൊപ്പം വാങ്ങുവാനും മടിയില്ലാത്ത ഗോവക്ക് പഴയ ഫോം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നായി കേവലം ഒരു പോയിന്റ് ആണ് സമ്പാദിക്കാനായത്. സെര്‍ജിയോ ലൊബേറോ പരിശീലകനായ എഫ്.സി ഗോവയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ വളരെ വലുതായി വന്നു തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ പ്രത്യക്ഷമായിരുന്ന ദുര്‍ബലമായ പ്രതിരോധം ഇപ്പോള്‍ കാര്യമായി തന്നെ തകര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത ചെന്നൈയിനുമായി 16ന് നടക്കുന്ന മത്സരം ഗോവയ്ക്കു വളരെ നിര്‍ണായകമായിരിക്കും. രണ്ടു ടീമുകള്‍ക്കും പ്ലേഓഫിലേക്കു ചീട്ട് വാങ്ങണമെങ്കില്‍ ജയിച്ചേ തീരൂ. ഈ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം ഈ സീസണിലെ തന്നെ വിധി നിര്‍ണായക മത്സരമായിരിക്കും.
ഈ മത്സരം ബംഗളുര്‍ ഒഴിച്ച് മറ്റു ടീമുകളും ആകാംഷയോടെയാകും കാത്തിരിക്കുന്നത്. അതിജീവനത്തിന്റെ മരണപ്പോരാട്ടത്തിലേക്കു ഐ.എസ്എല്‍ അവസാന റൗണ്ട് മത്സരങ്ങള്‍ നീങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു എറ്റവും ആവേശകരമായ മത്സരങ്ങളായിരിക്കും സമ്മാനിക്കുക.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending