Connect with us

Video Stories

ട്രംപിന്റെ ഉപദേശത്തിലെ ആത്മാര്‍ത്ഥത

Published

on

” ഞങ്ങള്‍ ഇവിടെവന്നിരിക്കുന്നത് പ്രസംഗിക്കാനല്ല. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തുചെയ്യണമെന്നോ, എങ്ങനെയാവണമെന്നോ, എങ്ങനെ ആരാധന നടത്തണമെന്നോ പറയാനുമല്ല. പകരം നമ്മുടെ മികച്ചഭാവിക്കുവേണ്ടിയുള്ള സമാനതാല്‍പര്യങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.. ലോകത്തിലെ മഹത്തായ വിശ്വാസങ്ങളിലൊന്നാണ് ഇസ്്‌ലാം.. ഇസ്‌ലാമിക തീവ്രവാദം കൊണ്ടുള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതിന് മുസ്്‌ലിംലോകം മുന്‍കയ്യെടുക്കണം.’ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റശേഷം നടത്തിയ പ്രഥമവിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിഅറേബ്യയിലെത്തിയ ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റേതാണ് ഈ വാക്കുകള്‍. അമ്പത് അറബ്-മുസ്്‌ലിം രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംബന്ധിച്ച സമ്മേളനത്തിലായിരുന്നു സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ട്രംപിന്റെ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രസംഗം. ശനിയാഴ്ച റിയാദില്‍ ട്രംപിന് രാജകീയവരവേല്‍പാണ് ലഭിച്ചത്. ഭീകരപ്രവര്‍ത്തകരെ നിങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും സമുദായത്തില്‍ നിന്നും പുറത്താക്കൂ എന്ന ട്രംപിന്റെ വാക്കുകള്‍ ലോകം, പ്രത്യേകിച്ച് പാശ്ചാത്യലോകം ഇന്ന് നേരിടുന്ന തീവ്രവാദഭീഷണിയുടെ തീവ്രത വിളിച്ചോതുന്നതാണെന്ന കാര്യത്തില്‍ ലവലേശം സംശയമില്ല.

അധികാരത്തിലേറിയ ശേഷം സ്വന്തം രാജ്യക്കാരോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗവും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സ്വീകരിച്ച ചില നടപടികളും കൂടി ഈയവസരത്തില്‍ കൂട്ടിവായിക്കുന്നത് നന്നായിരിക്കും. മിതവാദിയായ തന്റെ മുന്‍ഗാമി ബറാക്ഹുസൈന്‍ ഒബാമയെ കണക്കിന് ശകാരിച്ചും പരിഹസിച്ചുമായിരുന്നു ട്രംപിന്റെ പ്രസിഡണ്ട് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചാരണം. ഇതില്‍ അധികവും അദ്ദേഹം ചെവലഴിച്ചത് മുസ്്‌ലിംകള്‍ക്കെതിരായ വിമര്‍ശനത്തിനായിരുന്നു. ലോകത്തെ ഭീകരവാദവും തീവ്രവാദവും ഇസ്്‌ലാമിന്റെയും അതിന്റെ അനുയായികളുടെയും തലയില്‍ കെട്ടിവെക്കുന്ന പാശ്ചാത്യ-യൂറോപ്യന്‍ രീതിതന്നെയാണ് ട്രംപിന്റേതുമെന്ന് അന്നുതന്നെ ലോകം തിരിച്ചറിഞ്ഞതാണ്. അതിനുള്ള മികച്ചഉദാഹരണമായിരുന്നു അധികാരമേറ്റ് ഒരാഴ്ചക്കകം ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍- ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സോമാലിയ, യമന്‍ – നിന്നുള്ളവര്‍ക്ക് തന്റെ രാജ്യത്തേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ കാടന്‍ഉത്തരവ്. വൈകാതെ തന്നെ ആഭ്യന്തരയുദ്ധം കത്തിയാളുന്ന സിറിയയിലും അഫ്ഗാനിസ്ഥാനിലും ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൂട്ടക്കൊല നടത്താനും ട്രംപ് ഭരണകൂടം തയ്യാറായി.
അറബ് -മുസ്്‌ലിം മേഖലയിലെ അമേരിക്കയുടെ നിക്ഷിപതതാല്‍പര്യങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. ഭരണകൂടമേതായാലും അറേബ്യയിലെ എണ്ണനിക്ഷേപത്തിലായിരുന്നു യാങ്കികളുടെ എക്കാലത്തെയും കണ്ണ്. എണ്‍പതികളിലെ ഇറാന്‍ -ഇറാഖ് യുദ്ധത്തില്‍ പലതവണയായി ഇരുപക്ഷത്തുമായി പക്ഷംപിടിച്ച അമേരിക്കയാണ് ഒടുവില്‍ കുവൈത്ത് അധിനിവേശത്തിന്റെ പേരില്‍ മെസോപൊട്ടാമിയ എന്ന പുരാതനരാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കുകയും പ്രസിഡണ്ട് സദ്ദാംഹുസൈനെ തൂക്കിലേറ്റിയതും. ഇറാഖില്‍ രാസായുധമുണ്ടെന്നുപറഞ്ഞായിരുന്നു ആക്രമണമെങ്കില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ അത് വ്യാജആരോപണമായിരുന്നുവെന്നായിരുന്നു അമേരിക്കയുടെ തന്നെ വെളിപ്പെടുത്തല്‍. തീവ്രവാദക്കൂട്ടമായ താലിബാനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തിയത് തങ്ങളാണെന്ന് പറഞ്ഞതും മറ്റാരുമല്ല. ഒബാമയുടെ കാലത്ത് താരതമ്യേന മെച്ചപ്പെട്ടബന്ധം ഇറാനുമായി നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞെങ്കിലും കൂടുതല്‍രൂക്ഷമായ രീതിയിലാണിപ്പോള്‍ ട്രംപിന്റെ നീക്കം. അമേരിക്ക- ഇറാന്‍ ആണവകരാര്‍ റദ്ദാക്കുമെന്നുവരെ ട്രംപ്ഭരണകൂടം സൂചിപ്പിച്ചുകഴിഞ്ഞു. ഇതിനിടെതന്നെയാണ് ഇറാന്‍ജനത റൂഹാനിസര്‍ക്കാരിന് രണ്ടാമതും അവസരം നല്‍കിയിരിക്കുന്നത്.
അതേസമയം അറബ്‌മേഖലയിലെ ഭീഷണിയായി നിലകൊള്ളുന്ന ഇറാനെ ഏതുവിധേനയും പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് നല്ലൊരു കൂട്ടുതന്നെ. അന്താരാഷ്ട്രഭീകരവാദത്തിന്റെ കുന്തമുനയാണ് ഇറാനെന്ന സല്‍മാന്‍രാജാവിന്റെ ട്രംപിന്റെ സാന്നിധ്യത്തിലുള്ള പ്രസ്താവന ഇത് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചകോടിയില്‍ വെച്ച് വിവിധഅറേബ്യന്‍ രാജ്യത്തലവന്മാരുമായി ട്രംപ് പ്രത്യേകം കൂടിക്കാഴ്ചനടത്തുകയുണ്ടായി. മേഖലയിലെ മറ്റൊരുപ്രധാനശക്തിയായ ഈജിപ്തുമായും ബഹറൈന്‍, കുവൈത്ത് തുടങ്ങിയവയുമായും നല്ല സഹകരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന്് ട്രംപിന്റെ സംഭാഷണവിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്് . സിറിയയില്‍ ബഷറുല്‍ അസദുമായി ചേര്‍ന്നുകൊണ്ടുള്ള അമേരിക്കന്‍ -സഊദി വിരുദ്ധ ആക്രമണമാണ് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിറിയിയൊഴിച്ചാല്‍ റഷ്യയുമായി ട്രംപ് ഭരണകൂടം സഹകരണമനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇവിടെ പുലരുന്നതെന്നാണ് നാം തിരിച്ചറിയേണ്ടത്. തങ്ങളുടെ സാമ്പത്തിക-സൈനിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഏകോന്മുഖതന്ത്രമാണ് അമേരിക്കക്ക് എന്നുമുള്ളത്. മുസ്്‌ലിംകളുടെയും അറേബ്യയുടെയും കാര്യത്തിലും അത് വ്യത്യസ്തമല്ലെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുളളതുമാണ്. റഷ്യയുമായിചേര്‍ന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പുകാലത്ത് ഒബാമഭരണകൂടത്തിന്റെ വിലപ്പെട്ടഫയലുകള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് ട്രംപ് അന്വേഷണം നേരിടുകയാണ്. അമേരിക്കകത്തെ ഇത്തരം പുകച്ചുരുളുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ സന്ദര്‍ശനം ട്രംപ് ഉപാധിയാക്കുന്നുണ്ടാവണം.
തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന കാര്യത്തില്‍ മുസ്്‌ലിംലോകത്തിന് ആരുടെയും പ്രത്യേകശുപാര്‍ശ ആവശ്യമില്ല. ഇസ്്‌ലാമും വിശുദ്ധഖുര്‍ആനും അസമാധാനത്തിനും നിരപരാധികളുടെ കൊലപാതകത്തിനുമെതിരെ മികച്ച താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. അത് മുസ്്‌ലിംകള്‍ക്ക് മാത്രമല്ല, അമേരിക്കക്കും മനുഷ്യര്‍ക്കാകെയും ബാധകമാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈലിന് അനുകൂലമായി എത്രതവണയാണ് ആരാജ്യം വീറ്റോ പ്രയോഗിച്ചിട്ടുള്ളത്. ഗ്വാണ്ടനാമോയിലും നിക്കരാഗ്വയിലും വിയറ്റ്‌നാമിലും ജപ്പാനിലുമെന്നുവേണ്ട ലോകത്താകെ ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ചോരയുടെ ചരിത്രമുള്ള അമേരിക്കന്‍ഭരണകൂടവും ഡൊണാള്‍ഡ്‌ജോണ്‍ട്രംപും റിയാദ് പ്രസംഗത്തിനു ശേഷമെങ്കിലും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാരെയും സ്വന്തംപൗരന്മാരായ കറുത്തവര്‍ഗക്കാരെയും വെടിവെച്ചുകൊല്ലുന്ന സ്വന്തം നാട്ടുകാരോട് ട്രംപിന് എന്താണ് പറയാനുള്ളത്. എട്ടുകൊല്ലം മുമ്പ് കൈറോവില്‍ ബറാക്ഒബാമ മുസ്്‌ലിംലോകത്തോടായി നടത്തിയ പ്രഭാഷണത്തില്‍ തന്റെ രാജ്യം നടത്തിയിട്ടുള്ള തെറ്റുകളെക്കുറിച്ചെല്ലാം ഏറ്റുപറഞ്ഞിരുന്നു. അവയും തിരുത്തലുകളും കൂടിയാകുമ്പോഴേ ഈ ഉപദേശം അധരവ്യായാമമല്ലാതാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending