Connect with us

Video Stories

നോട്ട് പിന്‍വലിച്ചത് വെട്ടിപ്പുകാര്‍ക്കുവേണ്ടിയോ

Published

on

ആയിരം, അഞ്ഞൂറ് രൂപ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യം കടുത്ത ധന-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പാഴാണ് ഡല്‍ഹിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് നിയമ നടപടി നേരിടുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ നടപടി വന്നപ്പോള്‍ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ ഉള്‍പ്പെടെ 7,016 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്നത് പുതിയ നോട്ട് മാറാന്‍ കഴിയാതെ വലയുന്ന പൗരന്മാരെയും രാജ്യ സ്‌നേഹികളെയും സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ മനം വേവുന്ന വാര്‍ത്തയാണ്. ഇതോടൊപ്പം രാജ്യത്തെ വന്‍കിട വായ്പാ തട്ടിപ്പുകാരായ 62 പേരുടെ കൂടി കടം എഴുതിത്തള്ളിയിട്ടുള്ളതായാണ് വിവരം. സ്റ്റേറ്റ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,201 കോടി രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്നാണ് വാര്‍ത്ത പറയുന്നത്. മറ്റുള്ളവരുടെ ബാക്കി തുക കാണിച്ചിട്ടുമില്ല. കെ.എസ് ഓയില്‍ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് 526 കോടി, ജി.ഇ.ടി പവര്‍ 400 കോടി, സായി ഇന്‍ഫോ സിസ്റ്റം 376 കോടി തുടങ്ങിയവരാണ് കുടിശിക എഴുതിത്തള്ളപ്പെട്ടവര്‍. നോട്ട് പിന്‍വലിച്ചതോടെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും തുക ബാങ്കുകളിലെത്തിയതോടെ വന്‍ കുത്തകകളുടെ വായ്പ എഴുതിത്തള്ളിയാലും കുഴപ്പമില്ല എന്ന രീതിയിലേക്ക് കേന്ദ്രം എത്തുകയായിരുന്നോ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചുകൊണ്ട് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും പൂട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികഞ്ഞപ്പോഴേക്കുമാണ് അതേ കള്ളപ്പണക്കാര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപ ഇളവ് ചെയ്തുകൊടുത്തിരിക്കുന്നത്. 63 പേരുടെ പൂര്‍ണമായും 31 പേരുടേത് ഭാഗികമായും ആറു പേരുടെ കടം നിഷ്ടക്രിയ ആസ്തിയായി കണക്കാക്കിയുമാണ് തിരിച്ചടവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജൂണ്‍ 30 വരെ 48,000 കോടിയാണ് എസ്.ബി.ഐ കിട്ടാക്കടമായി എഴുതിത്തള്ളിയിരുന്നത്. വര്‍ഷങ്ങളായി രണ്ട് പ്രധാന വ്യവസായ കുത്തകകള്‍ നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് കോഴ നല്‍കി വരുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സംഭവം വിലയിരുത്തപ്പെടേണ്ടത്. ബിര്‍ളയും സഹാറ ഗ്രൂപ്പുമാണ് ഈ ഭീമന്മാരെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വെളിപ്പെടുത്തുകയുണ്ടായി. സി.ബി.ഐ പിടിച്ചെടുത്ത രേഖകളിലാണ് ഇതുള്ളതത്രെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കോടികള്‍ കൈപ്പറ്റിയിരുന്നുവെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. രാജ്യാന്തര മദ്യ വ്യവസായ ഭീമനായ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. വിവിധ ബാങ്കുകളില്‍ നിന്നായി 90,000 കോടി രൂപയാണ് ഇയാള്‍ കടമെടുത്ത് തിരിച്ചടക്കാതെ നാടുവിട്ടത്. മല്യക്കും കുടുംബത്തിനും വേണ്ടി കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമസ്വരാജ് തന്നെ ഒത്താശ ചെയ്തുകൊടുത്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രതിപക്ഷം പ്രശ്‌നം ഏറ്റെടുത്ത് പാര്‍ലമെന്റിലടക്കം ജനശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ പ്രധാനമന്ത്രി മൗന വ്രതത്തിലായിരുന്നു. സുഷമക്കോ വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ടവര്‍ക്കോ എതിരെ ഒരു നടപടിയും പ്രധാനമന്ത്രി സ്വീകരിക്കുകയുണ്ടായില്ല. ലണ്ടനിലുള്ള മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നാടകം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ഓഹരി തുക കണ്ടുകെട്ടാനും പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നത്. വെട്ടിച്ച തുക ഒഴിവാക്കിക്കൊടുക്കുക കൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കള്ളപ്പണത്തിനെതിരെ വാചോടാപം നടത്തുന്ന പ്രധാനമന്ത്രിയുടെയും പൂച്ചാണ് പുറത്തായിരിക്കുന്നത്. രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചെന്നും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും ആണയിട്ട പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. പാര്‍ലെമെന്റ് സമ്മേളനത്തില്‍ വിഷയം ചൂടേറിയ ചര്‍ച്ചക്ക് കാരണമാകുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് രാജ്യം വിജയം മല്യ അടക്കം 60 കുറ്റവാളികളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സാങ്കേതികമായി മാത്രമാണെന്ന് വ്യക്തമാണ്. മുംബൈ പ്രത്യേക കോടതി മല്യയുടെ കേസ് കേട്ടപ്പോള്‍ അഭിപ്രായപ്പെട്ടത് മല്യ പൊന്മാനെപ്പോലെ പറന്നകന്നു എന്നാണ്. വെറുതെയല്ല അദ്ദേഹം തന്റെ കമ്പനിക്ക ്കിങ്ഫിഷര്‍ (പൊന്മാന്‍) എന്നുപേര് നല്‍കിയതെന്നും കോടതി പരിഹസിച്ചു. മൊബൈല്‍ മറന്നുവെച്ചാല്‍ യാത്രക്കാരന് തിരിച്ചുകൊടുക്കുന്ന ഓട്ടോറിക്ഷക്കാരനെ ചൂണ്ടിക്കാട്ടുന്ന മോദി ഇവരുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ ഇതുവരെയും എന്തു നടപടിയെടുത്തുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറു ലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. പ്രധാനമന്ത്രിയുടെ അടുത്തയാളായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1,20,000 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1,80,000 കോടിയും എസ്സാര്‍ ഗ്രൂപ്പ് ഒരു ലക്ഷം കോടിയും മോദിയുടെ ഗുജറാത്തിലെ അദാനി ഗ്രൂപ്പ് 96,000 കോടിയും ജെ.പി ഗ്രൂപ്പ് 75,000 കോടിയും ജി.എം.ആര്‍ ഗ്രൂപ്പും ലാന്‍കോ ഗ്രൂപ്പും 47,000 കോടി വീതവും വീഡിയോകോണ്‍ 45,000 കോടിയും രൂപ നമ്മുടെ ബാങ്കുകള്‍ക്ക് കുടിശിക വരുത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം വഴിവിട്ടും തുടരെത്തുടരെയും വായ്പകള്‍ നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍ പറയുന്ന ന്യായം അവര്‍ക്ക് തിരിച്ചടക്കാന്‍ കഴിവുണ്ടെന്നും അല്ലെങ്കില്‍ പിടിച്ചെടുക്കാനുള്ള ആസ്തിയുണ്ടെന്നുമാണ്. വാസ്തവത്തില്‍ ഈ പകല്‍കൊള്ളക്കാരുടെ പിണിയാളുകളായി മാറുകയാണ് ബാങ്ക് അധികൃതരും അധികാര ഇടനാഴികകളിലെ ഇടനിലക്കാരും. നവംബര്‍ എട്ടിന് അര്‍ധ രാത്രി പൊടുന്നനെ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് രാജ്യം മുഴുവന്‍ സംശയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്ന ഈ സംഭവം യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇതിനുവേണ്ടിയായിരുന്നോ നോട്ട് പിന്‍വലിക്കലെന്നാണ് ജനം ഇപ്പോള്‍ സംശയിക്കുന്നത്. സാധാരണക്കാരും കര്‍ഷകരും വിദ്യാഭ്യാസത്തിനായി വായ്പകളെടുത്തവരും ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി ജപ്തി നടപടികള്‍ക്ക് വിധേയമാകുമ്പോഴാണ് കോടിക്കണക്കിന് രൂപയുടെ ഈ ഇളവ്. കേന്ദ്രവും ഭരണകക്ഷിയും ആരുടെ കൂടെയാണെന്നതിന് വ്യക്തമായ ഉത്തരമായിരിക്കയാണ് ഈ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending