Connect with us

Video Stories

മതമില്ലാകണക്കല്ല,വേണ്ടത് വിശ്വാസികളുടെ മന:ശാന്തി

Published

on

 

ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പ് അധ്യയനവര്‍ഷം 1,23,630 കുട്ടികള്‍ പ്രവേശനം നേടിയതായി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പുമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിക്കുകയുണ്ടായി. വിവിധ വിദ്യാലയങ്ങളുടെ പേരുവെച്ച കണക്കുകള്‍ സഹിതമായിരുന്നു മന്ത്രിയുടെ ഈ ‘അഭിമാനകരമായ’ പ്രഖ്യാപനം. കേരളത്തില്‍ മതമില്ലാത്തവരും ജാതിയില്ലാത്തവരുമായി വളരുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കാണിക്കലായിരുന്നു മന്ത്രിയുടെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ഈ കണക്കെടുപ്പിനുപിന്നിലെ ഗൂഢലക്ഷ്യം. ഇത്തരത്തിലൊരു വെളിപ്പെടുത്തലില്‍ പലരും അന്നുതന്നെ സംശയം പൂണ്ടിരുന്നു. ഇതിനിടെയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാലയ അധികൃതര്‍ മന്ത്രി പറഞ്ഞ കണക്കുകള്‍ ശരിയല്ലെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞത്. മതത്തിലും ജാതിയിലും ഉള്‍പ്പെടുന്ന നാട്ടിലെ പൗരന്മാരെ മത-ജാതിയില്ലാത്തവരെന്ന് മുദ്രകുത്തുകയായിരുന്നു ഭരണകൂടം. എങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പിന് ഈ അധികാരം ലഭിച്ചത്. എന്തിനായിരുന്നു ഈ പൊറാട്ടുനാടകം?
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ സംഖ്യ കൂടുതലാണെന്നാലും അവരെല്ലാം ദൈവമില്ലെന്ന് വിശ്വസിക്കുന്നവരും ജാതികോളം പൂരിപ്പിക്കാത്തവരുമാണെന്ന് ധരിക്കുന്നത് ശരിയല്ല. കമ്യൂണിസ്റ്റ്-നിരീശ്വരവാദ സംഘടനകളില്‍ വിശ്വസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് യാഥാര്‍ഥ്യം. ഉന്നത കമ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബാംഗങ്ങള്‍ മതാചാരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നതും പരസ്യമാണ്. മതത്തെയും ജാതിയെയും ഉപരിപ്ലവമായി വിമര്‍ശിക്കുന്ന കപടകമ്യൂണിസ്റ്റ്-നിരീശ്വരവാദികളെ നിക്ഷിപ്ത തല്‍പരരായ ഭിംക്ഷാംദേഹികളെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. മതത്തെ എതിര്‍ക്കുകയല്ല, അതിനെയും അതിലെ ധാര്‍മികതയെയും നിലവിലെ പൊതു-രാഷ്ട്രീയ സാമൂഹിക ഘടനക്കകത്ത് പ്രതിഷ്ഠിച്ചുകൊണ്ടുമാത്രമേ മതനിരപേക്ഷത ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയൂ. ഇന്ത്യയെ പോലുള്ള ബഹുമത സമൂഹത്തില്‍ വിശേഷിച്ചും. ഇന്ത്യാരാജ്യവും ഭരണഘടനയും അത്തരത്തിലുള്ള മതേതരത്വത്തെയാണ് അംഗീകരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും.
രാഷ്ട്രമഹാരഥന്മാര്‍ മതന്യൂനപക്ഷങ്ങള്‍ക്കും ജാതി-ഉപജാതികള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ സംവരണം ഭരണഘടനാപരമായിത്തന്നെ നിര്‍ബന്ധമാക്കിയത് മതവിശ്വാസവും ജാതീയതയും അതിലെ തീണ്ടാരങ്ങളും യാഥാര്‍ത്ഥ്യമാണെന്ന അടിയുറച്ച വിശ്വാസത്തിലായിരുന്നു. സഹസ്രാബ്ദങ്ങളായി ഉച്ചനീചത്വത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും കരാളകരങ്ങളില്‍പെട്ട് ശ്വാസംവിടാന്‍ പോലും കഴിയാതെവന്ന വലിയൊരു ജനതതിയോട് ചെയ്ത പശ്ചാത്താപമാണത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കമ്യൂണിസ്റ്റുകള്‍ പക്ഷേ മതത്തെയും ജാതിയെയും അതിന്റെ യാഥാര്‍ഥ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി വര്‍ഗീയതയുടെ മേലങ്കി ചാര്‍ത്താനാണ് വൃഥാപരിശ്രമം നടത്തിയത്. മത വിശ്വാസികളുടെമേല്‍ കുതിരകയറുന്നതും അവരെ പഴയ നൂറ്റാണ്ടിന്റെ വക്താക്കളെന്ന് ആക്ഷേപിക്കുന്നതുമൊക്കെ സി.പി.എമ്മിന്റെ ശൈലിയാകുന്നതിന് കാരണം മറ്റൊന്നല്ല. സത്യത്തില്‍ മതത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ നിരീശ്വരതയെ സ്വയംമതമാക്കി പുന:പ്രതിഷ്ഠിക്കുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതമില്ലാത്തവരെന്നഹങ്കരിച്ചവര്‍ ലോകത്ത് കൊന്നു തള്ളിയവരുടെ എണ്ണമെത്രയാണ്! സ്റ്റാലിനും പോള്‍പോട്ടും മാവോയും എന്നുവേണ്ട, ജന്മിത്വവും മുതലാളിത്തവും ഇന്ത്യയിലെ നവഫാസിസവും ഇതുതന്നെയാണ് മറ്റൊരു രീതിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നാസിസത്തെയും ഫാസിസത്തെക്കാളുമധികം നിരപരാധികളെ കൊലചെയ്തതും മതവിരുദ്ധതയുടെ ഈ പ്രത്യയശാസ്ത്രക്കാരായിരുന്നു. മതവും ധാര്‍മികതയുമാണ് അവരുടെ ശത്രുക്കള്‍. ഇവര്‍ തമ്മില്‍ സന്ധിക്കുന്ന ബിന്ദുവിലാണ് മതവിരുദ്ധമായ ഏക സിവില്‍കോഡ് ആവശ്യവാദവും. ക്യാമറക്കുമുന്നില്‍ നിലവിളക്ക് കൊളുത്താനായി ഇടിച്ചുകൂടുന്നതും ഈ മതവിരുദ്ധര്‍ തന്നെ. ജ്വലിക്കുന്ന സൂര്യനെ പാഴ്മുറംകൊണ്ട് മറയക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് പാഴായ കമ്യൂണിസ്റ്റാശയങ്ങളുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മതവിരുദ്ധതയുടെ മസ്തിഷ്‌കപ്രക്ഷാളനം. ഇതൊന്നും വിശ്വസിക്കാന്‍ സ്വന്തം അണികളെപോലും കിട്ടുന്നില്ലെന്നതിനു തെളിവാണ് ശബരിമലയിലേക്കും മറ്റും പോകുന്ന സഖാക്കളുടെ സംഖ്യാവര്‍ധന. കിട്ടാത്ത മുന്തിരി പുളിക്കുമെന്നുപറഞ്ഞ പഴയ കുറുക്കന്റെ നിരാശാബോധമാണ് കമ്യൂണിസ്റ്റ് ഭരണക്കാരെക്കൊണ്ട് മതമില്ലാപട്ടിക ഉണ്ടാക്കിക്കുന്നതും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കുതിര കയറുന്നതും. ഇവരത്രെ വടക്കേന്ത്യയില്‍ ഗോവാദികളുടെ കൊലക്കത്തികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നവരെ ഉയര്‍ത്തിക്കാട്ടി ബാലറ്റുപെട്ടിയിലെ വോട്ടെണ്ണം കൂട്ടാന്‍ മുതലയുടെ കണ്ണീര്‍കൗശലം പുറത്തെടുക്കുന്നതും. ഇത്തരം മതവിരുദ്ധരുടെ സ്വാഭാവിക പരിണാമമാണ് കേരളത്തിലെ മതവിശ്വാസികളോടുള്ള അവരുടെ സമീപനം.
ഇടതുപക്ഷ സര്‍ക്കാരുടെ കീഴില്‍ മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തെക്കുറിച്ച് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒരേ മേശക്കുചുറ്റുമിരുന്ന് വേവലാതി പങ്കുവെക്കാന്‍ മുന്നോട്ടുവന്നത് ഈ സാഹചര്യത്തില്‍ ആലോചനാമൃതമാണ്. സാധാരണവിശ്വാസിയെ മാത്രമല്ല, മുസ്‌ലിം മതപണ്ഡിതരെപോലും പള്ളിയിലെയും മത സദസ്സുകളിലെയും പ്രഭാഷണങ്ങളുടെയും അവരുടെ പാഠപുസ്തകങ്ങളുടെയും പേരില്‍ കല്ലറക്കുള്ളിലിടുക, ഭരണഘടന ഉറപ്പുപറയുന്ന സാമൂഹിക സംവരണം ഒരൊറ്റ രാത്രികൊണ്ട് ചര്‍ച്ചയേതും കൂടാതെ എടുത്തുമാറ്റി സാമ്പത്തിക സംവരണം നടപ്പിലാക്കുക, മുസ്‌ലിം പള്ളികളുമായി ബന്ധപ്പെട്ട വഖഫ്‌ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടുക, മതപ്രബോധനം നടത്തുന്നവരെ ആര്‍.എസ്.എസ്സുകാരുടെ ഒത്താശയോടെ ജയിലിലാക്കുക, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചവരെ ആര്‍.എസ്.എസ്സിനെയും പൊലീസിനെയും വിട്ട് നിരന്തരം പീഡിപ്പിക്കുക, തല്ലിക്കൊന്ന് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുക എന്നിത്യാദി പീഡനമുറകളാണ് ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് കേരളത്തിലെ മുസ്‌ലിംമതവിശ്വാസികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അറബി-ഉര്‍ദുഭാഷാ പഠനം തടയാന്‍ സി.പി.എം സര്‍ക്കാര്‍ മുമ്പിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ മൂന്നുചെറുപ്പക്കാരെ വെടിവെച്ചുകൊന്ന ഭരണക്കാരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ പിണറായി വിജയനും കൂട്ടുകാരുമെന്നത് മറക്കാനാവില്ല. ജനാധിപത്യഭരണത്തില്‍ ഭരണീയരുടെ തൃപ്തിയും സൈ്വര്യവുമാണ് ഭരണത്തലപ്പത്തിരിക്കുന്നവരുടെ ലക്ഷ്യമാകേണ്ടത്. അതിനാണ് പൊതുജനം അവര്‍ക്ക് ചെലവ് നല്‍കുന്നത്. എന്നാല്‍ ഇവിടെ മതവിശ്വാസികളെയും എതിരാശയക്കാരെയും തലക്കടിച്ചുകൊല്ലാനും അതിന് കൂട്ടുനില്‍ക്കാനും ഒരുഭരണകൂടം തന്നെ തയ്യാറാകുന്നിടത്താണ് കോഴിക്കോട്ട് ബുധനാഴ്ചയുയര്‍ന്നുകേട്ട വിശ്വാസികളുടെ വിലാപം. തരാതരംപോലെ പകല്‍ ചുവപ്പും രാത്രി കാവിയും എടുത്തണിയുന്നവര്‍ ഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ ഏറ്റവും ജനസംഖ്യയുള്ളതും സ്വച്ഛസുന്ദരവുമായ മലപ്പുറത്തിന്റെ മുഖത്തുനോക്കി വര്‍ഗീയതയുടെ ഉള്ളടക്കമാണതെന്ന് വിളിച്ചുകൂവാന്‍ തോന്നിയ മന്ദമന്ത്രിയുടെ സര്‍ക്കാരിന്റെ പള്ളനിറയെ കാളകൂടവര്‍ഗീയതയാണെന്ന് തിരിച്ചറിയാന്‍ മതവിശ്വാസികള്‍ക്കും കഴിയുമെന്നുകൂടി സവിനയം ഉണര്‍ത്തട്ടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending