Connect with us

Views

ഭരണകൂടത്തിന് ഹൃദയം നഷ്ടപ്പെടുമ്പോള്‍

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര ഒരു സംശയം ഉയര്‍ത്തുന്നു-ആരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ആരൊക്കെയാണ്. ഹെലികോപ്ടര്‍ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് ആരാണ് സര്‍ക്കാര്‍ എന്ന ചോദ്യം ഇന്നലെ റവന്യൂമന്ത്രിക്ക് നേരെയാണ് ഉയര്‍ന്നത്. റവന്യൂമന്ത്രി ഉള്‍പ്പെടാത്തതാണ് സര്‍ക്കാരെന്ന നിലയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തോടെ കേരളം ഉന്നയിക്കുന്ന ചോദ്യവും അതാണ്. ആരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഓഖി ഫണ്ട് വകമാറ്റി ചെലവഴിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. റവന്യൂ മന്ത്രി അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഭാഷ്യത്തില്‍ അറിഞ്ഞത് അഡീഷണല്‍ ചീഫ് സെക്രട്ടറി മാത്രം. ഓഖി ഫണ്ട് ഉപയോഗിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മാത്രം തീരുമാനിച്ചാല്‍ മതിയോ എന്ന ചോദ്യം ഉയരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണോ സര്‍ക്കാര്‍.

സി.പി.എം സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. അതേ ഹെലികോപ്ടറില്‍ തന്നെ അടിയന്തരമായി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയും ചെയ്തു. തിരുവനന്തപുരത്ത് തങ്ങിയത് മണിക്കൂറുകള്‍ മാത്രം. പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും അധിക സമയം വിട്ടുനില്‍ക്കാതെ തിരികെയെത്തുന്നതിനാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതെന്ന് വ്യക്തം. ഇങ്ങനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ച ഹെലികോപ്ടറിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി എട്ട് ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറിക്കിയതാണ് വിവാദമായത്.

ഹെലികോപ്ടറിന് തുക അനുവദിച്ചത് വിവാദമായപ്പോള്‍ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. കള്ളം കയ്യോടെ പിടിച്ചപ്പോഴുള്ള കുമ്പസാരം എന്ന നിലക്കേ സര്‍ക്കാരിന്റെ നടപടിയെ കാണാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം അറിഞ്ഞില്ലെന്ന വാദവും തെറ്റാണെന്ന് തെളിവുകള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി സംഭവത്തെ നിസ്സാരമാക്കി ചുരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കഴിയാത്ത വിധം ഭീമാകാരം പൂണ്ടിരിക്കുകയാണ് വിവാദം. റവന്യൂ മന്ത്രി അറിയാതെയാണ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നത് വിവാദത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. മാത്രമല്ല ഹെലികോപ്ടര്‍ വാടകക്കെടുത്തത് താനല്ലെന്ന് ഡി.ജി. പി ലോക്‌നാഥ് ബഹ്‌റ നിഷേധിച്ചെങ്കിലും രേഖകളില്‍ കോപ്ടര്‍ വാടകക്കെടുത്തതും വിലപേശിയതും ഡി.ജി.പിയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കോപ്ടര്‍ കമ്പനി 13 ലക്ഷം ചോദിച്ചപ്പോള്‍ അത് എട്ട് ലക്ഷമാക്കിയത് ഡി.ജി.പിയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാന ഭരണത്തിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്നതാണ് കോപ്ടര്‍ വിവാദത്തിലൂടെ പുറത്തുവന്നിട്ടുള്ള വസ്തുതകള്‍. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയും ഒപ്പം വിജിലന്‍സിന്റെ ചുമതലയും വഹിക്കുന്ന ഡി.ജി.പി മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കാന്‍ സമയം ചെലവിടുന്നു. വകുപ്പ് മന്ത്രി അറിയാതെ ദുരിതാശ്വാസ നിധിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തുക വകമാറ്റി നല്‍കുന്നു.
സി.പി.എം നേതാവായ പിണറായി വിജയന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ ചാവേറുകളായ പാര്‍ട്ടിക്കാരെ പോലെ മുഖ്യമന്ത്രി പിണറായി വിജയന് കാര്യസ്ഥ പണി ചെയ്യുന്ന ചാവേറുകളായി ഉദ്യോഗസ്ഥവൃന്ദം മാറിയതിന് തെളിവുകളാണ് കോപ്ടര്‍ വിവാദം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജനങ്ങളില്‍ നിന്ന് സ്വരൂപിച്ചതാണ് ഓഖി ഫണ്ട്. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് താങ്ങാകാന്‍ മലയാളികളെല്ലാം സ്വമേധയാ മുന്നോട്ടുവന്നതിന്റെ ഫലം കൂടിയായാണ് ഓഖി ഫണ്ട് സ്വരൂപിക്കപ്പെട്ടത്. ഭരണകക്ഷി മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും സര്‍വീസ് സംഘടനകളും മതസംഘടനകളുമെല്ലാം നിര്‍ലോഭം ഓഖി ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി മുന്നിട്ടിറങ്ങി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒന്നും രണ്ടും ദിവസത്തെ ശമ്പളം നല്‍കി. എന്നാല്‍ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ എത്രരൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്തെല്ലാമോ സര്‍ക്കാര്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയം ശക്തമാകുകയാണ്.

ഓഖി ദുരന്ത സമയത്ത് നിസ്സംഗമായി നിന്ന സര്‍ക്കാര്‍, പിന്നീട് ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ കാട്ടിയ മിടുക്ക് അത് വിതരണം ചെയ്യാനും ആശ്വാസ നടപടികള്‍ സ്വീകരിക്കാനും ഇതുവരെ പുറത്തെടുത്തിട്ടില്ല. ഇപ്പോഴുണ്ടായ വിവാദത്തോടെ സര്‍ക്കാറിന് ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതുന്നത്. ഭരണകൂടത്തിന് ഹൃദയം നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നതിന് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി ചെലവാക്കിയ സംഭവം ഹൃദയശൂന്യത മാത്രമല്ല, കഠോര കഠിനവുമായി എന്നാണ് പറയേണ്ടത്.

എന്നാല്‍ വിവാദത്തെ നിസാരമാക്കാന്‍ പാര്‍ട്ടി ഹെലികോപ്ടര്‍ വാടക നല്‍കുമെന്ന രീതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗമായ ഒരു മന്ത്രിയും പ്രസ്താവന നടത്തിയിട്ടുണ്ട്. കോപ്ടര്‍ വാടക നല്‍കാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്ന വെല്ലുവിളിയാണ് മന്ത്രി നടത്തിയത്. പാര്‍ട്ടിക്ക് വേണ്ടി യാത്ര നടത്തിയ ചെലവ് സര്‍ക്കാര്‍ കണക്കില്‍പെടുത്താതെ, ആദ്യം തന്നെ സി.പി.എം ഏറ്റെടുത്തിരുന്നെങ്കില്‍ ഈ വെല്ലുവിളിയുടെ ആവശ്യമുണ്ടാകുമായിരുന്നില്ല. 2015-16 സാമ്പത്തിക വര്‍ഷം ആദായനികുതി വകുപ്പിന് സി.പി.എം കൊടുത്ത കണക്കനുസരിച്ച് 437.78 കോടിയാണ് അവരുടെ ആസ്തി. പത്ത് വര്‍ഷം മുമ്പ് 100 കോടിയില്‍ താഴെയായിരുന്നു ആസ്തി. പത്ത് വര്‍ഷം കൊണ്ട് ആസ്തി അഞ്ചിരട്ടിയാക്കിയ പാര്‍ട്ടിക്ക് കോപ്ടര്‍ വാടക നല്‍കാന്‍ കഴിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഹൃദയ ശൂന്യതയാല്‍ നിറംകെട്ട സര്‍ക്കാരിലെ ഒരു മന്ത്രിയില്‍ നിന്നും ഇതിലും കഠോരമായ പ്രസ്താവന തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending