Connect with us

Video Stories

ശിക്ഷ നേരിടാന്‍ മോദി തയ്യാറായിക്കൊള്ളുക

Published

on

രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്മാര്‍ തന്നെ രാജ്യത്തെ ഛിന്നഭിന്നമാക്കിയ നീറുന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് ഒന്നാംശ്രാദ്ധം ആചരിക്കുന്ന നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം. രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്തവണ്ണം അപരിഹാര്യമായ നാശനഷ്ടം വരുത്തിയ നോട്ടുനിരോധന നടപടിയുടെ ഒരുവര്‍ഷം തികയുകയാണ് ഇന്നത്തെ അര്‍ധരാത്രി. ഗുജറാത്തിലെ 22 വര്‍ഷത്തെ കുതികാല്‍വെട്ടലിന്റെയും ന്യൂനപക്ഷ-വംശഹത്യയുടെയും മറവില്‍ 2014ല്‍ രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലാക്കിയ നരേന്ദ്രദാമോദര്‍ദാസ് മോദി എടുത്തുവീശിയ തുറുപ്പുചീട്ടായിരുന്നു ശുദ്ധപൊള്ളയെന്ന് ജനങ്ങളും വിദഗ്ധരും വിധിയെഴുതിയ സാമ്പത്തിക പരിഷ്‌കരണ നടപടി. ഒരുഭാഗത്ത് സംഘപരിവാറുകളും ഭരണകക്ഷിക്കാരും ജനങ്ങളുടെയും വിശിഷ്യാ മതന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെയും നേര്‍ക്ക് നവഫാസിസത്തിന്റെ ഊരിപ്പിടിച്ച കുന്തമുനകളുമായി പാഞ്ഞടുക്കുമ്പോള്‍ ഭരണത്തിന്റെ കരാളചക്രങ്ങള്‍ ജനങ്ങളുടെ മേലേക്ക് ഉരുട്ടിക്കയറ്റുകയായിരുന്നു ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചുകൊണ്ടുള്ള മോദിയുടെ ലീലാവിലാസം.
ആഗോളസാമ്പത്തിക രംഗത്ത് പൊതുവായി മാന്ദ്യം പിടിമുറുക്കിയകാലത്ത് പലരാജ്യങ്ങളും വലിയ പ്രതിസന്ധികളിലകപ്പെട്ടപ്പോള്‍ അതിനെ ഹിമാലയന്‍ മലനിരകള്‍ക്കിപ്പുറത്തേക്ക് കടന്നുവരാനനുവദിക്കാതെ പിടിച്ചുകെട്ടിയൊരു സര്‍ക്കാരുണ്ടായിരുന്നു ഇന്ത്യക്ക്. എഴുപതുകളിലെ ബാങ്ക്‌ദേശസാല്‍കരണവും ഗരീബീഹഠാവോയും പോലുള്ള ഇന്ദിരാഗാന്ധിയുടെ നടപടികളാണ് 2008 മുതലുണ്ടായ ആഗോളമാന്ദ്യത്തിന് വിലങ്ങുവെക്കാന്‍ ഇന്ത്യക്ക് സഹായമായതെങ്കില്‍ ആ മഹതിയുടെ ദീര്‍ഘദൃക്കായ പിന്തുടര്‍ച്ചക്കാരനായിരുന്നു ഡോ. മന്‍മോഹന്‍സിംഗ് എന്ന പരിണതപ്രജ്ഞനായ സാമ്പത്തികകാര്യ വിദഗ്ധനും രാഷ്ട്രീയക്കാരനും. അദ്ദേഹത്തെയും കോണ്‍ഗ്രസിനെയും കെട്ടുകെട്ടിച്ച് കോണ്‍ഗ്രസ്്മുക്ത ഭാരതം സ്വപ്‌നംകണ്ട മോദിയും അമിത്ഷാകൂട്ടുകെട്ടും കാട്ടിക്കൂട്ടിയ തോന്ന്യാസത്തിന്റെ നാമമാണ് ഡീമോണിറ്റൈസേഷന്‍. ഇന്ന് നോട്ടുനിരോധനത്തിന്റെ ഒന്നാംവാര്‍ഷികം വരെയും തലതിരിഞ്ഞൊരുസര്‍ക്കാര്‍ വെച്ചുനീട്ടിയ കണ്ണീരുപ്പ് തിന്നുകയാണ് ജനതയൊട്ടാകെ. അത് അനുസ്യൂതം തുടരുമെന്നുതന്നെയാണ് ആഗോളവിദഗ്ധരെല്ലാം തരുന്ന മുന്നറിയിപ്പും.
രാജ്യത്തെ 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള രണ്ട് വലിയ നോട്ടുകള്‍ പിന്‍വലിച്ചത് രാത്രിയായതിനാല്‍ പിറ്റേന്നുമുതല്‍ നോട്ടിന് വേണ്ടിയുള്ള നെട്ടോട്ടമായി ജനങ്ങള്‍. രാജ്യത്തെ എണ്‍പത്താറുശതമാനം നോട്ടുകളാണ് ഇതുവഴി പിന്‍വലിച്ചതെന്നത് ജനത്തിന്റെ ദുരിതം പറഞ്ഞറിയിക്കാനാവാത്ത വിധമാക്കി. അറുപതു ശതമാനം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്തെ ചെറുകിട കര്‍ഷകരും കച്ചവടക്കാരും തൊഴിലാളികളും ഈ പ്രധാനമന്ത്രിയെ അന്നുമുതല്‍ വെറുത്തുതുടങ്ങിയതിന് തെളിവായി തുടര്‍ന്നുനടന്ന പഞ്ചാബിലെയും ഗോവയിലെയും മറ്റും തിരഞ്ഞെടുപ്പു ഫലങ്ങള്‍. തൊഴില്‍ ചെയ്തതിനുള്ള കൂലി പോയിട്ട് കുരുന്നുകള്‍ക്ക് ഭക്ഷണത്തിനുള്ള തുകപോലും കിട്ടാതെ വലഞ്ഞു, ലോകത്തെ രണ്ടാമത്തെ വലിയ ജനസാമാന്യം.
കള്ളപ്പണവും കള്ളനോട്ടും പിടിച്ചുകെട്ടും, തീവ്രവാദം അടിച്ചമര്‍ത്തും തുടങ്ങിയവയാണ് മോദി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെങ്കില്‍ നാള്‍ക്കുനാള്‍ ജനങ്ങളുടെ പൊറുതികേട് ഇരട്ടിയായി. ആദ്യമൊക്കെ നൊബെല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഡോ. മന്‍മോഹന്‍സിംഗ്, പ്രൊഫ. അരുണ്‍കുമാര്‍ തുടങ്ങിയ വിദഗ്ധരാണ് മോദിയുടെ നയത്തിനെതിരെ തെളിവുകള്‍ നിരത്തി രംഗത്തുവന്നതെങ്കില്‍ സാംസ്‌കാരികനായകരും ജനപ്രതിനിധികളും യുവാക്കളും വനിതകളും വരെ തെരുവിലിറങ്ങി. നടപടിയെ വിമര്‍ശിച്ചതിന് എം.ടി വാസുദേവന്‍ നായരെപോലുള്ള എഴുത്തുകാര്‍ക്കെതിരെ കുരച്ചുചാടിയ ബി.ജെ.പിക്കാര്‍ ഇന്ന് ജനങ്ങള്‍ വടിയെടുത്തടിക്കുമെന്ന് വന്നപ്പോള്‍ താജ്മഹലിനു മേലെപോലും വര്‍ഗീയതയുടെ പുത്തന്‍അജണ്ടകള്‍ പുറത്തെടുക്കുകയാണ്. തന്റെ നടപടികളെല്ലാം പാഴായെന്ന ്ഉത്തമബോധ്യമാകണം ഐ.എ.എസ്സുകാരെ മന്ത്രിസഭയിലെടുക്കാനുള്ള മോദിയുടെ പുതിയ തീരുമാനം. പെട്രോളിയത്തിന്റെ വിലത്തകര്‍ച്ച മുതലെടുത്ത് നികുതി പരമാവധി വര്‍ധിപ്പിച്ച് ഭരണം മുന്നോട്ടുപോകുന്ന മോദിക്കിപ്പോള്‍ പറയാന്‍ പാളിപ്പോയ സ്വച്ഛ്ഭാരത് പദ്ധതിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പിഞ്ചുകുട്ടികളുടെ കൂട്ടമരണവുമാണ്.
നോട്ടുനിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്തെ ജനങ്ങളെ ബന്ദിയാക്കാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും പറഞ്ഞ മിതഭാഷിയായ ഡോ. മന്‍മോഹന്‍സിംഗിനെ കുളിമുറിയില്‍ കോട്ടിട്ട് കുളിക്കുന്നയാളെന്ന് ആക്ഷേപിച്ചാണ് മോദിയും കൂട്ടരും തങ്ങളുടെ വിടുവായിത്തം പ്രകടിപ്പിച്ചത്. എന്നാലിന്ന് അതേ ഡോ. സിംഗിന്റെ പ്രവചനം കൃത്യവും സത്യവുമായിരിക്കുമ്പോള്‍ കുളിമുറിക്ക് പുറത്ത് നഗ്നനാണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യം നോട്ടുനിരോധനത്തിന് ശേഷം രണ്ടുശതമാനം മൊത്തആഭ്യന്തരവളര്‍ച്ചയില്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ വായമൂടിക്കെട്ടിയെങ്കിലും നടപടിയുടെ എട്ടാം മാസം കുറ്റം പൂര്‍ണമായും സര്‍ക്കാരില്‍ ഭരമേല്‍പിച്ച് ബാങ്ക് അധികൃതര്‍ കൈകഴുകി. മാത്രമല്ല, 99 ശതമാനം നിരോധിതനോട്ടും തിരിച്ചുവന്നുവെന്ന് റിസര്‍വ് ബാങ്കിന് വൈകിയെങ്കിലും സമ്മതിക്കേണ്ടിവന്നിരിക്കുന്നു. അതിലും ഞെട്ടിപ്പിക്കുന്നത് ഒരു വര്‍ഷം തികയുമ്പോഴും തിരിച്ചുവന്ന നോട്ടുകള്‍ എണ്ണിത്തീരാന്‍ ഇനിയും രണ്ടു വര്‍ഷമെടുക്കുമെന്ന വര്‍ത്തമാനമാണ്. അഞ്ചുലക്ഷം കോടിയെങ്കിലും കള്ളപ്പണമായതുകാരണം തിരിച്ചുവരില്ലെന്ന് കണക്കുകൂട്ടിയവരുടെ നാവ് ഇപ്പോള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു.
മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി എട്ടാം തവണയും അഞ്ചു ശതമാനം കണ്ട് കീഴോട്ടുപോയിരിക്കുന്നുവെന്നത് കഴിഞ്ഞമാസത്തെ സര്‍ക്കാരിന്റെ തന്നെ കണക്കാണ്. 9.2ല്‍ നിന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തിലെ വളര്‍ച്ച 5.7 ആയി കുറഞ്ഞിരിക്കുന്നത്. 7.3 ആകുമെന്നു കരുതി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും കരുനീക്കിയ റിസര്‍വ് ബാങ്കിന് 6.7 മാത്രമാകും അടുത്ത വര്‍ഷത്തെ വളര്‍ച്ചയെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പതിനഞ്ച് ലക്ഷം തൊഴിലവസരം കുറഞ്ഞു. രണ്ടേകാല്‍ ലക്ഷം വ്യവസായസ്ഥാപനങ്ങള്‍ പൂട്ടി തുടങ്ങിയ കണക്കുകള്‍ സര്‍ക്കാരിന്റെത് തന്നെയാണ്. പ്രമുഖശത്രുവായി നാം കാണുന്ന ചൈന വളര്‍ച്ചയില്‍ ഇന്ത്യയെ പിറകോട്ടുതളളുന്നു. പാക്കിസ്താനില്‍നില്‍നിന്നുള്ള ഭീകരവാദം ഇക്കാലയളവില്‍ പൂര്‍വാധികം ശക്തിയായി പടര്‍ന്നു. കൂനിന്മേല്‍ കുരുവായി ചരക്കുസേവന നികുതിയും അടിച്ചേല്‍പിച്ചതോടെ തങ്ങളെ ശത്രുവായി കാണുന്ന നാസിസ്റ്റാണ് മോദിയെന്ന് ജനത്തിന് അനുഭവതീക്ഷ്ണതകൊണ്ട് സ്വയം ബോധ്യമായിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending