Connect with us

Views

ചങ്ങലക്കിടേണ്ട ബുദ്ധിശൂന്യത

Published

on

അരക്കോടിയോളം വരുന്ന ഫലസ്തീന്‍ ജനതയുടെ സ്വത്വത്തെയും നിലനില്‍പിനെയും ഒറ്റയടിക്ക് നിരാകരിക്കുകയും ലോക മുസ്‌ലിം ജനതയോടും രാജ്യാന്തര നീതിന്യായങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തിരിക്കുകയാണ് അമേരിക്കയുടെ അമരത്തിരിക്കുന്ന ഡൊണാള്‍ഡ് ജോണ്‍ ട്രംപ്. ലോക വന്‍ശക്തിയുടെ സിംഹാസനത്തില്‍ ഈവര്‍ഷമാദ്യം ഇരിപ്പുറപ്പിച്ച എഴുപത്തൊന്നുകാരന്‍ ഇതുവരെയും പ്രകടിപ്പിച്ചത് തന്റെ കുടുസ്സായതും അപകടകരമായതുമായ ബുദ്ധിശൂന്യതയാണ്. അതിന്റെതുടര്‍ച്ചയാണ് ബുധനാഴ്ച രാത്രി ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. കഴിഞ്ഞ എഴുപതു വര്‍ഷത്തോളമായി അമേരിക്ക പിന്തുടര്‍ന്നുവന്ന ഫലസ്തീന്‍ നയത്തോടുള്ള വ്യക്തമായ വ്യതിയാനമാണ് ഇതിലൂടെ ട്രംപ് ലോക ജനതക്കുമുമ്പില്‍ സംക്രമിപ്പിച്ചിരിക്കുന്നത്. അതിലുപരി തീര്‍ത്തും നിരാലംബരായി, ഉരുക്കുമുഷ്ടിയുടെ ഇരകളാക്കപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരു ജനതയോടുള്ള തന്റെ കറതീര്‍ന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവും. ഇതാദ്യമായാണ് ഒരു രാജ്യം തര്‍ക്കപ്രദേശമായ ജെറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റുമെന്ന് പ്രഖ്യാപിക്കുന്നത്. തീക്കളിതന്നെയാണ് ട്രംപ് കളിച്ചിരിക്കുന്നത്. പ്രസിഡന്റിനെ മാനസികപരിശോധനക്ക് വിധേയനാക്കണമെന്ന് അമേരിക്കക്കാര്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഇസ്‌ലാമോഫോബിയ ബാധിച്ച് കണ്ണും കാതും മനസ്സും നഷ്ടപ്പെട്ടിരിക്കുകയാണ് ട്രംപിന്. ആറുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെയെല്ലാം ട്രംപ് പ്രകടിപ്പിച്ച വികാരം മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരെയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷയുടെ കാരണം പറഞ്ഞ് ഏഴു രാജ്യങ്ങളിലെ മുസ്‌ലിംകളുടെ അമേരിക്കയിലേക്കുള്ള വരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഇസ്രാഈലിന് ജെറുസലേം തലസ്ഥാനമായി നല്‍കുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. റിപ്പബ്ലിക്കരുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക്‌പെന്‍സും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ലേഴ്‌സണ്‍, ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറദ്കുഷ്‌നര്‍ എന്നിവരും ട്രംപ് ഇസ്രാഈല്‍ അംബാസഡറായി നിയോഗിച്ച ഡേവിഡ് ഫ്രീഡ്മാനുമെല്ലാം ട്രംപിന്റെ തലതിരിഞ്ഞ ഫലസ്തീന്‍ നയത്തിന്റെ മുന്നണിപ്പോരാളികളായിരുന്നുവെന്നത് സത്യം. വെറും ഉത്തരവ് പ്രഖ്യാപിക്കുക എന്ന കൃത്യം മാത്രമേ യഥാര്‍ഥത്തില്‍ ട്രംപിന് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. അതാണ് ഫലസ്തീനില്‍ മാത്രമല്ല, അറബ്- പശ്ചിമേഷ്യന്‍ മേഖലയിലാകെ കരിനിഴല്‍ പരത്തിയിരിക്കുന്നത്. ഇതിനകംതന്നെ ഇസ്രാഈല്‍ കയ്യടക്കിവെച്ചിരിക്കുന്ന പ്രദേശങ്ങളിലാകെ ഫലസ്തീന്‍ ജനതയുടെയാകെ പ്രതിഷേധം അലയടിച്ചുതുടങ്ങി. വെസ്റ്റ്ബങ്കിലും ജോര്‍ദാനിലും ഇറാഖിലും ഇറാനിലുമെല്ലാം ട്രംപിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റാണ് ഉയര്‍ന്നിരിക്കുന്നത്. ഇസ്രാഈലാകട്ടെ കൂറ്റന്‍ ടാങ്കുകള്‍ പ്രദേശത്തേക്ക് അയച്ചിരിക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അറബ് രാജ്യത്തലവന്മാരും വാര്‍ത്താമാധ്യമങ്ങളും ട്രംപിന്റെ നടപടി തലതിരിഞ്ഞതാണെന്നും ഇത് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് തുടക്കമിടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഹമാസ് പോലുള്ള സംഘടനകള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്ക വിതച്ചത് അറബ് ലോകത്ത് കൊയ്യുന്നുവെന്നാണ് അനുമാനിക്കേണ്ടത്. മേഖലയിലെ തീവ്രവാദസംഘടനകള്‍ അമേരിക്കയെയും ഇസ്രാഈലിനെയും സായുധമായി നേരിടാനുള്ള സാധ്യത കാണുന്നവരുമുണ്ട്. 2012നു ശേഷമുള്ള മൂന്നാമതൊരു ഇന്‍തിഫാദ (വിമോചന പ്രക്ഷോഭം) തുടങ്ങുമെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥലമെന്ന നിലക്ക് അന്താരാഷ്ട്ര മേല്‍നോട്ടത്തിന് കീഴിലാണ് ജെറുസലേം.1948ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജെറുസലേം ഇസ്രാഈല്‍ കയ്യടക്കി. കിഴക്കന്‍ ജെറുസലേം ജോര്‍ദാനും. 1967ല്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രാഈല്‍ ഇത് തിരികെ കയ്യടക്കി. പിന്നീട് 1980ല്‍ ജെറുസലേമിനെയാകെ ഇസ്രാഈല്‍ തലസ്ഥാനമായി സ്വയം പ്രഖ്യാപിച്ചു. മക്കക്കും മദീനക്കും ശേഷം മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ മസ്ജിദായ മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലക്ക് ലോകത്തെ ഇരുനൂറു കോടിയോളം വരുന്ന മുസ്‌ലിംകളുടെയാകെ പുണ്യനഗരം കൂടിയാണ് ജെറുസലേം.

പതിറ്റാണ്ടുകളായി പൗരത്വം പോലുമില്ലാതെ ഇസ്രാഈലിന്റെ കാരുണ്യത്തില്‍ കഴിയേണ്ട ഗതികേടിലാണ് ഫലസ്തീന്‍കാര്‍. മ്യാന്മാറിലെ രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സമാനമായ അവസ്ഥയിലാണ് കാലങ്ങളായി ഫലസ്തീന്‍കാര്‍ അറബ്‌ലോകത്ത് കഴിഞ്ഞുകൂടുന്നത്. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വന്തം രാഷ്ട്രം എന്ന സ്വപ്‌നത്തിലാണ് ഇവര്‍. ഇതെല്ലാം ഒറ്റയടിക്ക് തരിപ്പണമാക്കിയിരിക്കുകയാണ് ട്രംപിന്റെ മറ്റൊരു കറുത്ത ഡിസംബര്‍ ആറിലെ പ്രഖ്യാപനം. തന്റെ മുന്‍ഗാമികള്‍ ചെയ്യാന്‍ ഭയപ്പെട്ടത് താന്‍ ചെയ്യുന്നുവെന്ന വീമ്പിളക്കലും ട്രംപ് നടത്തിയിട്ടുണ്ട്. ‘ചരിത്രപരമായ വിജയം’ എന്ന വാക്കുകള്‍ കൊണ്ടാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമല്ലാതെ യൂറോപ്യന്‍ യൂണിയനിലെ യു.എസ് സഖ്യരാഷ്ട്രങ്ങള്‍ പോലും തീരുമാനത്തെ പിന്തുണക്കില്ലെന്ന് വ്യക്തമായ നിലക്ക് തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണ് ട്രംപ് ചെയ്യേണ്ടതെങ്കിലും അതിനുള്ള മൂല്യബോധം അദ്ദേഹത്തിനില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. പോപ്പ് ഫ്രാന്‍സിസും ഐക്യരാഷ്ട്ര രക്ഷാസമതിയും ട്രംപിന്റെ തീരുമാനത്തെ അപലപിക്കുകയാണ്.

2005ല്‍ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രമേയം തന്നെ ജൂതലോബിയുടെ ശ്രമഫലമായിരുന്നു. അമേരിക്കയിലെയും ഇസ്രാഈലിലെയും തീവ്ര ജൂതലോബിയാണ് തീരുമാനത്തിന് പിന്നിലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ട്രംപിനെ അധികാരത്തിലെത്തിച്ചതിലും ഈ ലോബിയുടെ പങ്ക് വലുതാണ്. അമേരിക്ക കാലാകാലങ്ങളായി ജൂതന്മാരുടെ കയ്യിലാണെന്നതിന് തെളിവാണ് യു.എന്നില്‍ പല തവണയായി വന്ന ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങളെ വീറ്റോ ചെയ്ത ആ രാജ്യത്തിന്റെ നടപടികള്‍. ഒരു ജനത എന്ന നിലയില്‍ ലോകത്ത് ഇത്രയും ദു:സ്വാധീനമുള്ള വംശം വേറെയില്ല. വെറുപ്പാണ് അതിന്റെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യകാലഘട്ടം മുതല്‍ ഫലസ്തീനെ സാമാന്യനീതിയുടെ പേരില്‍ പിന്തുണച്ചുവരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെങ്കിലും ജൂത ഭരണകൂടത്തിന് സമാനമായ നിലപാടുകളാണ് നരേന്ദ്രമോദി ചെയ്തുവരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ട്രംപിനെതിരായ എങ്ങും തൊടാതെയുള്ള പ്രസ്താവം. കടുത്ത ഒരുവാക്ക് പ്രയോഗിക്കാന്‍പോലും ത്രാണിയില്ലാതെ രാജ്യ സ്‌നേഹത്തെ ട്രംപിന്റെ കാല്‍കീഴില്‍ അടിയറവെച്ചിരിക്കുകയാണോ മോദിയും കൂട്ടരും. ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ നിലകൊള്ളുന്ന നമുക്ക് ഇത് നാണക്കേടാണ്. നീതി പുലര്‍ന്നു കാണുന്നതുവരെ ലോക ജനതയുടെ പോരാട്ടം തുടരട്ടെ എന്നുമാത്രമാണ് ഇത്തരുണത്തില്‍ ആഗ്രഹിക്കാനും പ്രാര്‍ഥിക്കാനുമുള്ളത്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending