Connect with us

Video Stories

ഫാസിസ്റ്റ് ആക്രോശം താജ്മഹലിനോടുമോ

Published

on

സംസ്‌കാരങ്ങളെ അംഗീകരിക്കലാണ് മനുഷ്യ വികാസത്തിന്റെ മാനകം. പ്രാദേശികമായ സംസ്‌കാരങ്ങളെ പരിപോഷിപ്പിക്കുമ്പോള്‍ തന്നെ മനുഷ്യന്‍ ഇന്നെത്തിച്ചേര്‍ന്ന പുരോഗതിക്ക് തണല്‍ ലഭിച്ചിട്ടുള്ളത് ഇതര സംസ്‌കാരിക വൈജാത്യങ്ങളുടെ ആലിംഗനങ്ങളാലാണ്. ലോകത്ത് സര്‍വാംഗീകൃതമാണ് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയിലുള്ള അകൈതവമാര്‍ന്ന ഈ പങ്ക്. വിവിധ മത-ജാതി-ഗോത്ര വിഭാഗങ്ങള്‍ ഒരുദ്യാനത്തിലേതെന്ന പോലെ പരിലസിക്കുന്ന നമ്മുടെ മാതൃഭൂമിയില്‍ നിന്ന് ഒരു സംസ്‌കാരത്തെ മാത്രം അടര്‍ത്തിയെടുത്ത് മറ്റുള്ളതിനെയെല്ലാം അപനിര്‍മിക്കുക എന്ന നിര്‍ഭാഗ്യകരമായ ദൗത്യത്തിലാണ് രാജ്യത്തെ പ്രമുഖ കക്ഷിയും അതിന്റെ നേതൃത്വവും ഭരണകൂടവും ഇന്നെത്തിച്ചേര്‍ന്നിട്ടുള്ളത് എന്നത് ആഴ്ചകളോ മാസങ്ങളോ ആയുള്ള കേവല പൗരന്റെ ഉത്കണ്ഠയല്ല. ചരിത്രത്തെ തന്നിഷ്ടത്തിന് സ്വയം നിര്‍മിക്കുകയും ഭാവിതലമുറയെയും സാധാരണക്കാരെയും അതിലേക്ക് ആവാഹിക്കുകയും ചെയ്യുന്ന ഭരണകൂടവും അതിന് ചുക്കാന്‍പിടിക്കുന്ന നവ ഫാസിസ തത്വശാസ്ത്രവും ലോകൈകാത്ഭുതമായ താജ്മഹലിനെയും പിടിമുറുക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ ഉത്തരേന്ത്യന്‍ വര്‍ത്തമാനം.
രാജ്യത്തെ വര്‍ഗീയക്കോമരങ്ങളിലൊന്നായ ഇപ്പോഴത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ താജ്മഹല്‍ എന്ന സപ്താല്‍ഭുതങ്ങളിലൊന്നിന് കണ്ണേറേറ്റിരിക്കുന്നു. 1632ല്‍ പണിതീര്‍ത്ത ഈ പളുങ്കുവെണ്ണക്കല്‍ മന്ദിരത്തെ ആ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിന്ന് ഒഴിവാക്കിയാണ് നവ ഫാസിസ്റ്റുകള്‍ പാഴ്മുറംകൊണ്ട് സൂര്യപ്രഭയെ മറയ്ക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ടൂറിസം ലഘുലേഖയിലും ഭൂപടത്തിലും താജ്മഹല്‍ തീര്‍ത്തും ഒഴിവാക്കപ്പെട്ടിരിക്കുന്നത് പോകട്ടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്പൂര്‍ ഗോരഖ് ക്ഷേത്രത്തിന്റെ സചിത്ര വിവരണം പുതുതായി ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് രാമായണവും മഹാഭാരതവുമാണെന്നും ഏതാനും ദിവസം മുമ്പ് മാത്രമാണ് ഈ സാംസ്‌കാരിക വിരോധി അയല്‍സംസ്ഥാനമായ ബീഹാറില്‍ചെന്ന് തട്ടിവിട്ടത് എന്നതോര്‍ക്കുമ്പോള്‍ ഇതൊരു കൈപ്പിഴ മാത്രമായി കാണാനാവില്ലതന്നെ. ചെങ്കോട്ടയും താജ്മഹലും പാര്‍ലമെന്റ് മന്ദിരവുമെല്ലാം അടിമത്വത്തിന്റെ പ്രതീകങ്ങളാണെന്നും അവ പൊളിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണക്കുമെന്നും ഇതിനിടയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ അസംഖാനും വ്യക്തമാക്കിയിരിക്കുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മണ്‍മറഞ്ഞ തന്റെ പ്രിയതമ മുംതാസിന്റെ നിത്യസ്മരണക്കായി നിര്‍മിച്ച താജ്മഹല്‍ മന്ദിരം നാലു നൂറ്റാണ്ടിനിപ്പുറവും ഒട്ടനവധി വിനോദ സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയകൂറും കാണാനിഷ്ടപ്പെടുന്നത് ഹൃദയധമനികളെ ത്രസിപ്പിക്കുന്ന ഈ മണിമന്ദിരത്തെയാണ്. പ്രതിവര്‍ഷം പത്തു ലക്ഷത്തോളം പേരാണ് താജ്മഹല്‍ കാണാനായി ഉത്തര്‍പ്രദേശിലെ ആഗ്ര പട്ടണത്തിലെത്തിക്കൊണ്ടിരിക്കുന്നത്. നിരവധിയായ ഭാവനകള്‍ക്കും ഗാനങ്ങള്‍ക്കും ഈ മണിമന്ദിരവും യമുനാതീര പരിസരവും പ്രമേയമായിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്ത്യക്കാരന്റെ സ്വകാര്യഅഹങ്കാരമാണ് ആഗ്രയും താജ്മഹലും. ഒരുകാലത്ത് ഉത്തരേന്ത്യയുടെ ഇന്നത്തെ കലാസാഹിത്യ പ്രൗഢിക്ക് പേര്‍ഷ്യന്‍ സംസ്‌കാരം നല്‍കിയ സംഭാവന അമൂല്യമാണ്. മുഗളരുടെ തലസ്ഥാനമായ ആഗ്രയാണ് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് ഒരുമിപ്പിച്ച രാഷ്ട്രീയകേന്ദ്രവും തലസ്ഥാനവും. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ രൂപപ്പെട്ട ഇത്തരം സാംസ്‌കാരിക ബിംബങ്ങള്‍ നമുക്ക് ഉത്തരേന്ത്യയിലെവിടെയും കാണാം. സാംസ്‌കാരിക ചൈതന്യങ്ങളാണവയെല്ലാം. അതുകൊണ്ടുതന്നെയാണ് ഉന്നത നീതിപീഠം താജ്മഹല്‍, യമുനാസംരക്ഷണത്തിന് ഭരണകൂടങ്ങളെ പലതവണയായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണ് യഥാര്‍ഥത്തില്‍ ഈ അപനിര്‍മിതികളിലൂടെ രാജ്യത്തെ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തക്കാരും അവരുടെ പിണിയാളുകളും ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തും മഹാരാഷ്ട, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംഘികള്‍ക്ക് അധികാരമുള്ള ഇടങ്ങളിലുമെല്ലാം പാഠപുസ്തകങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിച്ച് പുത്തന്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ് രാജ്യത്തെ ഭരണയന്ത്രം തിരിക്കുന്നവര്‍. ആദ്യമായി ഇക്കൂട്ടര്‍ക്ക് കേന്ദ്രാധികാരം കിട്ടിയപ്പോള്‍ തുടങ്ങിയതാണ് ചരിത്രത്തെ തമസ്‌കരിക്കുകയും ഏകോന്മുഖമായ സാംസ്‌കാരികതയിലേക്ക് ജനമനസ്സുകളെ പിടിച്ചിരുത്തുകയും ചെയ്യുക എന്ന ഹീനതന്ത്രം. ചരിത്രകാരന്മാരും ബുദ്ധിജീവികളും നൊബേല്‍ സമ്മാനിതരായ എഴുത്തുകാരും സ്വതന്ത്ര ചിന്താഗതിക്കാരും മാധ്യമ പ്രവര്‍ത്തകരും മതേതര വിശ്വാസികളും മതജാതി ന്യൂനപക്ഷ വിഭാഗങ്ങളുമൊക്കെ ഇതിനെതിരെ അന്നുമുതല്‍ പ്രതികരിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. വാര്‍ത്തകളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് യു.പി സര്‍ക്കാര്‍ പുതിയ ന്യായീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ബ്രോഷറില്‍ പ്രതിപാദിച്ചിരിക്കുന്ന ടൂറിസം കേന്ദ്രങ്ങളെല്ലാം ഒരു മതവിഭാഗവുമായി ബന്ധപ്പെട്ടതാണെന്നത് അധികാരികള്‍ക്ക് മായ്ക്കാനായിട്ടില്ല. രാമജന്മഭൂമിയുടെ പേരില്‍ തകര്‍ത്ത ബാബരി മസ്ജിദ് നിന്ന സ്ഥലത്തെക്കുറിച്ച് അതേ സിദ്ധാന്തം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഥുരയും അലഹബാദിലെ കുംഭമേളയും അയോധ്യ, വൃന്ദാവന്‍, അവാധ്, ബുന്ദേല്‍ഖണ്ട് തുടങ്ങിയവയും വിതരണം ചെയ്തുതുടങ്ങിയ ഔദ്യോഗിക രേഖയിലുണ്ട്.
എണ്ണമറ്റ ജനകോടികള്‍ ചോരയും വിയര്‍പ്പും ഒഴുക്കി നേടിയെടുത്തുതന്ന രാഷ്ട്ര സ്വാതന്ത്ര്യവും റിപ്പബ്ലിക്കും ഇന്ത്യയുടെ സാകല്യ സംസ്‌കാരികതയും കേവലമൊരു പ്രതിഷേധ സമരത്തിന്റെ പോലും അവകാശവാദമില്ലാതെ അധികാര സിംഹാസനങ്ങളില്‍ ഉണ്ടുമയങ്ങുന്ന നവമാടമ്പിമാര്‍ക്ക് വെറും കടലകൊറിക്കുന്ന ആലസ്യം മാത്രമാകുന്നത് ത്യാഗിവര്യന്മാരുടെ പിന്‍മുറക്കാര്‍ക്കും രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്കും അത്ര നിസ്സാരമാവില്ല. ഇന്ത്യ എന്നത് അവരുടെ പ്രാണവായു തന്നെയാണ്. 1992ല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദും സംഘി പട്ടികയിലെ ആയിരക്കണക്കിന് പള്ളികളും മാത്രമല്ല, രാജ്യത്തെ ദലിത്-ഗോത്ര മുസല്‍മാനാദി ജനവിഭാഗങ്ങളൊക്കെ തൊണ്ടയിലെ എല്ലിന്‍ കഷണമായിത്തന്നെ ഇവര്‍ക്കുമുന്നില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക തന്നെ ചെയ്യും. ഇവിടെ പരാജയപ്പെടുന്നത് സനാതന ധര്‍മത്തില്‍ പറയുന്ന സത്യവും നീതിയും തന്നെയാകും. താജ്മഹലിന്റെ വെണ്‍പ്രഭ പോലെ അത് ലോകമുള്ള കാലത്തോളം പ്രശോഭിച്ചുകൊണ്ടേയിരിക്കും. ഏതുകൊടും വിഷമാലിന്യത്തെയും തിരിച്ചറിഞ്ഞ് തടുക്കുന്ന മാര്‍ബിള്‍ ശിലകള്‍പോലെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending