Connect with us

More

സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്ക് : മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിയുന്നു.

Published

on

india

മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് വീണ്ടും താഴോട്ടു പോകുന്നത് എന്നതാണ് ശ്രദ്ധേയം. നോട്ടുനിരോധനം, ചരക്കു സേവന നികുതി ജി.എസ്.ടി )തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വളര്‍ച്ചാ നിരക്ക് പ്രവചനം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വളര്‍ച്ച നിരക്ക് കൈവരിക്കുകയാണെന്ന അവകാശവാദം പൊളിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കാര്‍ഷിക മേഖലയാണ്. വെറും 2.1 ശതമാണ് വളര്‍ച്ചയാണ് ഈ വര്‍ഷം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതു 4.9 ശതമാനമായിരുന്നു. ഉത്പാദന മേഖല 7.9 ശതമാനത്തില്‍നിന്ന് 4.6 ശതമാനത്തിലേക്ക്്ചുരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൈനിങ്ക്വാറി മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2.9 ശതമാനമായി വര്‍ധിക്കും.

പ്രധാനമായും കാര്‍ഷിക ഉത്പാദന മേഖലയിലെ തളര്‍ച്ചയാണ് സാമ്പത്തിക മേഖലയെ ഒരിക്കല്‍ കൂടി തളര്‍ത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചതിലും കുറവാണ് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ പുതിയ പ്രവചനം. ആര്‍.ബി.ഐ പ്രവചിച്ചിരുന്നത് 6.7 ശതമാനം വളര്‍ച്ചയായിരുന്നു.

വൈദ്യുതി, പാചകവാതകം, ജലവിതരണം തുടങ്ങിയ മേഖലയിലെ വളര്‍ച്ച 7.2ല്‍ നിന്ന് 7.5 ശതമാനമായി ഉയരും. നിര്‍മാണ മേഖലയിലും കുതിപ്പുണ്ടാകും 1.7ല്‍ നിന്ന് 3.6 ശതമാനം. ജി.എസ്.ടി ലഘൂകരിച്ച സാഹചര്യത്തില്‍ ഹോട്ടല്‍, വ്യാപാരം, ആശയവിനിമയം, വ്യാപാരം മേഖലയില്‍ ഏകദേശം ഒരു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. ഇവയിലെ വളര്‍ച്ച 7.8ല്‍ നിന്ന് 8.7 ശതമാനമാകും. റിയല്‍ എസ്‌റ്റേറ്റ് മേഖല 5.7ല്‍ നിന്ന് 7.3 ശതമാനമായി വര്‍ധിക്കും. പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖളയിലെ വളര്‍ച്ച താഴോട്ടാണ്. ഇവ 11.3ല്‍ നിന്ന് 9.4ശതമാനമായി കുറയും.

പ്രവചനത്തിനു പിന്നാലെ തങ്ങളുടെ ഭീതി യാഥാര്‍ത്ഥ്യമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ വളര്‍ച്ച കൈവരിക്കുകയാണ് എന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നതായി മുന്‍ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending