Connect with us

Video Stories

ഫയലിലുറങ്ങുന്ന സംസ്ഥാന ഭരണം

Published

on

”ഈ സര്‍ക്കാരിന് ഭരണം എങ്ങനെ വേഗത്തിലും കാര്യക്ഷമവും പുരോഗമനപരവുമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. പതിവായി ഔദ്യോഗികാര്യങ്ങളില്‍ ഇടപെടുന്നതുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ കാര്യങ്ങളില്‍ അനുകമ്പ ഉണ്ടാകുന്നില്ല. ഇത് മാറണം. നിങ്ങള്‍ ഫയലുകളില്‍ കുറിക്കുന്ന ഓരോകുറിപ്പും ഓരോ പൗരന്റെയും ജീവിതമാണെന്ന ഓര്‍മ വേണം.” ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറി പതിമൂന്നാംദിനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മേല്‍വാക്കുകള്‍ ഇന്നും ജനമനസ്സുകളില്‍ മായാതെ, മറക്കപ്പെടാതെ കിടക്കുന്നുണ്ട്.
ഇനി, മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി ബുധനാഴ്ച നിയമസഭയില്‍ വെച്ച കണക്ക് നോക്കുക. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ സംഖ്യ 84,258. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന വകുപ്പുകളില്‍ മുന്‍നിരയിലുള്ളത് മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന പൊതുഭരണവകുപ്പിലാണത്രെ. അദ്ദേഹത്തിന്റെതന്നെ ആഭ്യന്തരവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 11,734. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്-24516. മറ്റു വകുപ്പുകളുടെ നില ഇങ്ങനെ: പൊതുവിദ്യാഭ്യാസം-6071, വ്യവസായം-4980, പൊതുമരാമത്ത് -4958, വനം,വന്യജീവി-3746, നികുതി-2826, സഹകരണം-2120. അതേസമയം വിവരാവകാശപ്രവര്‍ത്തകന്‍ ഡി.ബി ബിനു ശേഖരിച്ച കണക്കുപ്രകാരം സര്‍ക്കാരില്‍ നിലവില്‍ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂ,ആഭ്യന്തര വകുപ്പുകളാണ് മുന്നില്‍. അയ്യായിരത്തിലധികം ഫയലുകളാണ് ഇത്തരത്തിലുള്ളത്. നിയമസഭയില്‍ മുഖ്യമന്ത്രി മേശപ്പുറത്തുവെച്ച പട്ടികയും ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് അണ്ടര്‍ സെക്രട്ടറി ലിസിമോള്‍ നല്‍കിയ മറുപടിയും തമ്മില്‍ പതിനായിരത്തോളം ഫയലുകളുടെ അന്തരമുണ്ട്. സര്‍ക്കാരിലെ ഒരുഉത്തരവ് കാത്ത് ഇത്രയുംപേരും അതിനോടനുബന്ധമായി മറ്റനേകം പേരും സന്നിഗ്ധാവസ്ഥയില്‍ നില്‍ക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ഇതാണ് നമ്മുടെ ‘ജനപ്രിയ’നായ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവര്‍ വാദ്ഗാനംചെയ്ത ‘എല്ലാം ശരിയാക്കി’- യതിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ അതിനുള്ള സുവ്യക്തമായ മറുപടിയാണ് ഭരണത്തലവന്‍ തന്നെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മുമ്പാകെ തുറന്നുവെച്ചിരിക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥര്‍ സഹകരിക്കാഞ്ഞതാണോ ഇനി ഈ നിലയിലേക്ക് സംസ്ഥാനഭരണം എത്തിപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറഞ്ഞേക്കുമോ. അങ്ങനെ പറഞ്ഞതായി അറിവില്ലാത്തതുകൊണ്ട് കുറ്റവാളികള്‍ സത്യത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെയെന്നത് നിസ്സംശയം. ഇനി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിക്കുന്നൊരു സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ളതും ഈ മുഖ്യമന്ത്രി തന്നെയല്ലേ. സ്വന്തം കഴിവുകേട് തന്നെയാണ് ഇതില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവരും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുകൊല്ലത്തിനിടെ കൊലക്കത്തിയേറ്റ് മരിച്ചുവീണവരുടെ കണക്കുകളും ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് ഈ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും സംബന്ധിച്ചുള്ള ജനധാരണകള്‍ സമര്‍ത്ഥിക്കപ്പെടുന്ന മറ്റൊന്ന്്്. മുഖ്യന്റെ സ്വന്തം കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയകൊലപാതകങ്ങളില്‍ എട്ടുമാസത്തിനിടെ പത്ത്‌പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്താകെ നൂറോളം പേര്‍ക്കാണ് സംഘട്ടനങ്ങളില്‍ ജീവഹാനി സംഭവിച്ചത്. ഇതേസമയംതന്നെയാണ് വിവിധകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരിലെ സി.പി.എമ്മുകാരെ ശിക്ഷാഇളവ് നല്‍കി പുറത്തുവിടാന്‍ സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയത്. ഈ നീക്കം പൊളിച്ചത് ഗവര്‍ണറുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ആര്‍.എം.പി നേതാവ് വടകരയിലെ ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിക്കൊന്ന സംഭവത്തില്‍ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ജയിലുകളില്‍നിന്ന് ഇഷ്ടാനുസരണം പരോള്‍ അനുവദിച്ചതും കുറ്റവാളികളിലൊരാളായ സി.പി.എം ഏരിയാസെക്രട്ടറി കുഞ്ഞനന്തന് പത്തുവര്‍ഷം ബാക്കിയിരിക്കെ ശിക്ഷാഇളവിന് സര്‍ക്കാര്‍ തീവ്രനീക്കം നടത്തുന്നതുമൊക്കെ പുറത്തുവന്ന വസ്തുതകളാണ്. സി.പി.എമ്മുകാരായ പ്രതികളാണ് കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്നതെന്നതും ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും കക്ഷിയുടെയും കീഴില്‍ കേരളം എങ്ങോട്ടാണ് ചരിക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തം.
നശീകരണ സമരം നടത്താനല്ലാതെ ഭരിക്കാന്‍ കഴിയാത്തവരാണ് കമ്യൂണിസ്റ്റുകളെന്നത് പഴയ അറിവാണ്. അവരുടെകീഴില്‍ സംസ്ഥാനമിന്ന് വികസനകാര്യത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. കുറെ മിഷനുകള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നുപറഞ്ഞ് കഴിഞ്ഞമാസമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിയായ ലൈഫ്മിഷന്റെ പരാജയം കാരണം പാര്‍ട്ടി നേരിട്ട് രണ്ടായിരം വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുകയാണത്രെ. സാമ്പത്തികരംഗത്താകട്ടെ, ആന കയറിയ തോട്ടം പോലെയാണ് കേരളത്തിന്റെ അവസ്ഥ. ശമ്പളംകൊടുക്കാന്‍ പോലും പണമില്ലാതെ കടത്തിന്മേല്‍ കടമെടുത്തും പലിശ തീര്‍ക്കാന്‍ കടമെടുത്തും നാളുകള്‍ തള്ളിനീക്കുകയാണ് ഭരണകൂടം. കേന്ദ്രത്തിന്റെ ഭാവനാവിലാസം മാത്രമായ ചരക്കുസേവന നികുതിയെ അഹമഹമികയാ പിന്തുണച്ച സംസ്ഥാന ധനമന്ത്രി ചായക്കട ഉദ്ഘാടിച്ചും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ഒളിച്ചോടുന്നു. അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞവരുടെ കീഴില്‍ നിത്യോപയോഗസാധനങ്ങളുടെ വില വാണംപോലെ കുതിക്കുമ്പോള്‍ പൊതുവിതരണസമ്പ്രദായവും ഭക്ഷ്യവകുപ്പും അനങ്ങാപ്പാറകള്‍. പിണറായി സ്തുതി മാത്രമാണ് മന്ത്രിമാരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാനുള്ള വള്ളി. പാര്‍ട്ടി സമ്മേളനങ്ങളില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മന്ത്രിസഭാ യോഗങ്ങള്‍ പോലും ആളുതികയാതെ മാറ്റിവെക്കേണ്ട അവസ്ഥ. അഴിമതി വേരോടെ പിഴുതെറിയുമെന്ന ്ആണയിട്ടുവന്നവര്‍ക്ക് സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി മൂന്നു മന്ത്രിമാരെ പുറത്താക്കേണ്ടിവന്നു. ഇല്ലാത്തചികില്‍സാചെലവിനും മന്ത്രിമന്ദിരങ്ങള്‍ മോടിയാക്കാനും ആഢംബര കാറുകള്‍ക്കും പൊടിച്ചത് കോടികള്‍. പുറമെ പെന്‍ഷന്‍പ്രായം ഉയര്‍ത്തലും നിയമന നിരോധനവും. ഇരട്ടിശമ്പളം എഴുതിവാങ്ങാന്‍ ഒപ്പുമായി കാത്തിരിക്കുന്ന മന്ത്രിപുംഗവന്മാര്‍. നാലുകൊല്ലം കൂടിയുണ്ടല്ലോ എന്നതായിരിക്കാം ഇവരുടെയൊക്കെ ഏക സൗകര്യം!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending