Connect with us

Video Stories

സി.പി.എമ്മിന്റെ ‘ബ്രിട്ടീഷ് രാജ്’

Published

on

’03-01-19 തീയതി 18.45 മണിക്ക് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകനായ ഒന്നാംപ്രതിയടക്കം കണ്ടാലറിയാവുന്ന സുമാര്‍ 20ഓളംവരുന്ന പ്രതികള്‍ സ്ഥലത്ത് മതസ്പര്‍ദയുണ്ടാക്കി, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും സംഘംചേര്‍ന്ന് മേപ്പയൂര്‍ റോഡ് ജംഗ്ഷനിലെ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള പരാതിക്കാരന്‍ പ്രസിഡന്റായുള്ള പേരാമ്പ്ര മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ജുമാമസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി എന്നും മറ്റും.’ കോഴിക്കോട് റൂറല്‍ പരിധിയില്‍പെടുന്ന പേരാമ്പ്ര പൊലീസ്‌സ്റ്റേഷനില്‍ ജനുവരി നാലിന് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ആണിത്. ഇതുപ്രകാരം സി.പി.എം ചെറുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാണിക്കോത്ത് അതുല്‍ദാസ് ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ഇരുപതുപേര്‍ മറ്റുപ്രതികളുമാണ്. സി.പി.എമ്മുകാരന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കേരളത്തിലാണ് ഇത്തരമൊരു പ്രഥമ വിവര റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണം കയ്യാളുന്ന കക്ഷിയുടെ ആളുകളാണ് പ്രതികള്‍ എന്നതുമാത്രമല്ല ഈ കേസിനെ പ്രാധാന്യപ്പെടുത്തുന്നത്. നാഴികക്ക് നാല്‍പതുവട്ടം മത സൗഹാര്‍ദത്തെക്കുറിച്ചും മുസ്്‌ലിംകളാദി മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പുപറയുകയും അവരുടെ വോട്ടുകള്‍ തക്കത്തില്‍ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പെടാപ്പാടുപെടുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവും കൂട്ടരുമാണ് ഒരു ആരാധനാലയത്തിനെതിരെ ഇവ്വിധം ആക്രമണം നടത്തിയിരിക്കുന്നത് എന്നതാണ് അതിനേക്കാള്‍ ഖേദകരവും ഉത്കണ്ഠാജനകവും.
എന്തിനായിരുന്നു സി.പി.എം പോലുള്ളൊരു കക്ഷിയുടെ നേതാവും പ്രവര്‍ത്തകരും പൊലീസ് പറയുന്നതുപോലെ വ്യക്തമായ കരുതലോടെ മുസ്‌ലിം പള്ളിക്ക് കല്ലെറിയാനും കേടുപാടുകള്‍ വരുത്താനും മുന്നിട്ടിറങ്ങിയത്? സി.പി.എം നേതാക്കള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചാല്‍ അത് മുസ്്‌ലിംലീഗ് ഓഫീസിനെതിരെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ പള്ളിയുടെ തൂണില്‍ തട്ടിയതാണെന്നാണ്. ഈ വിതണ്ഡവാദം വിശ്വസിക്കാന്‍ പിണറായി വിജയന്റെ പൊലീസ്‌കൂടി തയ്യാറായില്ല. പള്ളിയില്‍നിന്ന് 150 മീറ്ററോളം അകലത്തിലാണ് മുസ്്‌ലിംലീഗ് ഓഫീസ്. സംഭവസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അതുവഴി വരികയായിരുന്നു. തൂണിനു മാത്രമല്ല അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലേറേറ്റ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി തവണയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പ്രകോപിതരായി മൂവായിരത്തോളം പേരാണ് പിറ്റേന്ന് സ്ഥലത്ത് തടിച്ചുകൂടിയത്. മഗ്‌രിബ് നമസ്‌കാരത്തിനുശേഷമായിരുന്നു ആക്രമണം. മതവികാരം വ്രണപ്പെടുന്നതിനും വലിയൊരു തിരിച്ചടിക്കും കലാപത്തിലേക്കും പോകുമായിരുന്ന പ്രസ്തുത സംഭവം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെയും പള്ളിക്കമ്മിറ്റിയുടെയും സൗഹാര്‍ദപ്രിയരായ നാട്ടുകാരുടെയും യുക്തമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ ഇടപെടലാണ് പൊലീസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും മത സ്പര്‍ദക്കെതിരെ കേസെടുക്കാനും നിര്‍ബന്ധിതമാക്കിയത്. അതുല്‍ദാസ് ഒഴികെ എല്ലാവരും ഒളിവിലാണ്. ഈയിടെയാണ് പള്ളി പുതുക്കിപ്പണിതത്. 2017 ഏപ്രില്‍ 5ന് ഇവിടെയടുത്ത് നൊച്ചാട് പള്ളിയിലെ ഇമാമിനെ സി.പി.എമ്മുകാര്‍ വധഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കണം.
എന്തു നേട്ടമാണ് ഒരു ആരാധനാലയം തകര്‍ക്കുന്നതിലൂടെ ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മറ്റ് ചില ഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ ഹീനകൃത്യത്തിന് പ്രേരകമെന്ന് കാണാനാകും. കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലോ സംഘ്പരിവാറുകാരിലോ ചാര്‍ത്തപ്പെടുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സി.പി.എം കണക്കുകൂട്ടിയതും അതുതന്നെയാണ്. സംഭവദിവസവും തലേന്നും കേരളത്തിലാകമാനം ബി.ജെ.പി നേതൃത്വത്തില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ശബരിമലയില്‍ രണ്ടു യുവതികളെ സര്‍ക്കാര്‍ സഹായത്തോടെ ആചാരംലംഘിച്ച് ദര്‍ശനം നടത്തിച്ചതിനെതിരെയായിരുന്നു ഹര്‍ത്താലടക്കമുള്ള അക്രമ പരമ്പര. മൂന്നാം തീയതിയിലെ ഹര്‍ത്താലിലും കോഴിക്കോട് ജില്ലയിലെ പലസ്ഥലത്തും അക്രമങ്ങളുണ്ടായപ്പോള്‍ അതെല്ലാം സംഘ്പരിവാറുകാരാണെന്ന് അവര്‍തന്നെ സമ്മതിക്കുമ്പോഴാണ് കത്തുന്ന പുരയ്ക്ക് ഊരുന്ന കഴുക്കോല്‍ ലാഭമെന്ന കണക്കിന് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സി.പി.എം പള്ളിയുടെ നേര്‍ക്ക് തിരിഞ്ഞത്.
രാഷ്ട്രീയം വോട്ടുകള്‍ സമാഹരിക്കുന്നതിനപ്പുറം ജനങ്ങളെ തമ്മില്‍തല്ലിച്ച് കൊല്ലിക്കല്‍ ആകുന്നത് ഹീനമെന്നേ വിശേഷിപ്പിക്കേണ്ടൂ. 1971ലെ തലശ്ശേരി കലാപത്തിലുള്‍പ്പെടെ പയറ്റിത്തെളിഞ്ഞ തന്ത്രമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി പേരാമ്പ്രയിലും പുറത്തെടുത്തത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് സി.പി.എം മുന്‍നേതാവും ആര്‍.എം.പി സ്ഥാപകനുമായ ടി.പി ചന്ദ്രശേഖരനെ വടകര ഒഞ്ചിയത്ത് ഇരുട്ടിന്റെ മറവില്‍ സി.പി.എമ്മുകാര്‍ 51 തവണ വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്, ചന്ദ്രശേഖരന്റെ ഘാതകര്‍ വന്ന വാഹനത്തിന്റെ ചില്ലില്‍ ‘മാഷാ അല്ലാ’ എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ്. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജയിലില്‍കഴിയുന്നത് സി.പി.എമ്മിന്റെ നേതാക്കളാണ്. മൂന്നാറില്‍ റവന്യൂഭൂമിയില്‍ ഭൂമാഫിയക്കാര്‍ സ്ഥാപിച്ച കുരിശ ്‌പൊളിച്ച സ്വന്തം സര്‍ക്കാരിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പന്തളത്ത് ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന മധ്യവയസ്‌കനെ സി.പി.എമ്മുകാര്‍ ആസൂത്രിതമായി കല്ലെറിഞ്ഞ് കൊന്നപ്പോള്‍ തലക്ക് ക്ഷതമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി മരണം ഹൃദയാഘാതം മൂലമാണെന്ന് തട്ടിവിട്ടത്. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കേസ് നിലനില്‍ക്കെ കൃത്യം ചെയ്തത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞതും ഇതേ വിജയനാണ്. ഒരു യുവതികൂടി ശബരിമലയില്‍ കയറിയില്ലേ, ഇനിയെന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്ന് മൈക്കിനുമുന്നില്‍ ചെന്നുനിന്ന് ചോദിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയിലെ സി.പി.ഐക്കാര്‍ ചാര്‍ത്തിയ ‘മുണ്ടുടുത്ത മോദി’പട്ടം യഥേഷ്ടം ചേരും. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരും ശിങ്കിടികളും ചേര്‍ന്ന് നാടിനെ ബ്രിട്ടീഷുകാലത്തെ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നയത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍ അതിന് കാലവും ചരിത്രവും സാക്ഷിയാകുമെന്ന് മാത്രമേ പറയാനുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending