Connect with us

Culture

രോഗികളുടെ അവകാശം ഉറപ്പാക്കാന്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണം; ഇ. അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രിയെ കണ്ടു

Published

on

ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടാണ് ആവശ്യം അറിയിച്ചത്.

ഇത്തരത്തിലൊരു നിയമനിര്‍മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്‍ സംവിധാനത്തില്‍ വന്‍ പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്‍ കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല. മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യയില്‍ ആ സംവിധാനം ഇല്ല.

ഇന്ത്യയില്‍ രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്‍കാനാവുക. ഇതു മാറ്റി രോഗികള്‍ക്കുള്ള അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസ്സാക്കണമെന്നും ഫൗസിയ ആവശ്യപ്പെട്ടു. ഇതോടെ, ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരുന്നതിന് ഫൗസിയയുടെ അടുത്തുനിന്ന് പ്രധാനമന്ത്രി വിവരങ്ങള്‍ തേടി.

കരിപ്പൂര്‍ വിമാനത്താവളത്തിന് ഇ. അഹമ്മദിന്റെ പേര് നല്‍കണമെന്ന് നസീറും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇ. അഹമ്മദിനോട് അധികൃതറുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിവേചനം വിവാദത്തിനിരയായിരുന്നു.

സംഭവത്തില്‍ അഹമ്മദിന്റെ മക്കള്‍ നല്‍കിയ പരാതി മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. ഇതിനു ശേഷം രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന് അഹമ്മദിന്റെ മക്കള്‍ ആവശ്യപ്പെട്ടുവരികയാണ്. മരണശേഷം ആദ്യമായാണ് അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍കാണുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending