Connect with us

More

സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്ക് : മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിയുന്നു.

Published

on

india

മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് വീണ്ടും താഴോട്ടു പോകുന്നത് എന്നതാണ് ശ്രദ്ധേയം. നോട്ടുനിരോധനം, ചരക്കു സേവന നികുതി ജി.എസ്.ടി )തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വളര്‍ച്ചാ നിരക്ക് പ്രവചനം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വളര്‍ച്ച നിരക്ക് കൈവരിക്കുകയാണെന്ന അവകാശവാദം പൊളിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കാര്‍ഷിക മേഖലയാണ്. വെറും 2.1 ശതമാണ് വളര്‍ച്ചയാണ് ഈ വര്‍ഷം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതു 4.9 ശതമാനമായിരുന്നു. ഉത്പാദന മേഖല 7.9 ശതമാനത്തില്‍നിന്ന് 4.6 ശതമാനത്തിലേക്ക്്ചുരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൈനിങ്ക്വാറി മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2.9 ശതമാനമായി വര്‍ധിക്കും.

പ്രധാനമായും കാര്‍ഷിക ഉത്പാദന മേഖലയിലെ തളര്‍ച്ചയാണ് സാമ്പത്തിക മേഖലയെ ഒരിക്കല്‍ കൂടി തളര്‍ത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചതിലും കുറവാണ് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ പുതിയ പ്രവചനം. ആര്‍.ബി.ഐ പ്രവചിച്ചിരുന്നത് 6.7 ശതമാനം വളര്‍ച്ചയായിരുന്നു.

വൈദ്യുതി, പാചകവാതകം, ജലവിതരണം തുടങ്ങിയ മേഖലയിലെ വളര്‍ച്ച 7.2ല്‍ നിന്ന് 7.5 ശതമാനമായി ഉയരും. നിര്‍മാണ മേഖലയിലും കുതിപ്പുണ്ടാകും 1.7ല്‍ നിന്ന് 3.6 ശതമാനം. ജി.എസ്.ടി ലഘൂകരിച്ച സാഹചര്യത്തില്‍ ഹോട്ടല്‍, വ്യാപാരം, ആശയവിനിമയം, വ്യാപാരം മേഖലയില്‍ ഏകദേശം ഒരു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. ഇവയിലെ വളര്‍ച്ച 7.8ല്‍ നിന്ന് 8.7 ശതമാനമാകും. റിയല്‍ എസ്‌റ്റേറ്റ് മേഖല 5.7ല്‍ നിന്ന് 7.3 ശതമാനമായി വര്‍ധിക്കും. പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖളയിലെ വളര്‍ച്ച താഴോട്ടാണ്. ഇവ 11.3ല്‍ നിന്ന് 9.4ശതമാനമായി കുറയും.

പ്രവചനത്തിനു പിന്നാലെ തങ്ങളുടെ ഭീതി യാഥാര്‍ത്ഥ്യമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ വളര്‍ച്ച കൈവരിക്കുകയാണ് എന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നതായി മുന്‍ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending