Connect with us

Video Stories

കനല്‍പഥങ്ങളിലെ വന്‍മതില്‍

Published

on

ലുഖ്മാന്‍ മമ്പാട്

1997 നവംബറിലെ അവസാന ദിനങ്ങള്‍; കോയമ്പത്തൂര്‍ കത്തിയെരിയുകയാണ്. അവിടെ ട്രാഫികിലെ പൊലീസുകാരന്‍ ശെല്‍വരാജ് കൊല്ലപ്പെട്ടതാണ് തീപൊരി. അല്‍ ഉമ്മ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച് തെരുവീഥികള്‍ കയ്യടക്കിയവര്‍ മുസ്്‌ലിം ഭവനങ്ങളും ഫ്‌ളാറ്റുകളും കടകളും തിരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തുന്നു. പൊലീസും അക്രമികളും ഒരേ മനസ്സോടെ മുസ്‌ലിം വേട്ടയുടെ തേര്‍വാഴ്ചയിലാണ്. ആക്രമണങ്ങളിലും പൊലീസ് വെടിവെപ്പിലും 18 ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു.

നഗരമധ്യത്തില്‍ വൈകിട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ പോലും പ്രാണഭയത്താല്‍ ഒരു മുസ്‌ലിമും പുറത്തിറങ്ങുന്നില്ല. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് മയ്യത്തുകളും നിസ്സഹായതയുടെ ഇരുട്ടുമുറികളില്‍ കണ്ണീരില്‍ കുതിര്‍ന്ന് ഉറ്റവരും.
പുലര്‍ച്ചെ പട്ടാളബൂട്ടിന്റെ ചവിട്ടടി ശബ്ദം കേട്ടാണ് കോയമ്പത്തൂര്‍ ഉണര്‍ന്നത്. ഭയപ്പാടോടെ ജാലകപ്പഴുതിലൂടെ പുറത്തേക്ക് കണ്ണയക്കുമ്പോള്‍ പട്ടാളക്കാരുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസുമായി ഒരാള്‍ കടന്നുവരുന്നു. തലേന്ന് ജീവന്‍ നഷ്ടപ്പെട്ട് മഴയില്‍ കുതിര്‍ന്ന മയ്യിത്തുകള്‍ക്ക് മുമ്പിലെത്തിയപ്പോള്‍ രോഷവും കണ്ണീരും കലര്‍ന്ന ഭാവം ഗര്‍ജ്ജനമായി.

‘ഐ ആം ഇ അഹമ്മദ്, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്, ജനറല്‍ സെക്രട്ടറി ഓഫ് ഐ.യു.എം.എല്‍. വേര്‍ ഇസ് ഡിസ്റ്റിട്രിക് കലക്ടര്‍…’ ആ ചങ്കൂറ്റത്തിന് അരികിലേക്ക് പ്രാണ രക്ഷാര്‍ത്ഥം ഓടിയൊളിച്ചവര്‍ ഒരാളായി, രണ്ടാളായി വന്ന് വന്ന് ചുറ്റിലും നിറഞ്ഞു. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഇന്ദ്രപ്രസ്ഥത്തിലേക്ക് വിളിച്ച് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ഓടിയെത്തിയ ജില്ലാ കലക്ടറര്‍ നിന്നു പരുങ്ങി. ”ഇവര്‍ എന്റെ ആളുകളാണ്. മണിക്കൂറുകളായി മയ്യിത്തുകള്‍ നടുറോഡില്‍ കിടക്കുന്നു. നിങ്ങള്‍ക്ക് എന്താണിവിടെ ജോലി…’ ഇ അഹമ്മദിന് മുമ്പില്‍ ആലിലപോലെ വിറച്ച ജില്ലാകലക്ടറില്‍ നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കി, മുസ്‌ലിം രാഷ്ട്രീയത്തിന്റെ അസ്ഥിത്വം അടയാളപ്പെടുത്തിയാണ് ഇ അഹമ്മദ് മടങ്ങിയത്.

വര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കനല്‍പഥങ്ങളിലൂടെ മനുഷ്യത്വത്തിന്റെ സംരക്ഷണകവചമായി മൂന്നു പതിറ്റാണ്ടോളം അദ്ദേഹം സാന്ത്വനത്തിന്റെ കുളിര്‍തെന്നലായി ഒഴുകി. ഗുജറാത്ത് വംശഹത്യകാലത്ത് എല്ലാ വിലക്കുകളെയും വെല്ലുവിളികളെയും അതിജീവിച്ച് അവിടെ ഓടിയെത്തി മുഖ്യമന്ത്രി നരേന്ദ്രമോദിയോട് പൊട്ടിത്തെറിച്ചത് 54 ഇഞ്ച് നെഞ്ചളവിനെയും തോല്‍പ്പിക്കാനുള്ള നെഞ്ചൂക്കുമായായിരുന്നു. ഗുജറാത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇഹ്‌സാന്‍ ജിഫ്രിയെ വരെ ചുട്ടുകൊന്ന വറച്ചട്ടിയിലേക്ക് പോകാനുള്ള ആ മനോധൈര്യം ഏതു മാപിനികൊണ്ടാണ് അളക്കാനാവുക.

ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ ഭിന്നിപ്പിക്കാന്‍ പെടാപാട് പെടുകയായിരുന്നു സമുദായ ലേബലിലെ പലരും. എന്നാല്‍, ബാബരി മസ്ജിദ് ധ്വംസനാന്തര കലാപങ്ങളില്‍ അതിലേറെ നഷ്ടം സഹിച്ച് വെന്തുരുകയായിരുന്നു രാജ്യത്തെ മുസ്‌ലിംകള്‍. കാണ്‍പൂരിലും മീററ്റിലും മുംബൈയിലുമൊക്കെ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത്താണിയായി ആദ്യം ഓടിയെത്തിയ അദ്ദേഹമായിരുന്നു. കേന്ദ്രമന്ത്രി പദവിയിലെത്തിയപ്പോഴും ഭരണകൂട ചെയ്തികളോട് സമരസപ്പെട്ട് സമുദായത്തിന്റെ വേദനകള്‍ക്ക് നേരെ ഒരിക്കല്‍പോലും അദ്ദേഹം കണ്ണടച്ചില്ല.

വ്യാജ ഏറ്റുമുട്ടല്‍ കൊലളുടെ ആദ്യ എപ്പിസോഡുകളിലൊന്നായ ബട്‌ലഹൗസ് സംഭവത്തിന് ദേശീയ പ്രാധാന്യവും ശ്രദ്ധയും ലഭിച്ചത് കേന്ദ്രമന്ത്രിയായ ഇ അഹമ്മദ് സാഹിബിന്റെ സന്ദര്‍ശനത്തോടെയായിരുന്നു. ന്യൂനപക്ഷ-ദളിത് വേട്ടയുടെയും മനുഷ്യാവകാശ ധ്വംസനത്തിന്റെയും വാര്‍ത്തകള്‍ പലപ്പോഴും പുറം ലോകം അറിഞ്ഞത് പോലും ചോരകിനിയുന്ന ഭൂമികയില്‍ ഇ അഹമ്മദ് സന്ദര്‍ശിക്കുമ്പോഴായിരുന്നു.അനീതിക്കെതിരെ കൊടുങ്കാറ്റായും വിമോചനത്തിന്റെ പോരാളിയായും വിശ്വാത്തര ഖ്യാതിയാണ് അദ്ദേഹത്തിനുള്ളത്.

ഇ അഹമ്മദ് കേന്ദ്രവിദേശകാര്യ സഹമന്ത്രിയായത് ചങ്കില്‍കുത്തലോടെ എതിരേറ്റവര്‍ വീഴ്ചകള്‍ക്ക് ഭൂതകണ്ണാടി വെച്ച് കാത്തിരുന്ന ആദ്യ നാളുകളിള്‍ ഇറാഖിലെ കലാപഭൂമിയിലെ സാന്ത്വന ദൗത്യം രാജ്യം ഏല്‍പിച്ചത് ആ കൈകളിലായിരുന്നുവെന്നത് കാവ്യനീതിയായി. ലോകത്തെവിടെയും നേരിട്ടെത്തി അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം അദ്ദേഹം കൈകോര്‍ത്തു. ഇറാഖില്‍ അല്‍ഖാഇദയുടെ തടവിലായ ഇന്ത്യന്‍ െ്രെഡവര്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ച് രാജ്യത്തിന്റെ ‘ഖാണ്ഡഹാര്‍ ചരിത്രത്തിന്’ മറുകുറിയുടെ ഇതിഹാസം തീര്‍ത്തു അദ്ദേഹം. ലിബിയന്‍ കലാപ ഭൂമിയിലും ഇന്ത്യക്കാര്‍ക്ക് രക്ഷകനായി. ഇസ്രാഈല്‍ ബോംബ് വര്‍ഷത്തെ വകവെക്കാതെ പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും സഹായ ധനവുമായി യാസര്‍ അറഫാത്തിന്റെ ചാരത്തെത്തി അദ്ദേഹം.

ആണവായുധങ്ങളുടെ പേരില്‍ അമേരിക്കയുടെ കപ്പല്‍പട ഇറാനിലേക്ക് കുതിക്കുമ്പോഴാണ് പ്രസിഡന്റ് അഹമ്മദ് നെജാദിനെ പോയി ഇ അഹമ്മദ് കാണുന്നത്. ചേരി ചേരാ നയത്തില്‍ നിന്ന് അമേരിക്കന്‍ വിധേയത്വത്തിലേക്ക് ഇന്ത്യ മാറിയെന്നും ലോകത്തെ അറുകൊലകളുടെ ചാലകശക്തിയായ യാങ്കികള്‍ക്ക് മുമ്പില്‍ നമ്മുടെ അഭിമാനം പണയപ്പെടുത്തിയെന്നുമുള്ള ആക്ഷേപം അതോടെ ചാരമായി.

1982 മുതല്‍ തുടര്‍ച്ചയായ ആറു വര്‍ഷം ഉള്‍പ്പെടെ 10 തവണ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും 1993ല്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും 2000ല്‍ ജോര്‍ദാന്‍ ലോക പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും നാലു തവണ അറബ് ലീഗിലും ജി-77 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോഴെല്ലാം ഇന്ത്യന്‍ മുസ്‌ലിം എന്ന സ്വത്വവും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശവും ഉയര്‍ത്തിപ്പിടിച്ചുവെന്നത്, അവിടങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഒരാവര്‍ത്തി വായിച്ചാല്‍ മതി.

ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിംകളുള്ള രാജ്യമാണ് തന്റേതെന്ന് പാക്കിസ്ഥാനോടും ലോക രാജ്യങ്ങളോടും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അറബ് രാജ്യങ്ങളുമായി സൗഹൃദത്തിന്റെ പാലം ദൃഢമാക്കാനും അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ഉപകാരപ്പെട്ടപ്പോഴും തന്റെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ സുരക്ഷിതത്വവും ജീവനക്കാളേറെ അദ്ദേഹം ദൗത്യമായെടുത്തു. യുദ്ധവും വര്‍ഗീയതയും കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം തീര്‍ക്കുന്ന മനംമടുപ്പിക്കുന്ന അന്തരീക്ഷത്തിലേക്ക് ആദ്യം ഓടിയെത്താന്‍ ഒരാള്‍ ഉണ്ട് എന്നത് എത്ര വലിയ ആശ്വാസമായിരുന്നു.

എല്ലാ കനല്‍പഥങ്ങളിലും ജനാധിപത്യത്തിന്റെ മൂല്ല്യങ്ങളാണ് അദ്ദേഹം ആയുധമാക്കിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍, രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തില്‍ ഉപരാഷ്ട്രപതി- പ്രധാനമന്ത്രി തുടങ്ങി പാര്‍ലമെന്റംഗങ്ങള്‍ മുഴുവന്‍ സന്നിഹിതരായ യോഗത്തെ രാഷ്ട്രപതി അഭിസംബോധനം ചെയ്തു കൊണ്ടിരിക്കെ അവസാനശ്വാസം വരെ ‘പോരാടി’ അദ്ദേഹം. കൊന്നും കൊല്ലിച്ചും സംഹാരതാണ്ഡവമാടുന്ന ഫാഷിസം അദ്ദേഹത്തിന്റെ മരണം പോലും ഭയപ്പെടുന്നത് വെറുതെയല്ല.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending