Connect with us

Culture

വരള്‍ച്ച: സര്‍ക്കാര്‍ സംവിധാനം പരാജയം; പ്രതിപക്ഷം സഭ വിട്ടു

Published

on

സംസ്ഥാനം നേരിടുന്ന കനത്ത വരള്‍ച്ചയെ തുടര്‍ന്ന് സ്വീകരിക്കേണ്ട ദുരിതാശ്വാസനടപടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. വരള്‍ച്ച തടയുന്നതിന് സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യത തേടുകയാണെന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ റഡാറിന്റെ സഹായത്തോടെ മേഘസാന്നിധ്യം കണ്ടെത്തി രാസമിശ്രിതത്തിന്റെ സഹായത്തോടെ മഴ സാധ്യമാക്കുന്ന ക്ലൗഡ് സീഡിംഗാണ് പരീക്ഷിക്കുന്നത്.
ഉചിതമായ സമയത്ത് കേന്ദ്രസഹായം തേടുമെന്ന റവന്യുമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് നല്‍കിയ വിശദീകരണം സഭയില്‍ റവന്യുമന്ത്രിയെ പരിഹാസ്യനാക്കി. നിലവില്‍ കേന്ദ്രസംഘം കേരളത്തിലെത്തിയാല്‍ ഇവിടുത്തെ പച്ചപ്പും ജലാശയങ്ങളും കണ്ട് സംസ്ഥാനത്തിന് സഹായം നിഷേധിക്കുമെന്നും അതാണ് ഉചിതമായ സമയമെന്ന് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ച തടയാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെ കുടിവെള്ളം ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുന്നതിന് തടസമില്ല. അതിന് വേണ്ട ലോറികള്‍ സജ്ജീകരിക്കേണ്ടത് കലക്ടര്‍മാരാണ്. കൃഷി നശിച്ചവര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സഭയെ അറിയിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ജലവിഭവവകുപ്പും വാട്ടര്‍അതോറിട്ടിയും വിവിധ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി മാത്യു ടി തോമസും പ്രതിപക്ഷത്തിന് മറുപടി നല്‍കി.
വാട്ടര്‍ അതോറിട്ടിയുടെ കീഴിലെ ഡാമുകളില്‍ 46 ശതമാനവും വൈദ്യുതിബോര്‍ഡിന്റെ ഡാമുകളില്‍ 20.93 ശതമാനവും ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ 45 ശതമാനവും വെള്ളത്തിന്റെ കുറവുണ്ടായി. ജൂണ്‍ വരെയുള്ള കുടിവെള്ള വിതരണത്തിനുള്ള വെള്ളം ഡാമുകളില്‍ നിലനിര്‍ത്തിയ ശേഷമേ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കു എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂജലനിരപ്പ് രണ്ടര മീറ്ററായി കുറഞ്ഞെന്നാണ് സംസ്ഥാന ഭൂജലവകുപ്പിന്റെ കണക്കെങ്കില്‍ കേന്ദ്ര ഭൂജല ബോര്‍ഡിന്റെ കണക്കില്‍ നാലു മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വരള്‍ച്ച കണക്കിലെടുത്ത് കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് സംസ്ഥാനത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിനായി എല്ലാ ജില്ലകള്‍ക്കും കൂടി 22.5 കോടി രൂപ അനുവദിച്ചു. കേന്ദ്രമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 5000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു വരുന്നത്. എന്നാല്‍ വാട്ടര്‍ ടാങ്കിന്റെ ക്ഷാമം നേരിടുന്നത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് തടസമാകുന്നെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള കിയോസ്‌കുകള്‍ മാത്രം സ്ഥാപിച്ച് കുടിവെള്ളം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ ക്രൈസിസ് മാനേജുമെന്റ് പ്രവര്‍ത്തിക്കുന്നതിലൂണ്ടായ വീഴ്ചയാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വെള്ളം കിട്ടാതെ കൃഷി നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷാഫി പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബി.ജെ.പിയും വാക്കൗട്ടില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending