Connect with us

Video Stories

ഗോഡ്‌സെക്ക്് പാദുകം ജിന്നക്ക് പാഷാണം

Published

on

നളന്ദയെയും തക്ഷശിലയെയും പോലെ ഇന്ത്യാചരിത്രത്തിന്റെ നവോത്ഥാന വഴിയിലെ അവിസ്മരണീയമായ അധ്യായങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല. രാജ്യം കണ്ട നവോത്ഥാന നായകനും വിദ്യാഭ്യാസ വിചക്ഷണനും പുരോഗമനേച്ഛുവുമായ സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ ധിഷണാഭാവനയില്‍ വിരിഞ്ഞ ഈ അക്ഷര വൃക്ഷത്തിന്റെ അടിവേരറുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം. ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദിച്ചതിന് ഇന്ത്യയിലെ മൂന്നിലൊന്നോളം മുസ്‌ലിം ജനത ഉപയോഗിച്ചുവന്നിരുന്ന ഉര്‍ദു ഭാഷയെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും കോടതികളില്‍ നിന്നും തുടച്ചുനീക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്‌ലിംകളുടെ ഇടയില്‍ ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉണ്ടാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് സര്‍ സയ്യിദ് 1877ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് തുടക്കം കുറിക്കുന്നത്. ലോക പ്രശസ്തമായ ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ്, കേംബ്രിജ് സര്‍വകലാശാലകളുടെ മാതൃക പിന്‍പറ്റിയാണ് ഇന്നു കാണുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്ന കൂറ്റന്‍ വിദ്യാവടവൃക്ഷത്തിന് വിത്തുപാകിയത്. എന്നാല്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ അതിന്റെ കാട്ടാള നൃത്തം അരങ്ങേറ്റുകയാണ് ഇപ്പോള്‍ അലിഗഡിന്റെ വിശുദ്ധ മണ്ണിലും. ഈ മഹത് സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി. ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍. അതിന് സാങ്കേതികവും നിയമപരവും സര്‍ഗാത്മകവുമായ തടസ്സങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കവെ, സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്നതായിരിക്കുന്നു പുതിയ ഉന്നം. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം അലിഗഡിലുണ്ടായ വേദനാനിര്‍ഭരമായ സംഭവവികാസം.
സ്വാതന്ത്ര്യസമര രംഗത്തെ മുന്നണിപ്പോരാളിയും സര്‍വേന്ത്യാമുസ്‌ലിംലീഗ് നേതാവുമായ മുഹമ്മദലി ജിന്ന 1934ല്‍ അലിഗഡ് സര്‍വകലാശാലയുടെ ആജീവനാന്ത അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സര്‍ സയ്യിദിനെപോലെ തന്നെ വിദ്യാഭ്യാസ-രാഷ്ട്ര സംബന്ധിയായ കാര്യങ്ങളില്‍ ഇന്ത്യക്കാരുടെയും വിശിഷ്യാ മുസ്‌ലിംകളുടെയും പ്രതീക്ഷാസ്തംഭമായിരുന്നു പിന്നീട് പാക്കിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന. ഈ സരണിയിലെ രാജ്യത്തെ വിദ്യയുടെ പ്രതിഫലനമായിരുന്നു മൗലാനാഅബ്ദുല്‍കലാം ആസാദ്. മാലാനായുടെയും രാഷ്ട്രപതി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ജിന്നയുടെയും ചിത്രം അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ കാമ്പസില്‍ സ്ഥാപിക്കപ്പെട്ടതില്‍ അന്നുമുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ കാര്യമായൊരു പ്രതിഷേധവും രാജ്യത്തെവിടെനിന്നും ഉയര്‍ന്നുവന്നിരുന്നില്ല. മുന്‍ എം.പി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റുചില ബി.ജെ.പി എം.പിമാര്‍ തുടങ്ങിയവര്‍ ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകാലാശാലയില്‍ നിന്ന് മാറ്റണമെന്ന് വാദമുന്നയിച്ചിരുന്നു. അതൊന്നും മുഖ്യധാരാ സമൂഹത്തെയോ അക്കാദമിക തലത്തിലുള്ള സവ്യസാചികളെയോ ബാധിച്ച വിഷയവുമായില്ല.
എന്നാല്‍ മെയ് രണ്ടിന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ഏതാനും പ്രവര്‍ത്തകര്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പ്രകോപനം ഉണ്ടാക്കാനും അതില്‍നിന്ന് വരുംകാലത്തേക്കുള്ള രാഷ്ട്രീയ മാംസത്തുണ്ടം കിട്ടുമോ എന്ന് നോക്കാനുമായിരുന്നു. സ്വാഭാവികമായും എ.ബി.വി.പിയുടെയും ബി.ജെ.പിയുടെയും കുബുദ്ധിയറിയാവുന്ന വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും സര്‍വകലാശാലക്കുള്ളില്‍ എതിര്‍പ്രതിഷേധം ഉയര്‍ത്തി. വെള്ളിയാഴ്ചയാണെന്നും മുസ്‌ലിംകള്‍ക്ക് പുണ്യമായ ജുമുഅ നമസ്‌കാരം നടക്കേണ്ട ദിവസമാണെന്നുമൊക്കെ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു വര്‍ഗീയക്കോമരങ്ങളുടെ വിദ്യാക്ഷേത്രത്തിലേക്കുള്ള ഉറഞ്ഞുതുള്ളല്‍. സ്വാഭാവികമായും കാമ്പസിനുള്ളിലെ പള്ളികളിലെ ജുമുഅ തടയുകയും പകരം വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍ക്ക് പുറത്ത് പാതയിലും മറ്റും ജുമുഅ നമസ്‌കാരം നിര്‍വഹിക്കേണ്ടിയും വന്നു. നൂറ്റമ്പതോളം മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാക്കാലമാണിത്. അത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. സംഘര്‍ഷാവസ്ഥ പടരാതിരിക്കാനെന്നു പറഞ്ഞ് കാമ്പസിലെയും നഗരത്തിലെയും ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തലാക്കി. പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പെടുത്തി. ഇത്രയും വലിയൊരു സര്‍വകലാശാലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ്‌സേവനം നിഷേധിക്കലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ അവസരങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞുതന്നെയായിരിക്കണം അവരിത് ചെയ്തത്. പൊലീസും പട്ടാളവുമൊന്നും കയറാതെ വിദ്യാലയാന്തരീക്ഷം ശാന്തമായൊഴുകുന്ന പുഴ പോലെയാകണമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായ നടപടികളാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മോദിയേക്കാള്‍ ന്യൂനപക്ഷ വിരുദ്ധത കാട്ടാന്‍ തിടുക്കപ്പെട്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയവാദികളെ ഇതും തൃപ്തിപ്പെടുത്തിയിരിക്കണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലെ ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം അലിഗഡ് സര്‍വകലാശാലാ വി.സിക്ക് എഴുതിയ കത്താണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരായ അമിത് ഗോസ്വാമി, യോഗേഷ് വാഷ്‌നി എന്നിവര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സന്ദേശമാണ് സംഘര്‍ഷത്തിന് കാരണം. ഇവരെ യോഗിയുടെ പൊലീസ് ഞായറാഴ്ച അറസ്റ്റ്‌ചെയ്തു.
ഇനി ജിന്നയുടെ പടമാണ് പ്രശ്‌നമെന്നിരിക്കട്ടെ. അത് അവിടെ സ്ഥാപിച്ചുതന്നെ ക്ലാസുകള്‍ മുന്നോട്ടുപോകണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. അവിടെ ഇരുന്നതുകൊണ്ട് വിശേഷിച്ചെന്തെങ്കിലും കുറവ് വരാനും പോകുന്നില്ല. രാജ്യം നൂറ്റാണ്ടുകള്‍ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ പേരുകളാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിനും തലശ്ശേരി ബ്രണ്ണനും ഒക്കെ ഇന്നും നാം പേറി നടക്കുന്നതെങ്കില്‍ രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു നേതാവിന്റെ ചിത്രം അദ്ദേഹം അംഗമായ സ്ഥാപനത്തിന്റെ ഒരു മൂലയില്‍ ഇരിക്കുന്നതുകൊണ്ടെന്തിനാണ് തീവ്ര ദേശീയവാദികള്‍ക്ക് ചൊറിച്ചിലുണ്ടാകുന്നത്. മുംബൈയിലെ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വെ സ്‌റ്റേഷന്‍ ഛത്രപതി ശിവജിയാക്കി. ദലിതുകളുടെ നേതാവ് അംബേദ്കറുടെ പേര് യു.പി സര്‍ക്കാര്‍ രേഖകളില്‍ മാറ്റിയതെന്തിനായിരുന്നു? ബോംബെ ഹൈക്കോടതി മ്യൂസിയത്തിലടക്കം ജിന്നയുടെ ചിത്രമുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ ക്ഷേത്രം പണിയുന്നവര്‍ക്ക് ചരിത്രത്തിലും ബഹുസ്വരതയിലും ലവലേശം താല്‍പര്യമുണ്ടാകാന്‍ വഴിയില്ലല്ലോ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending