Connect with us

Video Stories

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക്

Published

on

കേരളത്തിന്റെ സാമൂഹിക പരിതസ്ഥിതിയില്‍ പേടിപ്പെടുത്തുന്ന പരിണാമങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചക്രഗതിക്കനുസരിച്ച് കേരളത്തിലും സംഘ്പരിവാര്‍ ചുവടുവെപ്പുകള്‍ സജീവമായെങ്കിലും ഇന്ന് അത് വളര്‍ച്ചയുടെ മൂര്‍ധന്യതയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചു മണ്ണായി കിടന്നിരുന്ന ബി.ജെ.പിയും ആര്‍.എസ്.എസും പിടഞ്ഞെണീറ്റു ഉഗ്രവിഷം ചീറ്റുന്ന ഭീതിതമായ അവസ്ഥയാണിപ്പോള്‍. അമിത്ഷായുടെ ‘പൊളിറ്റിക്കല്‍ സ്ട്രാറ്റജി’യേക്കാളുപരി പിണറായി സര്‍ക്കാറിന്റെ ‘പൊളിറ്റിക്കല്‍ ബ്ലണ്ട’റാണ് കേരളത്തില്‍ സംഘ്പരിവാറിന് പുതുജീവന്‍ നല്‍കിയതെന്ന് വ്യക്തം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ നിഗൂഢ നിലപാടും വനിതാമതിലിന്റെ പേരില്‍ പണിതുയര്‍ത്തിയ വര്‍ഗീയ മതിലും ഫാസിസത്തിന്റെ വളര്‍ച്ചക്ക് തെല്ലൊന്നുമല്ല വേഗത വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് ഭരണകൂട വൈകല്യത്തിന്റെ നേര്‍ചിത്രമായിരുന്നു. ഫാസിസത്തെ പ്രതിരോധിക്കുന്നുവെന്നു വീമ്പുപറയുന്നവര്‍തന്നെ വര്‍ഗീയതയെ പാലൂട്ടുന്ന വിരോധാഭാസമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കുകൊണ്ട് സംഘ്പരിവാറിനെ തടഞ്ഞുനിര്‍ത്താമെന്നു കരുതിയ കമ്യൂണിസ്റ്റുകളുടെ ഭരണത്തണലിലാണ് ഫാസിസം വളര്‍ന്നു പന്തലിക്കുന്നത്. വര്‍ഗീയതക്ക് വളമിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് കരുത്തുറ്റ പിന്‍ബലമാണ് ആഭ്യന്തര വകുപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള മോദി ഭക്തനായ ഡി.ജി.പിയെ പേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഈ മാര്‍ക്‌സിസം-ഫാസിസം ഭായി ഭായി കളി കേരളം കണ്ടുകൊണ്ടേയിരിക്കും.
2025 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ദൃഢ നിശ്ചയത്തിലാണ് സംഘ്പരിവാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാകട്ടെ ഈ അജണ്ട നടപ്പാക്കാനുള്ള പാകത്തില്‍ സംഘ്പരിവാറിന് തട്ടകമൊരുക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനാധപത്യ- മതേതര സങ്കല്‍പങ്ങളെ തകര്‍ക്കാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ഫാസിസവും ഭരണകൂടവും. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ-സ്വത്വ പോരാട്ടങ്ങളത്രയും. ശബരിമല വിഷയം ഇതിനിടെ സംഘ്പരിവാറിന് ലഭിച്ച നിര്‍ണായക പിടിവള്ളിയാണ്. സാമാന്യം സഹവര്‍ത്തിത്വ മനോഭാവമുള്ള കേരളത്തിലെ ഹൈന്ദവ വിശ്വാസികളില്‍ വര്‍ഗീയ വിഷം കുത്തിയിറക്കാന്‍ ഇതിനെ ആയുധമാക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും. ഇത് താത്വികമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുപകരം സര്‍ക്കാര്‍ അവിവേകം കാണിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കമ്യൂണിസ്റ്റ് ഹിന്ദുക്കള്‍ പോലും ഇക്കാര്യത്തില്‍ ബി.ജെ.പി പാളയത്തില്‍ അഭയം പ്രാപിക്കുന്ന ഗതികേടിലേക്ക് കാര്യങ്ങളെത്തി. ‘ഒരു കമ്യൂണിണിസ്റ്റ് ഹിന്ദുവിന്റെ വേദനയാണിത്’ എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നൊഴുകുന്ന പ്രതിഷേധങ്ങളിലത്രയും ‘കമ്യൂണല്‍ ഹിന്ദുത്വ’ത്തിന്റെ എരിവും പുളിയുമുണ്ട്. അനതിവിദൂരമല്ലാത്ത ഭാവിയുടെ അപകടകരമായ അവസ്ഥയാണ് ഇത് അടയാളപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം വര്‍ധിച്ച സാഹചര്യം ചേര്‍ത്തുവായിക്കേണ്ടതാണ്.
രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനകം ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി ഇതിനെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളിലാണ് ഇപ്പോള്‍ ആര്‍.എസ്.എസിന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതുമുതല്‍ ഫാസിസം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുതാപരമായ യാഥാര്‍ത്ഥ്യം. 3000 സ്ഥലങ്ങളിലായി 4,105 ശാഖകളും 2740 പ്രതിവാര പ്രവര്‍ത്തനങ്ങളുമടക്കം 6,845 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ ഇപ്പോള്‍ ആര്‍.എസ്.എസ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് ആറുമാസം മുമ്പ് അവകാശപ്പെട്ടിരുന്നു. 2552 ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് സേവന സന്നദ്ധരായുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ 1503 മണ്ഡലങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്. ഇതില്‍ 1426 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നതായും ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ജോയിന് ആര്‍.എസ്.എസ് എന്ന ഓണ്‍ലൈന്‍ കാമ്പയിനിലൂടെ കൂടുതല്‍ യുവാക്കള്‍ ആര്‍.എസ്.എസില്‍ അംഗത്വമെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി-സമാധി ദിനാചരണവുമെല്ലാം പാര്‍ട്ടി പരിപാടികളാക്കി ഏറ്റെടുത്തും ബീഫ് ഫെസ്റ്റിവലും വര്‍ഗീയ വിരുദ്ധ കാമ്പയിനുകളും വെട്ടിനു വെട്ടും കുത്തിനു കുത്തുമായി പ്രതിരോധം തീര്‍ക്കുന്ന സ്ഥലങ്ങളില്‍തന്നെയാണ് ആര്‍.എസ്.എസ് ഇത്രമേല്‍ വളര്‍ച്ച പ്രാപിച്ചിട്ടുള്ളതും. ഇതിന്റെ രസതന്ത്രം എന്താണെന്ന് മനസിലാക്കാന്‍ കേരള ജനതക്ക് കൂടുതല്‍ ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടാകില്ല. അത്രമാത്രം ആര്‍.എസ്.എസ്-സി.പി.എം അവിശുദ്ധ ബാന്ധവം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ഇതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കേരളത്തിലെ സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം പൊതിരെ തല്ലുന്ന നേരത്തുതന്നെയാണ് രാജസ്ഥാനില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.എം എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന വാര്‍ത്ത പരന്നത്. കേരളത്തിലെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സി.പി.എം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലെ ‘ശ്രീരാമകൃഷ്ണ’നെ ബഹുമാനിച്ചതിന്റെ പ്രത്യുപകാരം പരദേശം മുഴുവന്‍ പരകായ പ്രവേശമാകുന്നതിന്റെ പൊരുളായിരിക്കുമത്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ച ചെറുക്കാന്‍ എന്തു പ്രായോഗിക നടപടിയാണ് സി.പി.എം ഇതുവരെ ചെയ്തിട്ടുള്ളത്? ‘ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച വാളിനും വടിവാളുകള്‍ക്കും മധ്യേ നടന്നിട്ടുണ്ട്’ എന്ന വീരവാദങ്ങളില്‍ ഒതുങ്ങുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ ‘പോരാട്ടവീര്യം’. അധികാരത്തിന്റെ മൂക്കിനു താഴെ ഉറഞ്ഞുതുള്ളുന്ന ആര്‍.എസ്.എസിനെ അടക്കിനിര്‍ത്താന്‍ സര്‍ക്കാറിനു ത്രാണിയില്ല. സി.പി.എമ്മുകാരെ വെട്ടിയ കേസിലെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രതികള്‍ പട്ടാപ്പകല്‍ നാട്ടിലിറങ്ങി വിലസുകയാണ്. ഒരു പെറ്റിക്കേസെടുത്ത് പേടിപ്പിക്കാന്‍ പോലും പിണറായി സര്‍ക്കാറിന് സാധിച്ചിട്ടില്ല. കായികമായ പ്രതിരോധം ചിലയിടങ്ങളില്‍ പരീക്ഷിക്കുന്നു എന്നതല്ലാതെ ബൗദ്ധികതലത്തിലുള്ള ചെറുത്തുനില്‍പില്‍ സി.പി.എം പ്രത്യയശാസ്ത്രം ബലഹീനമായിക്കഴിഞ്ഞു. ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ ഊഷരഭൂമിയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വിത്ത് പാകുകയാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. ചെങ്കൊടി വലിച്ചെറിഞ്ഞു കാവിക്കൊടിക്കു കീഴില്‍ ഒന്നായണിനിരക്കുന്ന ‘സംഘിസഖാക്കളെ’ കാണുമ്പോള്‍ തെല്ലൊന്നുമല്ല കേരളം പേടിക്കുന്നത്. ഉത്ബുദ്ധ ജനത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending