Connect with us

Video Stories

യാദവകുലത്തിലെ പോരും യു.പിയുടെ ഭാവിയും

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട കുടുംബ പോര് എല്ലാ അതിരുകളും കടന്ന് പൊട്ടിത്തെറിയുടെ വഴിയിലാണ്. പുറത്താക്കിയും തിരിച്ചെടുത്തും വീണ്ടും പുറത്താക്കിയും അച്ഛനും മകനും അനന്തിരവനും സഹോദരനും ചേരുന്ന യാദവകുല രാഷ്ട്രീയം പുതുവര്‍ഷപ്പുലരിയിലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സമാജ്് വാദി പാര്‍ട്ടിയില്‍ എന്തു സംഭവിക്കുന്നു എന്നതിനേക്കാളുപരി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമവാക്യങ്ങളെ ഇപ്പോഴത്തെ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ എങ്ങനെ മാറ്റിയെഴുതും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഭൂവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണെങ്കിലും ജനസംഖ്യാടിസ്ഥാനത്തിലെ മുന്‍തൂക്കം ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷമായ സ്ഥാനം നല്‍കുന്നുണ്ട് ഉത്തര്‍പ്രദേശിന്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. രാജ്യത്തെ മൊത്തം ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും(80 സീറ്റ്) ഇവിടെയാണ്.

അതുകൊണ്ടുതന്നെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഉത്തര്‍പ്രദേശിന് നിര്‍ണായക പങ്കുണ്ട്. 1977ലെ ജനതാ സര്‍ക്കാറിനെ മാറ്റിനിര്‍ത്തിയാല്‍ എണ്‍പതുകളുടെ അവസാനം വരെയും (ചരണ്‍സിങ് സര്‍ക്കാര്‍) കോണ്‍ഗ്രസിന്റെ സ്വാധീന വലയത്തിലായിരുന്നു യു.പി. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പതനം അടയാളപ്പെടുത്തുന്നത് കൂടിയാണ് യു.പിയില്‍ 80കളുടെ അവസാനത്തോടെയുണ്ടായ യാദവ രാഷ്ട്രീയത്തിന്റെ മുന്നേറ്റം. മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പിയും കല്യാന്‍സിങും മായാവതിയും നേതൃത്വം നല്‍കിയ ബി.എസ്.പിയുമായിരുന്നു തുടര്‍ന്നിങ്ങോട്ട് യു.പിയുടെ രാഷ്ട്രീയ ചിത്രം. യാദവ കക്ഷികള്‍ മാറി മാറിയും സഖ്യം ചേര്‍ന്നും ഭരണത്തില്‍ ഇടംപിടിച്ചപ്പോള്‍ പഴയ പടക്കുതിരകളായ കോണ്‍ഗ്രസിനോ വിദ്വേഷത്തിന്റെ മഷിയില്‍ മുക്കിയ രാഷ്ട്രീയ ചിന്തകള്‍ കൊണ്ട് അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്ന ബി.ജെ.പിക്കോ യു.പി എപ്പോഴും ഒരു കൈയകലത്തില്‍തന്നെ നിന്നു. 1989ലും 1991ലും 93ലും 96ലും 2002ലും 2007ലും 2012ലും യാദവകക്ഷികള്‍ തന്നെ കീരീടം പങ്കിട്ടു. 2007ല്‍ അധികാരത്തിലെത്തിയ മായാവതി സര്‍ക്കാര്‍ 2012ലെത്തുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്നു. ബി.എസ്.പിയുടെ വീഴ്ച സമാജ്്‌വാദി പാര്‍ട്ടി തന്നെ മുതലെടുത്തു. 403 അംഗ നിയമസഭയില്‍ 224 എം.എല്‍.എമാരുമായി എസ്.പി അധികാരത്തിലേറി. എന്നാല്‍ ആ വിജയത്തിനു പിന്നിലെ കരങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിനു പകരം മകനും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിന്റേതായിരുന്നു. യു.പിയുടെ ഗ്രാമങ്ങളിലൂടെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിലേറി അഖിലേഷ് നടത്തിയ യാത്രകള്‍ ജനസംഖ്യയുടെ 19 ശതമാനം വരുന്ന പരമ്പരാഗത മുസ്്‌ലിം വോട്ടുകള്‍ക്കൊപ്പം 21 ശതമാനം വരുന്ന ദളിത് വോട്ടുകളില്‍ നല്ലൊരു പങ്കും എസ്.പിയുടെ അക്കൗണ്ടിലെത്തിച്ചു.
തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ പേര് ഉയര്‍ന്നുവന്നതും അതുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവുമായി അധികാരത്തിലേറിയ അഖിലേഷ് ഇന്ന് പാര്‍ട്ടിക്കുള്ളില്‍ മുലായത്തേക്കാള്‍ വളര്‍ന്നിരിക്കുന്നുവെന്നു വേണം പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍. പിതൃസഹോദരന്‍ ശിവപാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് പുനഃസ്ഥാപിച്ചതു മുതല്‍ തുടങ്ങിയ കുടുംബവഴക്ക് ഇടക്ക് രമ്യതയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. അഖിലേഷിനെയും അമ്മാവന്‍ രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലാണ് ഇത് കലാശിച്ചത്. എന്നാല്‍ ഒരു രാതി പുലര്‍ന്നപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭൂരിപക്ഷം എം.എല്‍.എമാരും അഖിലേഷിനൊപ്പം നിലയുറപ്പിച്ചതോടെ, മകനെ പാര്‍ട്ടിയില്‍ നിരുപാധികം തിരിച്ചെടുക്കാന്‍ മുലായം നിര്‍ബന്ധിതനായി. അച്ഛന്റെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തിയെങ്കിലും അപ്രതീക്ഷിതമായിരുന്നു അഖിലേഷിന്റെ പുതിയ ചുവട്. രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതൃയോഗം അഖിലേഷിനെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സാക്ഷാല്‍ മുലായംസിങ് വഹിച്ച പദവി തന്നെ.
തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ മുലായം രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ പാര്‍ട്ടി ഒരിക്കല്‍കൂടി പിളര്‍പ്പിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. സമാജ്് വാദി പാര്‍ട്ടിയിലെ കുടുംബ കലഹവും ഭിന്നിപ്പും ആര്‍ക്ക് ഗുണം ചെയ്യും എന്ന ചര്‍ച്ച ഇന്ദ്രപ്രസ്ഥത്തില്‍ സജീവമാണിപ്പോള്‍. ബി.എസ്.പിക്കോ കോണ്‍ഗ്രസിനോ ആയിരിക്കും എന്നതാണ് ആദ്യ ഉത്തരം. എസ്.പിയില്‍നിന്ന് ചോരുന്ന യാദവ, മുസ്്‌ലിം വോട്ടുകളില്‍ ഭൂരിഭാഗവും മറ്റൊരു യാദവ പാര്‍ട്ടി എന്ന നിലയില്‍ സ്വാഭാവികമായും ബി.എസ്.പിക്ക് തന്നെ ലഭിക്കും എന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിലൂടെ തിരിച്ചുവരിന് അടിത്തറ പാകിയ മായാവതിക്കു തന്നെയാവും ഇത് ഗുണം ചെയ്യുക. അതേസമയം അഖിലേഷിന്റെ രാഷ്ട്രീയ ചുവടുകളും നിര്‍ണായകമാണ്. സമാജ്‌വാദി പാര്‍ട്ടി നേതൃത്വവും അണികളും നിലവില്‍ ഒരുപോലെ അഖിലേഷിനൊപ്പമാണ്. നേരത്തെതന്നെ കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള അഖിലേഷ് ആ വഴിക്ക് നീങ്ങിയാല്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍ക്കും. കോണ്‍ഗ്രസ് നേതൃത്വവും ഈ ദിശയില്‍ ചില രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമായും ഉന്നമിട്ടത് ഉത്തര്‍പ്രദേശ് ആയിരുന്നു. അതിന്റെ നേട്ടം അവര്‍ കൊയ്‌തെടുക്കുകയുംചെയ്തു. 80ല്‍ 71 സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ തനിച്ച് ഭരിക്കാന്‍ കഴിയുന്ന നിലയിലേക്ക് സീറ്റ് നില ഉയര്‍ത്തുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അമിത് ഷാ നേരിട്ടു തന്നെയാണ് യു.പിയിലെ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമെല്ലാം പ്രചാരണ രംഗത്ത് ഇതിനകം തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി യു.പിയില്‍ കരുനീക്കം നടത്തുന്നത്.
എന്നാല്‍ അഖിലേഷ്- കോണ്‍ഗ്രസ് സഖ്യ സാധ്യത തെളിയുകയും തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ നേതൃത്വത്തില്‍ രാഹുലും അഖിലേഷും ഒരേ സമയം വരികയും ചെയ്താല്‍ ബി.ജെ.പിക്ക് മാത്രമല്ല, മായാവതിക്കു പോലും അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. നിലവില്‍ എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയും കോണ്‍ഗ്രസും ഒറ്റക്കൊറ്റക്ക് നിലയുറപ്പിച്ചിട്ടുള്ള ചതുഷ്‌കോണ മത്സരവേദിയാണ് യു.പിയില്‍ സജ്ജമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ ഇടയുള്ള സഖ്യനീക്കങ്ങള്‍ യു.പിയിലെ രാഷ്ട്രീയ സാധ്യതകള്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചിത്രങ്ങളെയും അപ്രസക്തമാക്കുമെന്നതില്‍ തര്‍ക്കമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending