Connect with us

Views

അറബിയും ഒട്ടകവും

Published

on

കോടിയേരി എന്നത് സ്ഥലപ്പേരാണെന്നും കോടികളുമായി ബന്ധപ്പെട്ട് വീട്ടു പേരായതല്ലെന്നും നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണിന്ന് സി.പി.എം. ശത്രുക്കള്‍ മക്കളായി പിറക്കുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. അറേബ്യന്‍ മണ്ണില്‍ എണ്ണ ശേഖരം കണ്ടെത്തുന്നതിന്മുമ്പ് കോഴിക്കോട്ടെ തെരുവുകളില്‍ ചില്ലറ കച്ചവടവുമായി അറബികളെ കണ്ടിരുന്നതായി അക്കാലത്തെ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുബൈ പൗരനായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയില്‍ അലയുകയാണ്. 13 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ ബിനോയ് കോടിയേരിയെ പിടികൂടാന്‍ അദ്ദേഹത്തിന്റെ പിതാവിന്റെയും പിതാവ് ഉള്‍പ്പെട്ട പാര്‍ട്ടിയുടെയും പിന്തുണ തേടിയാണ് വരവ്. അപ്പോള്‍ വത്സല പിതാവ് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു, അറബി എന്തിനാണ് ഇവിടെ കറങ്ങുന്നത്? ഇന്ത്യയിലുള്ള ബിനോയിയെ കണ്ടെത്തി ഹാജരാക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുമെന്നൊക്കെയല്ലേ പറയുന്നത്, ബിനോയ് ഇപ്പോള്‍ ദുബായിലാണല്ലോ. അതൊക്കെ അവിടെ തീര്‍ത്താല്‍ പോരേയെന്ന്.

അച്ഛന്‍ കോടിയേരി സ്വയം വ്യക്തമാക്കിയിട്ടുണ്ട്- അമ്മ പശുവിനെ കറന്ന് പാല്‍ നടന്നുകൊണ്ടുപോയി വിറ്റിട്ടാണ് കുടുംബം പുലര്‍ത്തിയതെന്ന്. അക്കാലത്തെ ഒരു കമ്യൂണിസ്റ്റുകാരന് അതൊരു മഹത്വമായി പറയാമായിരുന്നു. ഒരു മാതിരി ബൂര്‍ഷ്വാ പാര്‍ട്ടി നേതാക്കളെ പോലെ മക്കളും ആ രീതിയില്‍ വളരണമെന്ന് ശഠിച്ചിട്ടില്ലെന്നിടത്തുനിന്ന് വേണം പിതാവിന്റെ മഹത്വം കുറിക്കാന്‍. രണ്ടു ആണ്‍ മക്കളാണ് കോടിയേരിക്ക്. കേരളീയര്‍ വ്യാപരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും വ്യാപരിക്കുന്ന ഇവര്‍ ദുബായിലും വ്യവസായവും വാണിജ്യവുമൊക്കെ നടത്തുന്നു. ഏറ്റവും മികച്ച കാറുകളില്‍ സഞ്ചരിക്കുന്നു. വന്‍കിട കമ്പനിയുടെ വൈസ് പ്രസിഡന്റായാല്‍ അതിന് തക്ക കാറുകളില്‍ തന്നെ യാത്ര ചെയ്യേണ്ടിവരും. കമ്യൂണിസ്റ്റുകാര്‍ ഇന്നും കട്ടന്‍ ചായയും പരിപ്പുവടയും തിന്ന് കഴിയണമെന്ന് മറ്റുള്ളവര്‍ക്ക് വാശി പിടിക്കാം. നടക്കണമെന്നില്ല. പിന്നെയൊരു ചോദ്യം-പാലു വിറ്റു വളര്‍ത്തിയ ബാലകൃഷ്ണന്റെ മക്കള്‍ക്ക് വന്‍കിട കമ്പനികളില്‍ മുടക്കാന്‍ മുതല്‍ എവിടന്ന് കിട്ടി?
അത് മാധ്യമങ്ങളുടെ വര്‍ഗ സ്വഭാവമാണെന്ന് ഇ.എം.എസ് പഠിപ്പിച്ചിട്ടുണ്ട്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ കരിവാരി തേക്കാന്‍ നിരന്തരം ശ്രമിക്കും. ഇ.എം.എസിനെ തന്നെ ആക്രമിച്ചു. പിണറായിയെ ഭയങ്കരമായി ആക്രമിച്ചു. ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ കോടിയേരിയും ഈ വര്‍ഗ സ്വഭാവത്തിന്റെ ഇരയായിത്തീര്‍ന്നിരിക്കുന്നുവെന്നല്ലാതെ എന്തു പറയാന്‍. പിന്നെയും ചില ചോദ്യങ്ങള്‍? ബിനോയ് കോടിയേരിക്ക് ദുബായില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ? അതുമായി ബന്ധപ്പെട്ട പരാതിയുണ്ടോ? ഉണ്ടായിരുന്നോ? അത് ഒത്തുതീര്‍ന്നോ അതോ ഒത്തുതീരേണ്ടതായിട്ടാണോ?

ഇടപാടുണ്ടായിരുന്നെന്നും കേസുണ്ടായിരുന്നെന്നും അതൊക്കെ തീര്‍ന്നെന്നും ഇപ്പോള്‍ പരിശുദ്ധനാണെന്നും ആണ് ഉത്തരമെങ്കില്‍ മാധ്യമങ്ങളുടെ മേക്കിട്ട് കയറുന്നത് ഇത്തിരി കുറയ്ക്കാം. ബിനോയിക്കെതിരെ കേസില്ലെന്നും പുള്ളി അഗ്മാര്‍ക്ക് പരിശുദ്ധനാണെന്നും ദുബായി പൊലീസ് തന്നെ സത്യവാങ്മൂലം നല്‍കിയിട്ടും അറബി കേരളത്തിലേക്ക് വരികയാണത്രെ. ഫെബ്രു. അഞ്ചിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നു. ഇമ്മാതിരി കേസു കെട്ടുകള്‍ തീര്‍ക്കുന്നതില്‍ നിപുണനായ കെ.ഗണേഷ്‌കുമാറിനെ രംഗത്തിറക്കിയിരിക്കുന്നു. കേസ് തീര്‍ത്തുതന്നാല്‍ മന്ത്രിപദവി എന്ന വാഗ്ദാനമുണ്ടായിരുന്നെന്ന് ഇനി മാധ്യമങ്ങള്‍ ആരോപിക്കും. പണം കിട്ടണം എന്നതു തന്നെയാവണം അറബിയുടെയും ആവശ്യം. അല്ലായിരുന്നെങ്കില്‍ അറബി സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കുകയില്ലല്ലോ. ഇവിടത്തെ പാര്‍ട്ടിയെ കുറിച്ച് നന്നായറിയാവുന്ന ആരൊക്കെയോ അറബിയെ ഉപദേശിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കാരെക്കൊണ്ട് വേദന പൂണ്ടിരിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയുടെ കൈയില്‍ തന്നെ പരാതി കൊടുക്കുമോ?

യെച്ചൂരിക്ക് കിട്ടിയ പരാതിയിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നെങ്കിലും പാര്‍ട്ടിക്കൂറുള്ള യെച്ചൂരി പരാതിക്കാര്യം നിഷേധിച്ചു. എന്നാല്‍ കേരളക്കാരനായ പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള യെച്ചൂരിയെയാണ് നിഷേധിച്ചത്. എസ്.ആര്‍.പി. ഇത്ര കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തു.- ‘പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞ് മക്കളും കൊച്ചു മക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല. അവര്‍ക്ക് പണം നല്‍കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം. ബന്ധുക്കളുടെ അവിഹിത സ്വത്ത് സമ്പാദനത്തെ കുറിച്ച് അറിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും.’ ജില്ലാ സെക്രട്ടരിയുടെ ഭാര്യ രണ്ടായിരം രൂപ ഒരാളോട് വാങ്ങിയെന്ന വിവരം കിട്ടിയപ്പോള്‍ ഭാര്യയുമായി സംസാരിക്കുന്നതില്‍ നിന്ന് ജില്ലാ സെക്രട്ടറിയെ വിലക്കിയ പാര്‍ട്ടിയാണിതെന്ന് അറിയാതെ ഇപ്പോഴും കോടിയേരിയെ മുക്തനാക്കിയിട്ടില്ല അന്തിച്ചര്‍ച്ചക്കാര്‍.

സി.പി.എമ്മിലെ കണ്ണൂര്‍ ടീമിലെ അംഗമെങ്കിലും തമാശിച്ചും ചിരിച്ചും സംസാരിക്കുന്ന കോടിയേരി പാര്‍ട്ടിക്കതീതമായ വ്യക്തിബന്ധങ്ങളുള്ള ആളാണ്. ഈ അറുപത്തിനാലാമത്തെ വയസ്സിലും അതില്‍ കുലുക്കമില്ല. കോടിയേരിയിലെ സ്‌കൂള്‍ വിട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദമെടുക്കാനെത്തിയ കോടിയേരി വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകനായി. 1970ല്‍ പാര്‍ട്ടില്‍ വന്നതാണ്. അടിയന്തിരാവസ്ഥക്കാലത്ത് 16 മാസത്തെ ജയില്‍വാസം. എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജോ.സെക്രട്ടറി, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, എം.എല്‍.എ, മന്ത്രി. 2008ല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. പയറ്റിത്തെളിഞ്ഞ കണ്ണൂര്‍ കുറുപ്പ്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending